Wednesday 28 December 2011

കമാന്റോ ഓപറേഷൻ

സ്പെഷൽ ഫോഴ്സിലെ അംഗങ്ങൾ ആ കൊച്ചുമേശക്കു ചുറ്റും വട്ടം കൂടി നിന്നു. നിവർത്തി വെച്ചിരുന്ന കൊച്ചു മാപ്പിലെ പൊസിഷനുകൾ വിവരിച്ച ശേഷം എല്ലാവരുടെ മുഖത്തേക്കും ഒന്നു കണ്ണോടിച്ച മേജർ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു,

"നമ്മൾ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു. ഒരു പാട് നാളത്തെ പരിശ്രമത്തിനൊടുവിൽ മൗലാനാ മസൂദ് അസ്ഹറിന്റെ കൃത്യമായ സങ്കേതം നമ്മൾ കണ്ടെത്തിക്കഴിഞ്ഞു. അവിടെ നിന്നും മാറി രക്ഷപെടുവാൻ ഇനിയൊരവസരം നാം കൊടുത്തു കൂടാ. സ്ട്രൈക്കിനുള്ള അനുമതി കിട്ടിക്കഴിഞ്ഞു. വിതിൻ ടൂ അവേഴ്സ്, അതായത് കൃത്യം എട്ടു മണിക്ക് നമ്മൾ അവരുടെ താവളം അറ്റാക്ക് ചെയ്യുന്നു. ജീവനോടെ പിടിക്കുക എന്നതാണ് ലക്്ഷ്യമെങ്കിലും നിവൃത്തിയില്ലെങ്കിൽ ഷൂട്ട് ഹിം ഡെഡ്. കോയീ ഷക്ക്ക്ക്???"

"നഹീ സാബ്.."

പച്ചക്കളർ കേമോഫ്ലാജ് യൂണിഫോം ധരിച്ച നേവി സീൽസ് ഞൊടിയിടയിൽ ഗിയർ ധരിച്ചു റെഡിയായി. പെട്ടെന്ന് ഒരു മൊബൈൽ ഫോൺ ശബ്ദം. എന്റെ ഫോണായിരുന്നു. പോക്കറ്റിൽ നിന്ന് ഫോണേടുത്തു നോക്കുമ്പൊ വീട്ടിൽ നിന്നും അച്ഛനാണ് വിളിക്കുന്നത്.

"ഡാ, കൊല്ലത്ത്-ന്ന് അളിയന്റെ അച്ഛനുമമ്മേമൊക്കെ വന്നിട്ടുണ്ട്. നീ ഇവ്ടം വരെ ഒന്നു വന്നിട്ട് പൊക്കോ.."

"ശരി..ദേ വരുന്നു"

"സാബ്, ഞാനൊന്ന് വീടു വരെ പോയിട്ട് വരാം. എന്നെ കണ്ടില്ലെങ്കിൽ നിങ്ങൾ വിട്ടോ.. ഞാൻ ഏഴരേടെ ബസ്സിന് അങ്ങെത്തിയേക്കാം.."

"ഓക്കേ.. ഗിയർ അപ് എന്റ് ഗെറ്റ് റെഡി ഗയ്സ്... "

"വീ ആർ ഗുഡ് ടു ഗോ സർർർർർ.."

കഴിമ്പ്രം സ്കൂളിൽ സെറ്റ് ചെയ്ത താൽക്കാലിക പട്ടാളക്യാമ്പിൽ നിന്നും വീട്ടിലേക്ക് ഞാൻ വേഗം ഓടി.

--

വീട്ടിൽ പോയി വേറെന്തൊക്കെയോ ആയി ബിസിയായതിനാൽ കമാന്റോ ഓപറേഷന്റെ അപ്ഡേറ്റ് കിട്ടിയില്ല.. എന്തായാവോ...

No comments:

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...