കൊറോണ കെട്ടിവീട്ടിലിരുത്തിയതിന്റെ ബോറടിയും, കഴിഞ്ഞ കോഴിദിനത്തിനു ഭാര്യ സമ്മാനിച്ച വാച്ചിലെ എക്സർസൈസ് ചലഞ്ചുകൾ തീർക്കുകയെന്ന പുതിയ ഇന്ററസ്റ്റും കൂടിച്ചേർന്നാണ് ഈ നടത്തപ്പരിപാടി ഒരു ഹരമായി മാറിയത്. നടന്നും ഓടിയും, ഭക്ഷണത്തിൽ കാര്യമായ കോമ്പ്രമൈസുകൾ ചെയ്യാതെ അങ്ങനെ ഏഴെട്ടുകിലോ കുറയ്ക്കാൻ ഈ കാലയളവിൽ പറ്റിയിരുന്നു.
സോ, ഈ നടത്തപ്രാന്ത് അങ്ങനെ തിലകത്തിനും പകർന്നതിന്റെ ഭാഗമായി പുള്ളി ഒരു ഷൂ വാങ്ങാൻ തീരുമാനിച്ചു. ചെറിയൊരു ഡ്രൈവും ആവും എന്നുള്ള നിലക്ക് കുറച്ചുദൂരെ, കമ്പനി ഔറ്റ്ലെറ്റുകൾ നിറയെയുള്ള ഗിൽറോയിലേയ്ക്കൂ പോവാമെന്നു ഞങ്ങൾ തീരുമാനിച്ചൂ.
അങ്ങനെ ലഞ്ചുകഴിഞ്ഞ് അങ്ങോട്ടൊരു പെടപെടച്ച് അവിടുന്ന് ഷൂ ഒക്കെ വാങ്ങി തിരിച്ചുവരുമ്പോ ഒരു മൂന്നു മണിയായിക്കാണും. വരുന്ന വഴിയിലുള്ള ഏതെങ്കിലും ഹൈക്കിങ് ട്രെയിലിൽ കേറി ഒന്നു നടന്നിട്ട് പുതിയ ഷൂ ഉൽഘാടിച്ചിട്ടു പോവാമെന്നൊരു ആഗ്രഹം അപ്പോൾ ഉടലെടുത്തു. അതിന്റെ പുറത്ത് ഞങ്ങൾ റൂട്ടിലുള്ള പറ്റിയ സ്ഥലങ്ങൾ നോക്കി, ഒരു വലിയ തടാകത്തിന്റെ അരികിലുള്ള, രണ്ടുമൂന്നു കുന്നുകളെ ചുറ്റിയുള്ള ഒരു ട്രെയിൽ കണ്ട് ഉറപ്പിച്ചു.വിന്ററായതിനാൽ നാലരയോടെ സൂര്യമണി മുങ്ങും. സോ, മൊത്തം ട്രെയിൽ എടുക്കാൻ നമുക്ക് പറ്റില്ലാന്ന് ആദ്യമേ തീരുമാനിച്ചു. പാർക്കിങ്ങിൽ നിന്നും തടാകം വരെ പോയി തിരിച്ചു വരുന്ന, രണ്ടു മൈലിന്റെ ഒരു കുഞ്ഞുലൂപ്പ് ആണ് ഞങ്ങൾ തെരെഞ്ഞെടുത്തത്.
അങ്ങനെ ഞങ്ങൾ നടപ്പ് തുടങ്ങി. നല്ല അന്തരീക്ഷം, അധികം ജനത ഇല്ല. ആകെ ഉള്ളത് ഇടക്കുവരുന്ന സൈക്കിളുകാരാണ്. അവരോടിങ്ങനെ കൈയും കാണിച്ച് , വഴിയിലെ ഓക്കുമരങ്ങളുടെ ചാഞ്ഞകൊമ്പുക്കളിൽ ആടിത്തൂങ്ങി, പടമെടുപ്പുകളുമൊക്കെയായി, അസ്തമയത്തിന്റെ പുറപ്പാടുകളൊക്കെ കണ്ട് വർത്താനം പറഞ്ഞ് ഞങ്ങളിങ്ങനെ
ദൂരെ കാണുന്ന തടാകത്തെ ലക്ഷ്യമാക്കി നടന്നു.
ഇടക്കൊരു ഫോർക് വന്നു. അതാണെങ്കിൽ ഗൂഗിൽ മാപിൽ അടയാളപ്പെടുത്തിയിട്ടില്ല. ആൾട്രെയിൽസ് എന്ന ആപ്പാണ് സാധാരണ യൂസാറുള്ളത്. അതിലാണെങ്കിൽ റൂട്ട് കൃത്യമായി ലേക്കിലേക്ക് കാണിക്കുന്നുമുണ്ട്. രണ്ടും കല്പിച്ച് ഞങ്ങൾ ലേക്കിന്റെ ദിശയിലേക്ക് നടക്കാൻ തുടങ്ങി. ഏകദേശം ഒരു മണിക്കൂറോളം നടന്നു കഴിഞ്ഞ് ലേക്കിനടുത്ത് ചെന്ന് ഫോട്ടോയെടുപ്പൊക്കെ കഴിഞ്ഞപ്പോഴേക്കും, സൂര്യൻ സാന്താക്രൂസ് മലനിരകളുടെ ഉച്ചി തൊട്ടിരുന്നു. എന്നാലിനി തിരിച്ചുപോവാന്നു വിചാരിച്ചു മാപ് നോക്കിയപ്പോ ഞങ്ങളു വന്ന ലൂപ്പ് കറങ്ങിത്തിരിഞ്ഞ് പാർക്കിങ് ലോട്ടിൽ നിന്നു വന്ന വഴിയിലേക്കു തന്നെ തിരിച്ചെത്തുന്നതായിട്ടാണ് കണ്ടത്. സോ, അതേ വഴി ഒരു മൈൽ നടന്നാൽ വെളിച്ചം പോവുമ്പോഴെക്കും തിരിച്ചെത്താമെന്ന കണക്കുകൂട്ടലിൽ ഞങ്ങൾ മാപ്പ് ഫോളോ ചെയ്ത് നടപ്പുതുടർന്നു.
ഒരു ഇരുപതുമിനിറ്റൂടെ കഴിഞ്ഞപ്പോ എനിക്കെന്തോ പന്തികേടു തോന്നി. മാപിലെ ട്രെയിലും നമ്മുടെ നടപ്പും തമ്മിൽ അങ്ങോട്ട് കൃത്യമായി അലൈൻ ആവുന്നില്ല. ആ ഗാപ് കൂടിക്കൂടി വരുന്നു. ഒരഞ്ചുമിനിട്ട് കൂലങ്കുഷമായി നിന്നാലോചിച്ചപ്പോഴാണ് സംഗതി കത്തീത്. ഇടക്കെപ്പോഴോ നമ്മുടെ ട്രെയിലിൽ നിന്നുള്ള ഏതോ ടേൺ ഞങ്ങൾക്കു മിസ്സായിട്ടുണ്ട്. ഞങ്ങളിപ്പോ പാർക്കിങ്ങിൽ നിന്നും നാലുമൈൽ ദൂരെയാണ്. ഒരു വശത്ത് കുറ്റിക്കാടുപിടിച്ച കുന്നുകളും മറ്റേ സൈഡിൽ എമണ്ടനൊരു തടാകവും! ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും കാണാനില്ല. തണുപ്പും ഇരുട്ടും ഏറി വരുന്നുമുണ്ട്.
ഗൂഗിൾമാപ്പെടുത്ത് അട്ടത്തുവെച്ച് ആൾട്രെയിൽസ് ആപ്പ് ഓപ്പൺ ചെയ്തു. അതിൽ ഇപ്പോൾ നമ്മുടെ ട്രെയിൽ വൃത്തിയായി കാണുന്നുണ്ട്. വെറും എട്ടര മൈലുള്ള ഒരു ലൂപ്പിന്റെ ഏകദേശം മധ്യത്തിലായാണ് നുമ്മടെ അപ്ലത്തെ നിപ്പ്! അടിപൊളി! അധികം ആലോചിച്ച് കരിക്കാതെ തിലകത്തിനോട് കാര്യം പറഞ്ഞു. എന്താണ് ബെസ്റ്റ് പോംവഴിയെന്നാലോചിച്ചു, തിരിച്ചുനടന്നാൽ ഒരു മണിക്കൂറു കൊണ്ട് പാർക്കിങ്ങിലെത്താം. മുന്നോട്ടുപോയാൽ ഏകദേശം മൂന്നുമൂന്നര മൈൽ എടുക്കും, കുറച്ചു സമയം ലാഭിക്കാം. പക്ഷേ മുന്നിലുള്ള സ്ഥലത്തിന്റെ ഭൂമിശാസ്ത്രം എന്തായിരിക്കുമെന്ന് നമുക്കൊരു ധാരണയും ഇല്ല. വല്ല കാടും വരുമോ, അതോ മൃഗങ്ങൾ ഇറങ്ങുന്ന വല്ല സ്ഥലവുമാണോ, ഇരുട്ടിൽ പരിചയമില്ലാത്ത സ്ഥലത്തൂടെ പോവുന്നതാണോ അതോ വന്ന വഴി തിരിച്ചുപോവുന്നതാണോ ബെറ്റർ എന്നതൊക്കെയായിരുന്നു ചിന്ത.
ഒടുവിൽ നേരെ തന്നെ പോയി കിട്ടുന്ന സമയം ലാഭിക്കാമെന്ന ഓപ്ഷനാണ് നറുക്കുവീണത്. ചെറുതായി നമുക്ക് ഒരു ആധിയൊക്കെ വന്നു തുടങ്ങിയിരുന്നു. ഒരാഴ്ച മുൻപോ മറ്റോ ആയിരുന്നു അടുത്തുള്ള മറ്റൊരു ട്രെയിലിൽ മൗണ്ടൻ ലയൺ ഏലിയാസ് പ്യൂമ ഏലിയാസ് കൂഗർ ആരെയോ ആക്രമിച്ചൂന്നൊക്കെ പറഞ്ഞ് ആ പാർക്ക് പുള്ളിയെ പിടികൂടുന്ന വരെ പൂട്ടിയിട്ടത്. നമ്മളിപ്പോ നടക്കുന്ന ഏരിയയും ഏതാണ്ടൊരു കുറ്റിക്കാട് ഫീലായിക്കൊണ്ടിരിക്കുകയുമാണ്.
ഏതാണ്ടൊരു പത്തുമിനിറ്റ് കഴിഞ്ഞപ്പോഴെക്കും കർട്ടനിട്ട പോലെ വെളിച്ചം പോയതും കുറേ മരങ്ങളുള്ള ഒരു ഏരിയയിലേക്ക് ട്രെയിൽ തിരിഞ്ഞതും ഒന്നിച്ചായിരുന്നു. സൂര്യമണി സാന്താക്രൂസിലേക്കു താഴ്ന്നാൽപ്പിന്നെ അന്ധകാരം പരക്കുന്നത് ശടപടേ ശടപടേന്നായിരിക്കുമെന്നായിരുന്നു ശാസ്ത്രം! ഉള്ളിലെ കിളികൾ പറക്കണോ വേണ്ടയോ എന്ന ചിന്തയിൽ അസ്വസ്ഥത കാണിച്ചു തുടങ്ങുന്നുണ്ടായിരുന്നു. തിലകവും പുത്രക്കല്ലും ഓള്രെഡി നല്ല ടെൻഷനിലായിരുന്നു. മാപ്പിൽ നമ്മുടെ റൂട്ട് വളരേ വളരേ കറക്റ്റാണ് എന്നതുമാത്രമായിരുന്നു ആശ്വാസം. പക്ഷേ, ഞങ്ങൾ രണ്ടുപേരുടേയും ഫോണിൽ ബാറ്ററി ചാർജ് ചുവപ്പിലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. മാപ്പിട്ട് നടന്നാ ചാർജ്ജ് പെട്ടെന്ന് തീരുന്നതു കാരണം ഒരാളുടെ ഫോൺ ഓഫ് ഫ്ലൈറ്റ് മോഡിലാക്കി വെച്ചു. ഭാഗ്യത്തിന് അന്ന് ചെറുതായി നിലാവെളിച്ചമുള്ള ടൈമായിരുന്നു. ഇടക്ക് വരുന്ന മരക്കൂട്ടങ്ങളുടേം കുറ്റിക്കാടിന്റേം ഏരിയയിൽ മൂന്നുപേരുടേം കയ്യിലെ വാച്ചിലെ ഫ്ലാഷ് ലൈറ്റ് വെച്ച് വഴിനോക്കി നടക്കാൻ പറ്റുന്നുണ്ടായിരുന്നു.
അങ്ങനെ കുറേ നടന്നു കഴിഞ്ഞപ്പോ, ട്രെയിൽ മറ്റൊരു ഫോർക്കിലെത്തി. അവിടെ വെച്ച് പാഞ്ഞുവരുന്ന ഒരു സൈക്കിൾകാരനെ കണ്ടു. പുള്ളിക്ക് ഞങ്ങളെ ആ സമയത്ത് അവിടെ കണ്ടതിൽ ആകെ അത്ഭുതം. പുള്ളി ലേറ്റായ കാരണം പാഞ്ഞുപോയ്ക്കൊണ്ടിരിക്കാണ്, ഞങ്ങൾ വന്ന വഴിയിലൂടെ. ഞാൻ ഓൾട്രെയിൽസ് മാപ് കാണിച്ച് ഈ വഴി അറിയാമോന്ന് പുള്ളിയോട് ചോദിച്ചു. പുള്ളി അങ്ങനൊരു വഴി കണ്ടിട്ടില്ലെന്ന്! ഞങ്ങളാകെ ടെൻഷനിലായി. ഒരു അഞ്ചു മൈലോളം നമ്മൾ നടന്നു കഴിഞ്ഞു. ഇനി മൂന്നു മൈലൂടെ നടന്നാൽ എത്തുമെന്ന പ്രതീക്ഷയിലാണ് നടപ്പ്. അങ്ങനൊരു വഴി ഇല്ലെന്ന് പുള്ളി പറയുമ്പോ ഇനി തിരിച്ചു പോവുന്നതാണോ സുരക്ഷിതം എന്നതായിരുന്നു ചിന്ത. ഓൾട്രെയിൽസ് മാപ്പുകൾ ഹൈക്ക് ചെയ്യുന്നവർ അപ്ഡേറ്റ് ചെയ്യുന്നതാണെന്നാണറിവ്. അതെപ്പോഴും ഒഫീഷ്യൽ ആവണമെന്നില്ല. സോ, അതിലൊരു റിസ്ക് എലമെന്റുണ്ട്.
സോ, ഈ നടത്തപ്രാന്ത് അങ്ങനെ തിലകത്തിനും പകർന്നതിന്റെ ഭാഗമായി പുള്ളി ഒരു ഷൂ വാങ്ങാൻ തീരുമാനിച്ചു. ചെറിയൊരു ഡ്രൈവും ആവും എന്നുള്ള നിലക്ക് കുറച്ചുദൂരെ, കമ്പനി ഔറ്റ്ലെറ്റുകൾ നിറയെയുള്ള ഗിൽറോയിലേയ്ക്കൂ പോവാമെന്നു ഞങ്ങൾ തീരുമാനിച്ചൂ.
അങ്ങനെ ലഞ്ചുകഴിഞ്ഞ് അങ്ങോട്ടൊരു പെടപെടച്ച് അവിടുന്ന് ഷൂ ഒക്കെ വാങ്ങി തിരിച്ചുവരുമ്പോ ഒരു മൂന്നു മണിയായിക്കാണും. വരുന്ന വഴിയിലുള്ള ഏതെങ്കിലും ഹൈക്കിങ് ട്രെയിലിൽ കേറി ഒന്നു നടന്നിട്ട് പുതിയ ഷൂ ഉൽഘാടിച്ചിട്ടു പോവാമെന്നൊരു ആഗ്രഹം അപ്പോൾ ഉടലെടുത്തു. അതിന്റെ പുറത്ത് ഞങ്ങൾ റൂട്ടിലുള്ള പറ്റിയ സ്ഥലങ്ങൾ നോക്കി, ഒരു വലിയ തടാകത്തിന്റെ അരികിലുള്ള, രണ്ടുമൂന്നു കുന്നുകളെ ചുറ്റിയുള്ള ഒരു ട്രെയിൽ കണ്ട് ഉറപ്പിച്ചു.വിന്ററായതിനാൽ നാലരയോടെ സൂര്യമണി മുങ്ങും. സോ, മൊത്തം ട്രെയിൽ എടുക്കാൻ നമുക്ക് പറ്റില്ലാന്ന് ആദ്യമേ തീരുമാനിച്ചു. പാർക്കിങ്ങിൽ നിന്നും തടാകം വരെ പോയി തിരിച്ചു വരുന്ന, രണ്ടു മൈലിന്റെ ഒരു കുഞ്ഞുലൂപ്പ് ആണ് ഞങ്ങൾ തെരെഞ്ഞെടുത്തത്.
അങ്ങനെ ഞങ്ങൾ നടപ്പ് തുടങ്ങി. നല്ല അന്തരീക്ഷം, അധികം ജനത ഇല്ല. ആകെ ഉള്ളത് ഇടക്കുവരുന്ന സൈക്കിളുകാരാണ്. അവരോടിങ്ങനെ കൈയും കാണിച്ച് , വഴിയിലെ ഓക്കുമരങ്ങളുടെ ചാഞ്ഞകൊമ്പുക്കളിൽ ആടിത്തൂങ്ങി, പടമെടുപ്പുകളുമൊക്കെയായി, അസ്തമയത്തിന്റെ പുറപ്പാടുകളൊക്കെ കണ്ട് വർത്താനം പറഞ്ഞ് ഞങ്ങളിങ്ങനെ
ദൂരെ കാണുന്ന തടാകത്തെ ലക്ഷ്യമാക്കി നടന്നു.
ഇടക്കൊരു ഫോർക് വന്നു. അതാണെങ്കിൽ ഗൂഗിൽ മാപിൽ അടയാളപ്പെടുത്തിയിട്ടില്ല. ആൾട്രെയിൽസ് എന്ന ആപ്പാണ് സാധാരണ യൂസാറുള്ളത്. അതിലാണെങ്കിൽ റൂട്ട് കൃത്യമായി ലേക്കിലേക്ക് കാണിക്കുന്നുമുണ്ട്. രണ്ടും കല്പിച്ച് ഞങ്ങൾ ലേക്കിന്റെ ദിശയിലേക്ക് നടക്കാൻ തുടങ്ങി. ഏകദേശം ഒരു മണിക്കൂറോളം നടന്നു കഴിഞ്ഞ് ലേക്കിനടുത്ത് ചെന്ന് ഫോട്ടോയെടുപ്പൊക്കെ കഴിഞ്ഞപ്പോഴേക്കും, സൂര്യൻ സാന്താക്രൂസ് മലനിരകളുടെ ഉച്ചി തൊട്ടിരുന്നു. എന്നാലിനി തിരിച്ചുപോവാന്നു വിചാരിച്ചു മാപ് നോക്കിയപ്പോ ഞങ്ങളു വന്ന ലൂപ്പ് കറങ്ങിത്തിരിഞ്ഞ് പാർക്കിങ് ലോട്ടിൽ നിന്നു വന്ന വഴിയിലേക്കു തന്നെ തിരിച്ചെത്തുന്നതായിട്ടാണ് കണ്ടത്. സോ, അതേ വഴി ഒരു മൈൽ നടന്നാൽ വെളിച്ചം പോവുമ്പോഴെക്കും തിരിച്ചെത്താമെന്ന കണക്കുകൂട്ടലിൽ ഞങ്ങൾ മാപ്പ് ഫോളോ ചെയ്ത് നടപ്പുതുടർന്നു.
ഒരു ഇരുപതുമിനിറ്റൂടെ കഴിഞ്ഞപ്പോ എനിക്കെന്തോ പന്തികേടു തോന്നി. മാപിലെ ട്രെയിലും നമ്മുടെ നടപ്പും തമ്മിൽ അങ്ങോട്ട് കൃത്യമായി അലൈൻ ആവുന്നില്ല. ആ ഗാപ് കൂടിക്കൂടി വരുന്നു. ഒരഞ്ചുമിനിട്ട് കൂലങ്കുഷമായി നിന്നാലോചിച്ചപ്പോഴാണ് സംഗതി കത്തീത്. ഇടക്കെപ്പോഴോ നമ്മുടെ ട്രെയിലിൽ നിന്നുള്ള ഏതോ ടേൺ ഞങ്ങൾക്കു മിസ്സായിട്ടുണ്ട്. ഞങ്ങളിപ്പോ പാർക്കിങ്ങിൽ നിന്നും നാലുമൈൽ ദൂരെയാണ്. ഒരു വശത്ത് കുറ്റിക്കാടുപിടിച്ച കുന്നുകളും മറ്റേ സൈഡിൽ എമണ്ടനൊരു തടാകവും! ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും കാണാനില്ല. തണുപ്പും ഇരുട്ടും ഏറി വരുന്നുമുണ്ട്.
ഗൂഗിൾമാപ്പെടുത്ത് അട്ടത്തുവെച്ച് ആൾട്രെയിൽസ് ആപ്പ് ഓപ്പൺ ചെയ്തു. അതിൽ ഇപ്പോൾ നമ്മുടെ ട്രെയിൽ വൃത്തിയായി കാണുന്നുണ്ട്. വെറും എട്ടര മൈലുള്ള ഒരു ലൂപ്പിന്റെ ഏകദേശം മധ്യത്തിലായാണ് നുമ്മടെ അപ്ലത്തെ നിപ്പ്! അടിപൊളി! അധികം ആലോചിച്ച് കരിക്കാതെ തിലകത്തിനോട് കാര്യം പറഞ്ഞു. എന്താണ് ബെസ്റ്റ് പോംവഴിയെന്നാലോചിച്ചു, തിരിച്ചുനടന്നാൽ ഒരു മണിക്കൂറു കൊണ്ട് പാർക്കിങ്ങിലെത്താം. മുന്നോട്ടുപോയാൽ ഏകദേശം മൂന്നുമൂന്നര മൈൽ എടുക്കും, കുറച്ചു സമയം ലാഭിക്കാം. പക്ഷേ മുന്നിലുള്ള സ്ഥലത്തിന്റെ ഭൂമിശാസ്ത്രം എന്തായിരിക്കുമെന്ന് നമുക്കൊരു ധാരണയും ഇല്ല. വല്ല കാടും വരുമോ, അതോ മൃഗങ്ങൾ ഇറങ്ങുന്ന വല്ല സ്ഥലവുമാണോ, ഇരുട്ടിൽ പരിചയമില്ലാത്ത സ്ഥലത്തൂടെ പോവുന്നതാണോ അതോ വന്ന വഴി തിരിച്ചുപോവുന്നതാണോ ബെറ്റർ എന്നതൊക്കെയായിരുന്നു ചിന്ത.
ഒടുവിൽ നേരെ തന്നെ പോയി കിട്ടുന്ന സമയം ലാഭിക്കാമെന്ന ഓപ്ഷനാണ് നറുക്കുവീണത്. ചെറുതായി നമുക്ക് ഒരു ആധിയൊക്കെ വന്നു തുടങ്ങിയിരുന്നു. ഒരാഴ്ച മുൻപോ മറ്റോ ആയിരുന്നു അടുത്തുള്ള മറ്റൊരു ട്രെയിലിൽ മൗണ്ടൻ ലയൺ ഏലിയാസ് പ്യൂമ ഏലിയാസ് കൂഗർ ആരെയോ ആക്രമിച്ചൂന്നൊക്കെ പറഞ്ഞ് ആ പാർക്ക് പുള്ളിയെ പിടികൂടുന്ന വരെ പൂട്ടിയിട്ടത്. നമ്മളിപ്പോ നടക്കുന്ന ഏരിയയും ഏതാണ്ടൊരു കുറ്റിക്കാട് ഫീലായിക്കൊണ്ടിരിക്കുകയുമാണ്.
ഏതാണ്ടൊരു പത്തുമിനിറ്റ് കഴിഞ്ഞപ്പോഴെക്കും കർട്ടനിട്ട പോലെ വെളിച്ചം പോയതും കുറേ മരങ്ങളുള്ള ഒരു ഏരിയയിലേക്ക് ട്രെയിൽ തിരിഞ്ഞതും ഒന്നിച്ചായിരുന്നു. സൂര്യമണി സാന്താക്രൂസിലേക്കു താഴ്ന്നാൽപ്പിന്നെ അന്ധകാരം പരക്കുന്നത് ശടപടേ ശടപടേന്നായിരിക്കുമെന്നായിരുന്നു ശാസ്ത്രം! ഉള്ളിലെ കിളികൾ പറക്കണോ വേണ്ടയോ എന്ന ചിന്തയിൽ അസ്വസ്ഥത കാണിച്ചു തുടങ്ങുന്നുണ്ടായിരുന്നു. തിലകവും പുത്രക്കല്ലും ഓള്രെഡി നല്ല ടെൻഷനിലായിരുന്നു. മാപ്പിൽ നമ്മുടെ റൂട്ട് വളരേ വളരേ കറക്റ്റാണ് എന്നതുമാത്രമായിരുന്നു ആശ്വാസം. പക്ഷേ, ഞങ്ങൾ രണ്ടുപേരുടേയും ഫോണിൽ ബാറ്ററി ചാർജ് ചുവപ്പിലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. മാപ്പിട്ട് നടന്നാ ചാർജ്ജ് പെട്ടെന്ന് തീരുന്നതു കാരണം ഒരാളുടെ ഫോൺ ഓഫ് ഫ്ലൈറ്റ് മോഡിലാക്കി വെച്ചു. ഭാഗ്യത്തിന് അന്ന് ചെറുതായി നിലാവെളിച്ചമുള്ള ടൈമായിരുന്നു. ഇടക്ക് വരുന്ന മരക്കൂട്ടങ്ങളുടേം കുറ്റിക്കാടിന്റേം ഏരിയയിൽ മൂന്നുപേരുടേം കയ്യിലെ വാച്ചിലെ ഫ്ലാഷ് ലൈറ്റ് വെച്ച് വഴിനോക്കി നടക്കാൻ പറ്റുന്നുണ്ടായിരുന്നു.
അങ്ങനെ കുറേ നടന്നു കഴിഞ്ഞപ്പോ, ട്രെയിൽ മറ്റൊരു ഫോർക്കിലെത്തി. അവിടെ വെച്ച് പാഞ്ഞുവരുന്ന ഒരു സൈക്കിൾകാരനെ കണ്ടു. പുള്ളിക്ക് ഞങ്ങളെ ആ സമയത്ത് അവിടെ കണ്ടതിൽ ആകെ അത്ഭുതം. പുള്ളി ലേറ്റായ കാരണം പാഞ്ഞുപോയ്ക്കൊണ്ടിരിക്കാണ്, ഞങ്ങൾ വന്ന വഴിയിലൂടെ. ഞാൻ ഓൾട്രെയിൽസ് മാപ് കാണിച്ച് ഈ വഴി അറിയാമോന്ന് പുള്ളിയോട് ചോദിച്ചു. പുള്ളി അങ്ങനൊരു വഴി കണ്ടിട്ടില്ലെന്ന്! ഞങ്ങളാകെ ടെൻഷനിലായി. ഒരു അഞ്ചു മൈലോളം നമ്മൾ നടന്നു കഴിഞ്ഞു. ഇനി മൂന്നു മൈലൂടെ നടന്നാൽ എത്തുമെന്ന പ്രതീക്ഷയിലാണ് നടപ്പ്. അങ്ങനൊരു വഴി ഇല്ലെന്ന് പുള്ളി പറയുമ്പോ ഇനി തിരിച്ചു പോവുന്നതാണോ സുരക്ഷിതം എന്നതായിരുന്നു ചിന്ത. ഓൾട്രെയിൽസ് മാപ്പുകൾ ഹൈക്ക് ചെയ്യുന്നവർ അപ്ഡേറ്റ് ചെയ്യുന്നതാണെന്നാണറിവ്. അതെപ്പോഴും ഒഫീഷ്യൽ ആവണമെന്നില്ല. സോ, അതിലൊരു റിസ്ക് എലമെന്റുണ്ട്.
പുള്ളി നമുക്ക് ആൾടെ ഫ്ലാഷ്ലൈറ്റ് ഓഫർ ചെയ്തു, നേരെ നടന്നാൽ അഞ്ചാറു മൈലിൽ മറ്റൊരു പാർക്കിങ് ഉണ്ടെന്നു പറഞ്ഞു. പക്ഷേ അത് ഞങ്ങളുടേതല്ല എന്ന് നമുക്ക് മനസിലായി. എന്തായാലും പുള്ളിയോട് വിട്ടോളാൻ പറഞ്ഞ് ഞങ്ങൾ ആപ്പ് കാണിക്കുന്ന മാപ്പ് തന്നെ തുടരാൻ തീരുമാനിച്ചു.
ഏതാനും അടി നടന്നപ്പോത്തന്നെ ട്രെയിലിൽ നിന്നും, കാട്ടുതീ പിടിച്ചാൽ പടരാതിരിക്കാൻ ഇടക്ക് പുല്ലും ചെടികളുമൊക്കെ മാറ്റി ഉണ്ടാക്കിയിടുന്ന വലിയ വഴികൾ പോലെയുള്ള ഫയർ റോഡുകളിലൊന്നു കണ്ടു. അതിലേക്കു തിരിയാനാണ് മാപ് പറയുന്നത്. അതാണെങ്കിൽ കുത്തനെ ഒരു കുന്നിലേക്കുള്ള കയറ്റവുമായിരുന്നു. ഭാര്യേം മോനുമൊക്കെ അപ്പോഴേക്കും നല്ല പോലെ ടെൻഷനും ക്ഷീണവും അടിച്ച് ആകെ പരവശരായിരുന്നു. ഓരോ മരത്തിന്റെ അടുത്തെത്തുമ്പോഴും പ്രേതപടങ്ങളിലെ പോലുള്ള ഒരു മാതിരി കിളികളുടെ ഒച്ചയും, ഇടക്കിടക്ക് കേൾക്കുന്ന മൂങ്ങകളുടെ നല്ല ബാസിട്ട സൗണ്ടുമൊക്കെ ചേർന്ന് സീൻ ആകെ നല്ല ഡാർക്കായിരുന്നു. കയറ്റം കണ്ടതോടെ തിലകത്തിന്റെ നല്ല ജീവൻ പോയി. പുള്ളി ആകെ പരവശയായിക്കഴിഞ്ഞിരുന്നു.
രണ്ടോ മൂന്നോ നല്ല കയറ്റിറക്കങ്ങളും രണ്ടു കുന്നുകളും ഞങ്ങൾ താണ്ടിക്കഴിഞ്ഞിരുന്നു. കുന്നിന്റെ താഴെ ഫോണിനു റേഞ്ച് കിട്ടുന്നില്ലായിരുന്നു. സോ, മാപ്പിനെ വിശ്വസിക്കാൻ പറ്റാതായി. റേഞ്ച് കിട്ടുന്ന ടൈമിൽ മാക്സിമം മുന്നോട്ടുള്ള വളവുകളും തിരിവുകളും മന:പാഠമാക്കാനാണ് പിന്നെ നോക്കിയത്. ഇങ്ങനൊരു കുടുക്കിൽ ചാടുമെന്ന് ഒരു വിദൂരമായ ചിന്ത പോലുമില്ലാത്തതിനാൽ യാതൊരു പ്രിപ്പറേഷനുമില്ലാത്തതിന്റെ ഒരു ടെൻഷനും ഉള്ളിലിങ്ങനെ വളരുന്നുണ്ടായിരുന്നു. കുന്നിന്റെ മുകളിൽ ഫോണിനു റേഞ്ച് വരുമെന്ന പ്രതീക്ഷയിൽ ആദ്യം മുകളിലെത്തിയിട്ട് കുറച്ചുനേരം വിശ്രമിച്ചിട്ട് വീണ്ടും നടക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. തുടർച്ചയായ മൂന്നാമത്തെ കുന്നായിരുന്നു കയറേണ്ടിയിരിരുന്നത്. മുകളിലെത്തിയപ്പോഴേക്കും മൂന്നു പേരുടേയും പരിപ്പ് ലൂസായിരുന്നു.
ആ ഏരിയയിലൊന്നും മനുഷ്യവാസത്തിന്റെയോ സാന്നിധ്യത്തിന്റെയോ ഒരു ചെറിയ സാധ്യത പോലും കാണാഞ്ഞതിനാൽ, ഒരു മുൻകരുതലിന് പാർക്ക് റേഞ്ചറുടെ നമ്പർ (എന്തോ ഭാഗ്യത്തിന് റേഞ്ച് വ്ന്ന ടൈമിൽ അത് നോക്കി സേവ് ചെയ്തു വെച്ചിരുന്നു) ട്രൈ ചെയ്തു. ആ ഭീകരനാണെങ്കിൽ അന്നു ലീവെടുത്ത് പോയിരിക്കുന്നു. ഓഫീസ് സമയം കഴിഞ്ഞതിനാൽ ഓഫീസ് നമ്പറിലും വോയ്സ് മെസേജിലേക്കാണ് പോവുന്നത്. ആകെ പ്രാന്തു വന്നു. എന്തായാലും കുന്നിന്റെ മുകളിലെത്തി റേഞ്ച് വന്ന ടൈമിൽ ഒരു കൂട്ടുകാരിയെ വിളിച്ച്, കിട്ടിയ എട്ടിന്റെ പണിയുടെ വിശദാംശങ്ങൾ ധരിപ്പിച്ചു. രണ്ടു മൈലിൽ താഴെയേ ഇനി മാപ്പിൽ ദൂരം കാണിക്കുന്നുള്ളൂവെന്നതിനാൽ എന്തെങ്കിലും കാരണവശാൽ ഇനി ഒരു മണിക്കൂറിനുള്ളിൽ ഞങ്ങളെ കോണ്ടാക്റ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ 911 വിളിക്കാൻ പറഞ്ഞ് ഫോൺ വെച്ചു.
അടുത്തൊരു ചെറിയ കുന്നൂടെ കേറിക്കഴിഞ്ഞപ്പോഴാണ് ആശ്വാസം നൽകുന്ന കാഴ്ച കണ്ടത്. ആദ്യം ഞങ്ങൾ ചുറ്റിവന്ന തടാകവും അതിന്രപ്രത്തുള്ള വീടുകളുടെ വെളിച്ചവുമെല്ലാം ഒരു പൊട്ടുപൊലെ കാണുന്നു. സംഗതി നമ്മുടെ ദിശ കൃത്യമാണെന്ന് അത് തെളിയിച്ചല്ലോന്നുള്ള സമാധാനമായിരുന്നു അപ്പോ. പിന്നീട് മൊത്തം ഇറക്കമായിരുന്നു. കയറിയ കയറ്റങ്ങൾക്കെല്ലാം കൂടി കോമ്പൻസേറ്റ് ചെയ്യാൻ കിട്ടിയ ഇറക്കങ്ങൾ. പക്ഷേ തിടുക്കപ്പെട്ടുള്ള ഇറക്കത്തിൽ തിലകത്തിനു കാലുതെറ്റി ഒരു വീഴ്ച അനുഭവിക്കേണ്ടി വന്നു. പാവം ആകെ ഫ്രസ്റ്റ്രേറ്റഡ് ആയി അതോടു കൂടി. ആകെയുള്ള ആശ്വാസം അകലെ കാണുന്ന പാർക്കിങിലേതെന്ന് നമ്മൾ വിശ്വസിക്കുന്ന ഒരു ലൈറ്റായിരുന്നു. അതിനെ ലക്ഷ്യമാക്കി ഞങ്ങൾ ആഞ്ഞുനടന്നു.
ഏതാണ്ട് അവിടത്തെ സെറ്റപ്പുകളൊക്കെ കാണുന്ന ദൂരത്തിലായപ്പോ ഞങ്ങൾ നടത്തം തുടങ്ങിയ സ്ഥലമെത്തിയെന്നു ഞങ്ങൾക്കു മനസ്സിലായി. ഒരു വലിയ കട്ട മഞ്ഞെടുത്ത് ഉള്ളിൽ വെച്ച ഫീലായിരുന്നു അപ്പോ. ദൂരെ ഇരുട്ടിൽ കിടന്നിരുന്ന കാറിലേക്ക് ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു. സൂര്യാസ്തമയം വരെയേ അവിടെ പാർക്കിങ് പാടുള്ളൂ. ഇതിപ്പൊ അസ്തമയും കഴിഞ്ഞ് ഒന്നര മണിക്കൂറോ മറ്റോ ആയി. പക്ഷേ, ഭാഗ്യത്തിന് റേഞ്ചർമാർ ടിക്കറ്റൊന്നും അടിച്ചു വെച്ചിട്ടില്ലായിരുന്നു. ആകെ ഇരുട്ടത്ത് ആ വിജനപ്രദേശത്ത് ഞങ്ങടെ വണ്ടി മാത്രം കെടപ്പുണ്ട്. ഭാഗ്യത്തിന് അവർ മെയിൻ റോഡിൽ നിന്നും പാർക്കിലേക് തിരിയുന്ന ഇടത്തെ ഗേറ്റ് അടച്ചിട്ടില്ലായിരുന്നു. കൂട്ടുകാരിയെ വിളിച്ച് നമ്മുടെ സ്റ്റാറ്റസൊക്കെ കൊടുത്ത് ഞങ്ങളങ്ങനെ വണ്ടി തിരിച്ച് വീട്ടിലേക്കു വിട്ടു.
ഏതാനും അടി നടന്നപ്പോത്തന്നെ ട്രെയിലിൽ നിന്നും, കാട്ടുതീ പിടിച്ചാൽ പടരാതിരിക്കാൻ ഇടക്ക് പുല്ലും ചെടികളുമൊക്കെ മാറ്റി ഉണ്ടാക്കിയിടുന്ന വലിയ വഴികൾ പോലെയുള്ള ഫയർ റോഡുകളിലൊന്നു കണ്ടു. അതിലേക്കു തിരിയാനാണ് മാപ് പറയുന്നത്. അതാണെങ്കിൽ കുത്തനെ ഒരു കുന്നിലേക്കുള്ള കയറ്റവുമായിരുന്നു. ഭാര്യേം മോനുമൊക്കെ അപ്പോഴേക്കും നല്ല പോലെ ടെൻഷനും ക്ഷീണവും അടിച്ച് ആകെ പരവശരായിരുന്നു. ഓരോ മരത്തിന്റെ അടുത്തെത്തുമ്പോഴും പ്രേതപടങ്ങളിലെ പോലുള്ള ഒരു മാതിരി കിളികളുടെ ഒച്ചയും, ഇടക്കിടക്ക് കേൾക്കുന്ന മൂങ്ങകളുടെ നല്ല ബാസിട്ട സൗണ്ടുമൊക്കെ ചേർന്ന് സീൻ ആകെ നല്ല ഡാർക്കായിരുന്നു. കയറ്റം കണ്ടതോടെ തിലകത്തിന്റെ നല്ല ജീവൻ പോയി. പുള്ളി ആകെ പരവശയായിക്കഴിഞ്ഞിരുന്നു.
രണ്ടോ മൂന്നോ നല്ല കയറ്റിറക്കങ്ങളും രണ്ടു കുന്നുകളും ഞങ്ങൾ താണ്ടിക്കഴിഞ്ഞിരുന്നു. കുന്നിന്റെ താഴെ ഫോണിനു റേഞ്ച് കിട്ടുന്നില്ലായിരുന്നു. സോ, മാപ്പിനെ വിശ്വസിക്കാൻ പറ്റാതായി. റേഞ്ച് കിട്ടുന്ന ടൈമിൽ മാക്സിമം മുന്നോട്ടുള്ള വളവുകളും തിരിവുകളും മന:പാഠമാക്കാനാണ് പിന്നെ നോക്കിയത്. ഇങ്ങനൊരു കുടുക്കിൽ ചാടുമെന്ന് ഒരു വിദൂരമായ ചിന്ത പോലുമില്ലാത്തതിനാൽ യാതൊരു പ്രിപ്പറേഷനുമില്ലാത്തതിന്റെ ഒരു ടെൻഷനും ഉള്ളിലിങ്ങനെ വളരുന്നുണ്ടായിരുന്നു. കുന്നിന്റെ മുകളിൽ ഫോണിനു റേഞ്ച് വരുമെന്ന പ്രതീക്ഷയിൽ ആദ്യം മുകളിലെത്തിയിട്ട് കുറച്ചുനേരം വിശ്രമിച്ചിട്ട് വീണ്ടും നടക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. തുടർച്ചയായ മൂന്നാമത്തെ കുന്നായിരുന്നു കയറേണ്ടിയിരിരുന്നത്. മുകളിലെത്തിയപ്പോഴേക്കും മൂന്നു പേരുടേയും പരിപ്പ് ലൂസായിരുന്നു.
ആ ഏരിയയിലൊന്നും മനുഷ്യവാസത്തിന്റെയോ സാന്നിധ്യത്തിന്റെയോ ഒരു ചെറിയ സാധ്യത പോലും കാണാഞ്ഞതിനാൽ, ഒരു മുൻകരുതലിന് പാർക്ക് റേഞ്ചറുടെ നമ്പർ (എന്തോ ഭാഗ്യത്തിന് റേഞ്ച് വ്ന്ന ടൈമിൽ അത് നോക്കി സേവ് ചെയ്തു വെച്ചിരുന്നു) ട്രൈ ചെയ്തു. ആ ഭീകരനാണെങ്കിൽ അന്നു ലീവെടുത്ത് പോയിരിക്കുന്നു. ഓഫീസ് സമയം കഴിഞ്ഞതിനാൽ ഓഫീസ് നമ്പറിലും വോയ്സ് മെസേജിലേക്കാണ് പോവുന്നത്. ആകെ പ്രാന്തു വന്നു. എന്തായാലും കുന്നിന്റെ മുകളിലെത്തി റേഞ്ച് വന്ന ടൈമിൽ ഒരു കൂട്ടുകാരിയെ വിളിച്ച്, കിട്ടിയ എട്ടിന്റെ പണിയുടെ വിശദാംശങ്ങൾ ധരിപ്പിച്ചു. രണ്ടു മൈലിൽ താഴെയേ ഇനി മാപ്പിൽ ദൂരം കാണിക്കുന്നുള്ളൂവെന്നതിനാൽ എന്തെങ്കിലും കാരണവശാൽ ഇനി ഒരു മണിക്കൂറിനുള്ളിൽ ഞങ്ങളെ കോണ്ടാക്റ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ 911 വിളിക്കാൻ പറഞ്ഞ് ഫോൺ വെച്ചു.
അടുത്തൊരു ചെറിയ കുന്നൂടെ കേറിക്കഴിഞ്ഞപ്പോഴാണ് ആശ്വാസം നൽകുന്ന കാഴ്ച കണ്ടത്. ആദ്യം ഞങ്ങൾ ചുറ്റിവന്ന തടാകവും അതിന്രപ്രത്തുള്ള വീടുകളുടെ വെളിച്ചവുമെല്ലാം ഒരു പൊട്ടുപൊലെ കാണുന്നു. സംഗതി നമ്മുടെ ദിശ കൃത്യമാണെന്ന് അത് തെളിയിച്ചല്ലോന്നുള്ള സമാധാനമായിരുന്നു അപ്പോ. പിന്നീട് മൊത്തം ഇറക്കമായിരുന്നു. കയറിയ കയറ്റങ്ങൾക്കെല്ലാം കൂടി കോമ്പൻസേറ്റ് ചെയ്യാൻ കിട്ടിയ ഇറക്കങ്ങൾ. പക്ഷേ തിടുക്കപ്പെട്ടുള്ള ഇറക്കത്തിൽ തിലകത്തിനു കാലുതെറ്റി ഒരു വീഴ്ച അനുഭവിക്കേണ്ടി വന്നു. പാവം ആകെ ഫ്രസ്റ്റ്രേറ്റഡ് ആയി അതോടു കൂടി. ആകെയുള്ള ആശ്വാസം അകലെ കാണുന്ന പാർക്കിങിലേതെന്ന് നമ്മൾ വിശ്വസിക്കുന്ന ഒരു ലൈറ്റായിരുന്നു. അതിനെ ലക്ഷ്യമാക്കി ഞങ്ങൾ ആഞ്ഞുനടന്നു.
ഏതാണ്ട് അവിടത്തെ സെറ്റപ്പുകളൊക്കെ കാണുന്ന ദൂരത്തിലായപ്പോ ഞങ്ങൾ നടത്തം തുടങ്ങിയ സ്ഥലമെത്തിയെന്നു ഞങ്ങൾക്കു മനസ്സിലായി. ഒരു വലിയ കട്ട മഞ്ഞെടുത്ത് ഉള്ളിൽ വെച്ച ഫീലായിരുന്നു അപ്പോ. ദൂരെ ഇരുട്ടിൽ കിടന്നിരുന്ന കാറിലേക്ക് ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു. സൂര്യാസ്തമയം വരെയേ അവിടെ പാർക്കിങ് പാടുള്ളൂ. ഇതിപ്പൊ അസ്തമയും കഴിഞ്ഞ് ഒന്നര മണിക്കൂറോ മറ്റോ ആയി. പക്ഷേ, ഭാഗ്യത്തിന് റേഞ്ചർമാർ ടിക്കറ്റൊന്നും അടിച്ചു വെച്ചിട്ടില്ലായിരുന്നു. ആകെ ഇരുട്ടത്ത് ആ വിജനപ്രദേശത്ത് ഞങ്ങടെ വണ്ടി മാത്രം കെടപ്പുണ്ട്. ഭാഗ്യത്തിന് അവർ മെയിൻ റോഡിൽ നിന്നും പാർക്കിലേക് തിരിയുന്ന ഇടത്തെ ഗേറ്റ് അടച്ചിട്ടില്ലായിരുന്നു. കൂട്ടുകാരിയെ വിളിച്ച് നമ്മുടെ സ്റ്റാറ്റസൊക്കെ കൊടുത്ത് ഞങ്ങളങ്ങനെ വണ്ടി തിരിച്ച് വീട്ടിലേക്കു വിട്ടു.
അങ്ങനെ, രണ്ടു മൈൽ നടക്കാൻ പോയി വഴി തെറ്റി, എട്ടുമൈൽ ഇരുട്ടിൽ വിജനതയിൽ കണ്ട കാട്ടിലും മേട്ടിലും അലഞ്ഞ ശേഷം വീടണഞ്ഞപ്പോ കിട്ടിയ ആശ്വാസം! എന്റമ്മോ!
വാൽ:
ശരിക്കും മുന്നോട്ടു നടക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നാണ് നമ്മൾ പിന്നെ മനസിലാക്കിയത്. ഇരുട്ടിൽ അറിയാത്ത വഴിയിലേക്ക് പോവുന്നതിനേക്കാൾ കുറച്ചെങ്കിലും പരിചയമുള്ള, വന്ന വഴി തന്നെ തിരിച്ചു നടക്കുന്നതായിരുന്നു ശരി. ഒപ്പം, ഇനി എപ്പോ നടക്കാൻ പോവുമ്പോഴും ആ ഏരിയയിലെ ട്രെയിലുകളെ കുറിച്ച് ഒരു മിനിമം ധാരണ ഉണ്ടാക്കി വെക്കുവാനും ശ്രദ്ധിക്കാൻ തീരുമാനിച്ചു.
വാൽ:
ശരിക്കും മുന്നോട്ടു നടക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നാണ് നമ്മൾ പിന്നെ മനസിലാക്കിയത്. ഇരുട്ടിൽ അറിയാത്ത വഴിയിലേക്ക് പോവുന്നതിനേക്കാൾ കുറച്ചെങ്കിലും പരിചയമുള്ള, വന്ന വഴി തന്നെ തിരിച്ചു നടക്കുന്നതായിരുന്നു ശരി. ഒപ്പം, ഇനി എപ്പോ നടക്കാൻ പോവുമ്പോഴും ആ ഏരിയയിലെ ട്രെയിലുകളെ കുറിച്ച് ഒരു മിനിമം ധാരണ ഉണ്ടാക്കി വെക്കുവാനും ശ്രദ്ധിക്കാൻ തീരുമാനിച്ചു.
No comments:
Post a Comment