tag:blogger.com,1999:blog-14334354324965354082024-03-08T13:56:17.863+05:30മനഃപായസംഉണ്ടുകൊണ്ടേന് ഉണ്ടുകൊണ്ടേന്!!! ;)അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.comBlogger51125tag:blogger.com,1999:blog-1433435432496535408.post-77695322561707197132023-12-12T23:51:00.004+05:302023-12-12T23:59:11.210+05:30ക്വിൻസിയന്യേറ<p class="p1" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px 0px 12px;"><span style="background-color: rgba(255, 255, 255, 0);">രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കതിൽ പ്രത്യേകിച്ച് വേറേ മറുപടിയൊന്നും പറയേണ്ട കാര്യമില്ലല്ലോ.</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">പക്ഷേ, സംഗതി ഡിസമ്പറിലാണ്, അതു വരെ എല്ലാ ആഴ്ചയും രണ്ടു ദിവസം ഡാൻസ് പ്രാക്റ്റീസ് ചെയ്യണം ത്രേ! ശ്ശെടാ, അതെന്തു പരിപാടിയെന്നൊക്കെ അന്വേഷിച്ചുവന്നപ്പോഴാണ്, ഹിസ്പാനിക് കൾച്ചറിൽ “ക്വിൻസിയന്യേറ” (quinceañera) എന്നറിയപ്പെടുന്ന, പെൺകുട്ടികളുടെ പതിനഞ്ചാം പിറന്നാളിനെപ്പറ്റി മനസ്സിലാവുന്നത്. സംഗതി കളറാണ്, ന്നു വെച്ചാൽ ഒരു കല്യാണം പോലെ കളർ!</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">വീട്ടുകാരുടെ സാമ്പത്തികത്തിന്റെ മാക്സിമം ലെവലിൽ ഫോർമലായ ചടങ്ങു സംഘടിപ്പിക്കുന്നു, വിവാഹം പോലെത്തന്നെ. വിവാഹത്തേക്കാൾ കേമമായി നടത്തുന്നവരുമുണ്ടത്രേ! പെൺകുട്ടി ഒരു രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങുന്നു. കുട്ടിയുടെ ഏറ്റവുമടുത്ത കുറച്ചുകൂട്ടുകാർ ഒരുപോലെയുള്ള വേഷവിധാനങ്ങളിൽ മുഴുവൻ സമയവും കുട്ടിയെ അനുഗമിക്കുന്നുണ്ടാവും. അവരുടെ വക നൃത്തനൃത്യങ്ങൾ!</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">ഇതുവരെ അങ്ങനൊരു സംഗതി കൂടാൻ ചാൻസ് കിട്ടാത്തതിനാൽ, “ഞങ്ങളേം വിളിക്കുവോഡേയ്” ന്ന ആറ്റിറ്റ്യൂഡിൽ, എന്നാൽ “വേണെങ്കിൽ ഞാനും വരാം കേട്ടോ” എന്ന ആഗ്രഹത്തോടെ ചോദിച്ചപ്പോ “നിങ്ങളേം ക്ഷണിച്ചിട്ടുണ്ട്, പക്ഷേ വരണ്ടാ” എന്ന് സല്പുത്രൻ കട്ടായം പറഞ്ഞു, കാരണം അവന്റെ നൃത്തം തന്നെ! പക്ഷേ, കിട്ടിയ ചാൻസ് ഞങ്ങൾ വിടൂല്ലെന്നവനറിയാമായിരുന്നു. ഡാൻസ് പ്രാക്റ്റീസിന് അവനെ അവരോടെ കൊണ്ടാക്കുമ്പോ, ഒരു ക്ഷണക്കത്ത് ആ ക്ടാവിന്റെ അമ്മ നമുക്ക് തന്നു. “ഞങ്ങളെന്തായാലും ആദ്യത്തെ ബസ്സിന് തന്നെ എത്തും ചേച്ചീ” ന്ന് ഞാൻ ഉറപ്പുകൊടുത്തു.</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ഇവിടെ അടുത്തൊരു റിസോർട്ടിലായിരുന്നു പരിപാടി. വാസു ഉൾപ്പെടെ നാലഞ്ച് ആൺകുട്ടികൾക്കും, മൂന്നാല് പെൺകുട്ടികൾക്കുമാണ് പിറന്നാൾക്ടാവിനെ അനുഗമിക്കാനുള്ള പ്രത്യേക ക്ഷണമുണ്ടായിരുന്നത്. അവർക്ക് പ്രത്യേക വേഷവിധാനങ്ങളുണ്ടായിരുന്നു; ഐവറി/നീല കോംബിയിലുള്ള ഫുൾസ്യൂട്ട് ആമ്പിള്ളേർക്കും, നീല/ഗ്രേ ഡ്രസ്സ് പെമ്പിള്ളേർക്കും. ചുള്ളമ്മാരും ചുള്ളികളും മ്യാരക ലുക്കിലായിരുന്നു.</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">കഥകളിക്കാരുടേതുപോലെ, അരയ്ക്കു താഴെ വിരിഞ്ഞു നിൽക്കുന്ന, അതിസുന്ദരമായ, വലിയ ല്വാവന്റർ ഉടുപ്പൊക്കെയിട്ട്, കിരീടമൊക്കെ വെച്ച്, പൂക്കളും പിടിച്ച്, ഒരു രാജകുമാരിയെയെപ്പോലെയുള്ള വേഷവിധാനത്തിൽ ജ്വലിച്ചു നിന്നിരുന്ന പിറന്നാൾകുട്ടിയുടെ കൂടെ നിന്ന് ഞങ്ങൾ ഓരോ പടമൊക്കെ ഏടുത്തു.</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">ഒരു 200-300 പേരുണ്ടായിരുന്നിരിക്കണം മൊത്തം. പടമെടുപ്പു കഴിഞ്ഞ് കോക്ക്ടെയിൽ പാർട്ടി. ഒരു അഞ്ചുപത്തു ടീനേജേഴ്സ് അടങ്ങിയ ബാന്റിന്റെ തകർപ്പൻ മ്യൂസിക് വിത്ത് പാട്ട്! സ്പാനിഷ് പാട്ടുകളായിരുന്നു മൊത്തം. മെക്സിക്കൻ/ഹിസ്പാനിക് വേഷവിധാനത്തിൽ, വയലിനും ഗിറ്റാറും, റ്റ്രമ്പറ്റും വെച്ച് അക്രമ പെരുക്ക്. ഒരു മൂന്ന് മണിക്കൂർ ലവരുടെ അഴിഞ്ഞാട്ടമായിരുന്നു! ഇവർക്ക് തൊണ്ട ഇനി ആവശ്യമില്ലേ എന്നു വരെ തോന്നിപ്പോയി! ട്രഡീഷനൽ എന്ന് കേട്ടാൽ തോന്നിപ്പിക്കുന്ന ഹൈപിച്ച് പാട്ടുകളൊക്കെ ചീളുകേസുകളെപ്പോലെ, ഒന്നിനുപുറകേ ഒന്നായി പിള്ളേരു തള്ളിമറിക്കുന്നു!</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">ഒരു മണിക്കൂർ കോക്ക്ടെയിൽ പരിപാടി കഴിഞ്ഞതും, ഡിന്നർ ഹാളിന്റെ വാതിൽ തുടക്കപ്പെട്ടു. മനോഹരമായി അലങ്കരിച്ച ഹാളിനകത്ത് അടുക്കോടെ ക്രമീകരിച്ച വട്ടമേശകളിൽ അതിഥികളെല്ലാരും ഇരുന്നു. നടുവിലെ തളത്തിൽ, പെൺകുട്ടിയ്ക്കൊപ്പം വാസു ആന്റ് പാർട്ടിയുടെ വക വാൾട്സ് ആയിരുന്നു അടുത്തത്. സൂപ്പർ പരിപാടി!</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">അതുകഴിഞ്ഞ്, ഭക്ഷണത്തിനിടെ, കുട്ടിയെ നടുവിൽ ഒരു സിംഹാസനത്തിലിരുത്തി ഗിഫ്റ്റ് തുറക്കൽ പരിപാടി നടന്നു. കുട്ടിയുടെ ഗോഡ്ഫാദറും മദറും, പിന്നെ അച്ഛനുമമ്മേം കൊടുത്ത ഗിഫ്റ്റുകൾ മാത്രമാണ് അവിടെ ഇരുന്നു തുറന്നത്. നല്ല മ്യാരക ബ്രാന്റുകളുടെ മ്യാരക പ്രോഡക്റ്റുകളൊക്കെയായിരുന്നുവെന്നൊക്കെ തിലകത്തിന്റെ ലൈവ് കമന്ററിയിൽ നിന്നും ഞാൻ മനസ്സിലാക്കി.</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">അപ്പോഴേയ്ക്കും ഡ്രസ്സ് മാറി വെള്ള ടീഷർട്ടും ജീൻസുമിട്ടു വന്ന വാസു ആന്റ് പാർട്ടി വക അടുത്ത ഡാൻസ് അരങ്ങേറി. പെൺകുട്ടിയെ എടുത്തുപൊക്കുന്നു, വട്ടം കറക്കുന്നു, അങ്ങനെ കുറേ ജഗപൊക!</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">പിന്നെ, അച്ഛന്റേം അമ്മേടെം കുട്ടീടെം വക നന്ദിപ്രകാശിപ്പിക്കൽ. എല്ലാരും വളരേ ഇമോഷണലായി സംസാരിച്ചു. കൂടുതലും സ്പാനിഷിലായതിനാൽ, ഞങ്ങൾക്ക് കാര്യമായി ഇമോഷണൽ കോണ്ട്രിബ്യൂഷൻ നടത്താൻ പറ്റിയില്ല. എന്നാലും കൂക്കിവിളിക്കേണ്ടിടത്ത് കൂക്കി വിളിച്ചും വിസിലടിച്ചും, കൈ കൊട്ടേണ്ടിടത്ത് ഓവറാക്കിയും നമ്മളാലാവുന്ന വിധം അലമ്പുകാണിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">പിന്നീട്, അച്ഛനും മകളും കൂടി പതിഞ്ഞ ഈണത്തിലുള്ള ഗാനത്തിനൊപ്പം, സാവധാനം ചുവടുവെച്ചുകൊണ്ടുള്ള ഒരു നൃത്തമായിരുന്നു. പെൺകുട്ടി ആകെ വികാരാധീനയായി കരയുന്നതും, കണ്ണുതുടയ്ക്കുന്നതുമൊക്കെ കാണാമായിരുന്നു.</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">അതിനു ശേഷം സ്റ്റേജ് പബ്ലിക്കിനുവേണ്ടി തുറന്നു കൊടുത്തു. അടുത്ത രണ്ടുമണിക്കൂറോളം അവിടെ വെള്ളമടി ആന്റ് ഡാൻസായിരുന്നു അതിഥികളുടെ വക! അവിടെ എനിക്ക് കലാപ്രതിഭയ്ക്ക് ഒരു സാധ്യതയുണ്ടായിരുന്നെങ്കിലും, അത്യാവശ്യമായി വേറൊരിടാത്ത് ഫുഡ്ഡടി ഏറ്റിട്ടുണ്ടായിരുന്നതിനാൽ, മനസ്സിലാമനസ്സോടെ പോവേണ്ടി വന്നു. പുത്രനെ കുറേക്കഴിഞ്ഞ്, ഒരു 11 മണിയോടെ പോയി പിക്ക് ചെയ്തോണ്ടു വരികയായിരുന്നു.</span></p><p class="p3" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 14px;"><span class="s1" style="font-kerning: none;"></span><br /></p><p class="p2" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px;"><span class="s1" style="font-kerning: none;">നല്ലോരു അനുഭവായിരുന്നു! കുറേ നാളുകൂടി ഒരു കല്യാണത്തിനു പോയ ഫീലു കിട്ടി. </span></p><p class="p4" style="-webkit-text-stroke-color: rgb(0, 0, 0); background-color: rgba(255, 255, 255, 0); font-family: Verdana; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-size: 14px; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; font-variation-settings: normal; line-height: normal; margin: 0px; min-height: 17px;"><span class="s1" style="font-kerning: none;"></span><br /></p>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com0tag:blogger.com,1999:blog-1433435432496535408.post-44597767753895181302023-11-22T00:56:00.005+05:302023-11-22T03:31:50.903+05:30ഞാൻ കണ്ട ഫൈനൽ<p> ഹൗസാറ്റ്!!!!!!!!!</p><p>ബുമ്രയ്ക്കൊപ്പം ഒരു ലക്ഷം പേർ അലറിവിളിച്ചു. അമ്പയറുടെ വലതുകയ്യിന്റെ ചൂണ്ടുവിരൽ മുകളിലേയ്ക്കുയർന്നു. </p><p>സ്മിത്ത് വീണിരിക്കുന്നു! ഓസ്റ്റ്രേലിയയുടെ മൂന്നാം വിക്കറ്റും വീണിരിക്കുന്നു!</p><p>ബാറ്റിങ് കിതച്ചപ്പോൾ, ചുറ്റിലുമിരുന്ന, തളർന്ന് നിശബ്ദരായ ആ ഒരു ലക്ഷം പേർക്കുവേണ്ടിയും, ടീവിക്കും മൊബൈലിനും മുന്നിൽ ഹൃദയം പെരുമ്പറ കൊട്ടിയിരുന്ന കോടിക്കണക്കിനു ഇന്ത്യക്കാർക്കു വേണ്ടിയും, വിശ്വസ്തരായ ബുമ്രയും ഷമിയും ഒന്നിച്ച് കങ്കാരുക്കളുടെ മുൻനിരയിൽ തീവിതറുന്നു...</p><p>തകർത്തടിക്കാൻ വന്ന മാർഷും, നിലയുറപ്പിച്ച് കഥകഴിക്കുന്ന സ്മിത്തും പുറത്ത്!</p><p>ഇനി ഹെഡും ലബൂഷെയിനും മാക്സ്വെലും, പിന്നെ ഇങ്ലിസും തീർന്നാൽ പിൻനിരക്കാർ!</p><p>പത്താമോവറിൽ ഷമിയുടെ കത്തിപ്പാറി വന്ന തകർപ്പൻ പന്തിൽ ലബൂഷെയിനു പിഴയ്ക്കുന്നു, ഓഫ്സ്റ്റമ്പിൽ പിച്ച് ചെയ്ത് ലൈൻ ഹോൾഡ് ചെയ്ത് സീം ചെയ്തുവന്ന പന്തിനെ തെറ്റായ ലൈനിൽ കളിച്ച ലബുവിന്റെ വലതുകാലിലെപാഡിൽ മുട്ടുയരത്തിൽ പന്തുതട്ടുമ്പോഴേ ഉറപ്പായിരുന്നു, അവൻ വീണു! ഷമി, വീണ്ടും മാജിക്!</p><p>75 ആവുമ്പോഴേക്കും നാലു പേർ പുറത്ത്!</p><p>മാക്സ്വെവെല്ലും ഹെഡും ക്രീസിൽ. ഒരേ രീതിയിൽ പ്രതികരിക്കുന്ന രണ്ടു കളിക്കാർ!</p><p>അഞ്ചോവർ വീതമെറിഞ്ഞു കഴിഞ്ഞ ബുമ്രയും ഷമിയും; ഓരോ ഓവർ കൂടി എറിയാൻ അവർക്ക് കഴിയുമോ? അതിനു രോഹിത് തയ്യാറാവുമോ?</p><p>ഇല്ല, സിറാജ് വരുന്നു!</p><p>പക്ഷേ, പിന്നത്തെ നാലോവറുകളിൽ കാര്യമായ ഒന്നും സംഭവിക്കുന്നില്ല. ആദ്യ പതിനഞ്ച്-ഇരുപത് ഓവറുകൾ തീർന്നാൽ, പന്തിന്റെ പുതുമ നഷ്ടപ്പെട്ടു കഴിഞ്ഞാൽ, പിന്നെ ബാറ്റിങ് എത്രയോ അനായാസകരമായിരിക്കുമെന്ന തിരിച്ചറിവുണ്ടായ ഓസികൾ ബുദ്ധിപരമായി നീങ്ങുകയാണ്. ജനം മുൾമുനയിലാണ്, അവർ അക്ഷമരായിക്കൊണ്ടിരിക്കുന്നു.</p><p>തന്റെ മൂന്നാമോവറിനായി സിറാജ് തയ്യാറെടുത്തുകഴിഞ്ഞു. അസാധാരണമായ രീതിയിൽ കോലിയും ഷമിയും ബുംരയും രോഹിതും അവന്റെ ചുറ്റിലും നിന്ന് നിരന്തരമായ നിർദ്ദേശങ്ങൾ നൽകുന്നു. സിറാജിന്റെ കണ്ണുകളിൽ തീ ജ്വലിക്കുന്നതുപോലെ!</p><p>റണ്ണപ്പ് തുടങ്ങിയ സിറാജിന്റെ തടഞ്ഞുകൊണ്ട് രോഹിത്, ഒന്നാം സ്ലിപിനെ രണ്ടിലേക്കു മാറ്റുന്നു. സ്ക്വയർ ലെഗിനെ ബൗണ്ടറിയിലേക്ക് നീക്കി, ഡീപ് കവറിനെ തേഡ്മാനിലേക്ക്, വളരേ ഫൈനായി കൊണ്ടു വരുന്നു. സിറാജും ക്യാപ്റ്റനും തമ്മിൽ വാക്കുകളില്ലാത്ത എന്തോ ആശയവിനിമയം നടക്കുന്നു.</p><p>അനന്യസാധാരണമായ വേഗതയിൽ ഒട്ടും സ്ഥലം നൽകാതെ ഷോട്ട് പിച്ച് ചെയ്ത പന്ത്, പക്ഷേ നിർണ്ണയിക്കുന്നതിൽ പരാജയപ്പെട്ട മാക്സ്വെൽ സ്വിച്ച് ഹിറ്റിനു ശ്രമിക്കുന്നു. വിഡ്ത് ഒട്ടുമില്ലാത്ത ലൈനിൽ 144 കിമീയിൽ വന്ന പന്ത് ടോപ് എഡ്ജ് എടുത്ത് ആകാശത്തേയ്ക്ക്!!! തേഡ്മാനിൽ കൃത്യമായി ബുമ്രയുടെ കൈകൾ അതേറ്റു വാങ്ങുന്നു! സ്റ്റേഡിയം അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളുന്നു!</p><p>ജോഷ് ഇങ്ലിസ് എന്ന താരതമ്യേന പരിചയക്കുറവുള്ള ബാറ്റർ, തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും സമ്മർദ്ദം നിറഞ്ഞ പരിസരത്ത് എത്തിപ്പെടുകയാണ്. തീതുപ്പാൻ വെമ്പി നിൽക്കുന്ന സിറാജിനു വേണ്ടി രോഹിത്ത് ഒരു സ്ലിപ്പിനേയും ഗള്ളിയേയും കൂടി കൊണ്ടുവരുന്നു. ഷോർട്ട് ബോൾ പ്രതീക്ഷിച്ച് ഒരല്പം ബാക്ഫുട്ടിൽ മുങ്കൂട്ടി തയ്യാറായ ജോഷിനെ, പക്ഷേ സിറാജ് ബുദ്ധിപരമായി കബളിപ്പിക്കുന്നു. കുതിച്ചു വന്ന സിറാജിന്റെ വിരലുകൾ കാണിച്ച മന്ത്രവിദ്യയിൽ 120 കിമീയിൽ പെർഫെക്റ്റ് ലെങ്തിൽ വന്നു വീഴുന്ന മാസ്മരികമായ ഒരു യോർക്കർ! ബാറ്റു താഴ്ത്താനൊരല്പം വൈകിയ ഇടവേള മതിയായിരുന്നു ആ പന്തിന് ഓഫ്സ്റ്റമ്പിനേയും ജോഷിന്റെ വീര്യത്തേയും വീഴ്ത്താൻ! </p><p>ഓസ്റ്റ്രേലിയ ആറിന് നൂറ്!!</p><p>തുടർന്ന് സിറാജും ജഡേജയും ഹൃദയം കൊണ്ടെറിഞ്ഞു കൊണ്ടിരുന്ന മൂന്നു നാലോവറുകൾ! ധൈര്യസമേതനായി ഒരു പോരാളിയെപ്പോലെ 4 ബൗണ്ടറികൾ നേടുന്ന ഹെഡ്! അഫ്ഘാനിസ്ഥാനെതിരെ പൊരുതിയ പോരാട്ടം കാഴ്ചവെക്കാനുറച്ചെന്ന വണ്ണം ക്ഷമയോടെ നിലയുറപ്പിക്കുന്ന കമ്മിൻസ്!</p><p>ടേൺ ഒട്ടും കിട്ടാത്ത നിരാശയിലും ലൈനും ലെങ്തിലും കടുകുമണി വിട്ടുകൊടുക്കാതെ ജഡേജയും പിന്നീട് കുൽദീപും എറിയുന്ന ആറോവറുകൾ കൂടി.</p><p>ഓസീസ് 150/6.</p><p>വിക്കറ്റുകൾ വേണം, അല്ലാതെ ഈ ഗെയിം ഇന്ത്യയ്ക്ക് ജയിക്കാനാവില്ല.</p><p>ബുമ്ര തിരിച്ചു വരുന്നു. ആദ്യപന്തിൽ കമ്മിൻസിന്റെ ബാറ്റിന്റെ ഇൻസൈഡ് എഡ്ജിൽ നിന്നും ബൗണ്ടറി! അടുത്ത പന്തിൽ സിംഗിൾ, ഹെഡ് അനായാസമായി നേരിടുന്ന മൂന്ന് പന്തുകൾ. പിച്ചിൽ നിന്നും യാതൊരു ആനുകൂല്യവും ഇല്ലെന്ന് ബുമ്ര തിരിച്ചറിയുന്നു. സ്റ്റേഡിയത്തിന്റെ ആരവം കുറഞ്ഞുവരുന്നുവോ? അവർ ഒരു അട്ടിമറി മണത്തു തുടങ്ങുന്നോ?!</p><p>എന്നാൽ, ബുമ്രയെ ബുമ്രയാക്കിയതെന്തോ, അതായിരുന്നു ഹെഡിനു കാത്തു വെച്ച അവസാന പന്ത്. 145 കിമീയിൽ ചീറിപ്പാഞ്ഞെത്തുന്ന യോർക്കർ തടയാൻ കഴിയാതെ ഹെഡ് ബാലൻസ് തെറ്റി വീഴുന്നു, മിഡിൽ സ്റ്റമ്പും ലെഗ്സ്റ്റമ്പും കടപുഴകിത്തെറിക്കുന്നു! കൈകളുയർത്തി മന്ദഹസിക്കുന്ന ബുമ്ര! അലറിയടുക്കുന്ന കോലിയും രോഹിത്തും! ഇരമ്പിയാർത്ത് ബുമ്രയെ വാരിപ്പുണരുന്ന മറ്റുള്ളവർ!</p><p>തുടർന്നുള്ള മൂന്നേ മൂന്നോവറുകളിൽ വാലറ്റത്തെ തുടച്ചു നീക്കുന്ന ബുമ്രയും ഷമിയും! വർദ്ധിതവീര്യത്തോടെ, മനസ്സും ശരീരവും സമ്പൂർണ്ണമായി സമർപ്പിച്ചുകൊണ്ട് പന്തെറിഞ്ഞ ഇരുവർക്കും ഒരു കാവ്യനീതിപോലെ നാലു വിക്കറ്റുകൾ വീതം!</p><p>ലോകകപ്പുയർത്തി, സംതൃപ്തിയോടെ, ആഹ്ലാദം മറച്ചുവെക്കാൻ കഴിയാതെ ചിരിച്ചും കളിച്ചും, നിറകണ്ണുകളോടെ ആഘോഷിക്കുന്ന ഇന്ത്യൻ ടീം!!</p><div>ഒന്നരമാസത്തോളം രാത്രി 1230 മുതൽ ഉറക്കമെന്തെന്നറിയാതെ ഇരുന്ന് കണ്ട ഒരു ടൂർണ്ണമെന്റിന്റെ ആവേശോജ്ജ്വലമായ അന്ത്യം!</div><div><br /></div><div>അവിസ്മരണീയമായ, അജയ്യമായ, കരുത്താർന്ന ഒരു ലോകകപ്പ് വിജയത്തിന്റെ പരിസമാപ്തി!</div><p><br /></p>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com0tag:blogger.com,1999:blog-1433435432496535408.post-80263058817070324362022-11-01T00:27:00.007+05:302022-11-01T04:41:19.694+05:30കിങ് കോങ് പാർട്ട് 2ചെറിയപ്രായത്തിൽ, എന്നു വെച്ചാൽ ഒരു ഏഴിലോ എട്ടിലോ ഒക്കെ ആയിരുന്നിരിക്കണം, അവധികളിൽ മാമന്റോടെ പോയി നിൽക്കാറുള്ള സമയത്തെ ഒരു സാധാ ദിവസം.<div><br /></div><div>അന്നത്തെ എന്റെ റോൾമോഡലായിരുന്ന, ഞാൻ വാലുപോലെ കൂടെ നടന്നിരുന്ന, ഷനുച്ചേട്ടൻ എന്ന ഞങ്ങടെ ഏറ്റോം മൂത്ത കസിൻ ചേട്ടൻ, രാവിലെ ന്യൂസ്പേപ്പറിൽ സിനിമാപ്പരസ്യമൊക്കെ നോക്കുകയാണ്.</div><div><br /></div><div>എന്നിട്ട് പതുക്കെ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി എന്നോട് ഒരു ചോദ്യം.</div><div><br /><div>"ഡാ, മ്മക്ക് രണ്ടാൾക്കും ഒര് സിനിമ കാണാൻ പോയാലോ?"<br /><br /></div><div>"മ്മള് മാത്രോ?!" ആശ്ചര്യം, ആകാംക്ഷ, സാഹസികത, ഒടുവിൽ ഭയം!<br /><br /></div><div>"ആടാ, ആരും കൊറെ നേരത്തേക്കൊന്നും നമ്മളെ അന്നേഷിക്കാനൊന്നും പോണില്ല. എല്ലാരും നല്ല തിരക്കിലാ. മ്മക്ക് മിണ്ടാണ്ടെ പോയിവരാ."<br /><br /></div><div>സ്വരം താഴ്ത്തിപ്പറഞ്ഞ് മൂപ്പര്, പേപ്പറിന്റെ മൂലയിലെ ചെറുബോക്സിലേയ്ക്ക് ചൂണ്ടി.<br /><br /></div><div>'APE, The Great APE' ന്നു പറഞ്ഞ ഒരു ഇംഗ്ലീഷ് പടത്തിന്റെ പോസ്റ്റർ, നടുവിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന ഒരു ഗൊറില്ലയുടെ പടം. <br /><br /></div><div>"കിങ് കോങിന്റെ സെക്കന്റ് പാർട്ടാ ടാ"<br /><br /></div><div>"കിങ് കോങ്" എന്റെ ഉള്ളിൽ കത്തി നിക്കുന്ന പടമാണ്. അതിന്റെ സെക്കന്റ് പാർട്ട് കാണാൻ പോവാനാണ് ക്ഷണം. പക്ഷേ, ആരോടും പറയാതെ സിനിമയ്ക്ക് പോവാന്നു പറയുന്നതാണ് വലിയ വിഷയം. ടെൻഷൻ!<br /><br /></div><div>നോക്കുമ്പോ പടം തൃശ്ശൂർ രാഗത്തിൽ! നിരാശ!<br /><br /></div><div>"തൃശ്ശൂരോ?! നടക്കില്ല ഷനുച്ചേട്ടാ, ഞാൻ വിചാരിച്ചു ഇവിടെ അടുത്തെവിടെങ്കിലും ആവും ന്ന്. തൃശ്ശൂര്‍ വരെ മ്മള് പറയാണ്ട് പോവേ? നമ്മളെ ഇവിടെ അന്വേഷിക്കില്ലേ? ആരെങ്കിലും അറിഞ്ഞാ തീർന്നു!"<br /><br /></div><div>"ടാ, ഇവിടെ ആണെങ്കിലല്ലേ മ്മളേ ആളോൾക്ക് അറിയുള്ളൂ. ഇത് തൃശ്ശൂര്‍ ടൗണില്‍, അതും പകല്‍, അതും സിനിമാതിയറ്ററില് മ്മളെ ആര് അറിയാനാ?"</div><div><br /></div><div>ഷനുച്ചേട്ടൻ ബുദ്ധിമാനാണ്. കാര്യം ശരിയാണ്. എന്നാലും, വീട്ടീന്ന് നടന്നോ സൈക്കിളിലോ എടമുട്ടത്തുപോയി, ബസ് കേറി തൃശ്ശൂര്‍ ടൗണെത്താൻ മിനിമം ഒരൊന്നര മണിക്കൂറെട്ക്കും. പിന്നെ സിനിമ കണ്ട്, മ്മടോടയ്ക്കുള്ള ബസ് കേറി തിരിച്ചെത്താനുള്ള ടൈമൊക്കെപ്പാടെ എങ്ങനെ കൂട്ടിയാലും, അമ്മയുടെ രണ്ടു വിളികൾക്കിടയിലുള്ള സമയത്തേക്കാൾ വളരേ കൂടുതലായിരിക്കും.</div><div><br /></div><div>പക്ഷേ, ഭയം തോറ്റു, ഹോർമോണുകൾ വിജയിച്ചു.<br /><br />ഏതാണ് അരമുക്കാക്കിലോമീറ്റർ അകലെയുള്ള, 'കുറ്റിസ്റ്റേഡിയം' എന്നറിയപ്പെടുന്ന കുറ്റിപ്പാടത്ത് കളിക്കാൻ പോവാണ് എന്നൊരു സംഗതി ഒഴുക്കൻ മട്ടിൽ പലരോടായി പറഞ്ഞു വെയ്ക്കുന്നതായിരുന്നു ആദ്യപടി. "അതിനിപ്പ ഞാൻ തലേം കുത്തി നിക്കണാ?" ന്നുള്ള മട്ടിൽ പലരും പ്രതികരിച്ചെങ്കിലും, "ഞങ്ങൾ വിളിപ്പുറത്തില്ല" എന്ന സംഗതി അവരുടെ ഉള്ളിൽക്കേറി രെജിസ്റ്ററാവുക എന്നതായിരുന്നല്ലോ നമ്മൾടെ ലക്ഷ്യം. അതു മിക്കവാറും, 'വടക്കുനോക്കിയന്ത്ര'ത്തിൽ നിന്നും കിട്ടിയ ഐഡിയ ആയിരുന്നിരിക്കണം.<br /><br />"കുറ്റിപ്പാടം വരെ പോവുന്നുണ്ടെങ്കിൽ മഞ്ചാടിപ്പറമ്പില് പോയിട്ട് തെങ്ങുംതടത്തില് വല്ല മടലും വീണുകിടക്കുന്നുണ്ടെങ്കിൽ വലിച്ചു മോട്ടോർപ്പുരേടെ അവിടേക്കിട്ടോളോ ട്ട്രാ" ന്ന് അച്ഛാച്ഛൻ പറഞ്ഞത് വലിയൊരു ഗുണായി. വൈകാനൊരു ന്യായം കൂടി കിട്ടീലോ!<br /><br /></div><div>സോ, അര മണിക്കൂറോളം സാഹചര്യങ്ങളെ സസൂക്ഷ്മം വിലയിരുത്തിയ ശേഷം, രണ്ടും കൽപ്പിച്ച് ഞങ്ങളിറങ്ങി. നല്ല ഉടുപ്പൊക്കെ ഇട്ട്, ആരും കാണാതെ സൈക്കിളെടുത്ത് നേരെ ഇടവഴി വെച്ച് എടമുട്ടത്തേക്ക്. അവിടുന്ന് ആദ്യം കണ്ട തൃശ്ശൂര്‍ ബസ്സീക്കേറി ടൗണിലേയ്ക്ക്. "ചേട്ടാ രാഗത്തിന്റെ മുന്നില്‍ നിർത്തോ" ന്ന് കണ്ടക്റ്ററോട് ചോദിച്ച പാടെ പുള്ളിയ്ക്ക് കത്തിക്കാണണം, ഇവമ്മാര് ബസ്സില്‍ രാഗത്തിലേയ്ക്ക് ആദ്യായിട്ടാണ്ന്ന്. പക്ഷേ, പുള്ളി ചിരിച്ച് "എറങ്ങാറാവുമ്പ ഞാൻ പറയാ ട്ടാ" ന്ന് പറഞ്ഞു. ഞങ്ങള്‍ ഹാപ്പിയായി.<br /><br /></div><div>അങ്ങനെ പഴേ സ്റ്റാന്റിലിറങ്ങി, ചോയ്ച്ച് ചോയ്ച്ച് നടന്ന് ഞങ്ങൾ സിനിമയ്ക്ക് മുന്നേ തന്നെ തിയറ്ററിലെത്തി. നല്ല തിരക്കുണ്ടാവുംന്ന് വിചാരിച്ചിട്ട് നോക്കുമ്പോ കൗണ്ടറിൽ ഒരു മനുഷ്യനില്ല. "ചേട്ടാ, ഗോറില്ലേരെ സിനിമയ്ക്ക് രണ്ട് ടിക്കറ്റ്" ന്ന് പറഞ്ഞു കൗണ്ടറിലെ അർദ്ധവൃത്താകൃതിയുള്ള ദ്വാരത്തിലേയ്ക്കു കാശുനീട്ടിയ ഷനുച്ചേട്ടന്റെ കൈകൾ റോസ്കളറിലുള്ള (പിങ്കൊക്കെ പിന്നെ വന്നതാണ്) രണ്ടു ടിക്കറ്റുകളുമായി പുറത്തേയ്ക്കു വന്നു. "പകലായോണ്ടാവും ആളില്ലാത്തേ" ന്നു സമാധാനിച്ച് ടിക്കറ്റുമെടുത്ത് ഞങ്ങൾ അകത്ത് കേറി. </div><div><br /></div><div>രാഗത്തിന്റെ അക്രമ സൗണ്ട് സിസ്റ്റത്തിൽ 'ദ് റോബോട്ട്സ്' മ്യൂസിക്കിന്റെ താളത്തിനൊപ്പം, കൂറ്റൻ സ്ക്രീനിന്റെ മുന്നിലെ, ഞൊറികൾക്കിടയിൽ കുഞ്ഞു ബൾബുകൾ തൂക്കിയ ചുവന്ന കർട്ടൻ പതിയെ ഉയർന്നു. രോമകൂപങ്ങൾ എഴുന്നേറ്റു നിന്നു. പതിയെ പടം തുടങ്ങി. <br /><br /></div><div>അങ്ങനെ, വെടികൊണ്ട് വീണിടത്തുനിന്നും ഉയിർത്തെഴുന്നേറ്റു വന്ന് പോലീസാരേം ഗുണ്ടകളേം തവിടുപൊടിയാക്കുന്ന ഭീമാകാരൻ "കിങ് കോങ്" നേം പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ കാണുന്നതെന്താ, ഗൊറില്ലകളെ കുറിച്ചുള്ള ഒരു നെരേറ്റഡ് ഡോക്യുമെന്ററി!! ഗോറില്ല, എങ്ങനെ ജനിക്കുന്നു, എങ്ങനെ വളരുന്നു, എന്തൊക്കെ തിന്നുന്നു, എങ്ങനെ ഡിംഗോൾഫിക്കേഷൻ നടത്തുന്നു, അതിന്റെ കുഞ്ഞുകുട്ടിപരാധീനതകൾ എന്തൊക്കെ, എന്നു തുടങ്ങി ഒരു ഒന്നര മണിക്കൂർ സ്റ്റഡിക്ലാസ്. 'കിങ് കോങ്' ദിപ്പ വരും ദിപ്പ വരും ന്ന് വിചാരിച്ച് ഞങ്ങളൊരു മുക്കാ മണിക്കൂറൊക്കെ ക്ഷമിച്ചു കാണണം.<br /><br />"അല്ല ഷനുച്ചേട്ടാ, ഇത്... കിങ് കോങല്ലല്ലോ!"<br /><br />"തെറ്റീന്നാട്ട്രാ തോന്ന്ണേ, ഇതതല്ല"<br /><br /></div><div>അങ്ങനെ പണി കിട്ടീന്ന് മനസ്സിയാലപ്പോ അന്യോന്യം നോക്കി, "നമ്മക്കിത് ആരോടും പറയണ്ടാ, ല്ലേ?" ന്ന് നിശ്ശബ്ദമായി അംഗീകരിച്ച്, ഞങ്ങൾ ദദു മുഴുവനും ദൈന്യതയോടെ ഇരുന്നു കണ്ടു; ഡയലോഗൊന്നും ഒരു വക മനസ്സിലാവുന്നില്ലെങ്കിലും കാശുമുടക്കീതല്ലേ!</div><div><br /></div><div>'നാശം, ഇതിനാണെങ്കിൽ എടമുട്ടത്തെ 'ഏയ്ഞ്ചലീ' ന്ന് വൈൽഡ്ലൈഫ് കാസറ്റൊരെണ്ണം എടുത്ത് കണ്ടാ മതിയായിരുന്നു' എന്ന തോന്നലും ഇടയ്ക്ക് തലപൊക്കാതിരുന്നില്ല.</div><div><br /></div><div>അങ്ങനെ ആദ്യത്തെ ഒറ്റയ്ക്കുള്ള സിനിമാപരിപാടി ഫൗളായതിന്റെ വെഷമത്തിൽ, 'പടം' തീർന്നതും ഞങ്ങൾ നേരെ ഇറങ്ങി ശക്തനിലേക്ക് ഓടി ആദ്യം കിട്ടിയ ബസ്സ് കേറി തിരിച്ചെത്തി. പോരുന്ന വഴിയ്ക്ക് മഞ്ചാടിപ്പറമ്പു വഴിയൊന്ന് തിരിഞ്ഞ്, അവിടെ കിടന്ന രണ്ടു മടലെടുത്ത് മോട്ടർപ്പുരേടേ അടുത്തേയ്ക്ക് മാറ്റിയിടാനും മറന്നില്ല. <br /><br /></div><div>ഒടുവിൽ വീടിന്റെ മതിലിന്റെ വെളിയിൽ കുറച്ചു നേരം നിന്ന്, അകത്തു നിന്നും നിലവിളീം നെഞ്ചത്തടീം ഒന്നും കേൾക്കുന്നില്ലാന്ന് ഉറപ്പു വരുത്തി പതിയെ ഞങ്ങൾ അകത്തുകേറി. "കൊറേ നേരായല്ലടാ നോക്ക്ണേ, എവ്ടെപ്പോയി കെടക്കായിരുന്നൂ?" ന്ന് അമ്മ ചോദിച്ചെങ്കിലും അതൊരു സാധാരണ ടോണിലായിരുന്നു. 'കുറ്റിപ്പാടത്തെ കളിയും മഞ്ചാടിപ്പറമ്പിലെ മടലും' പദ്ധതി വിജയിച്ചതിൽ ഞങ്ങൾ ഗൂഢമായി ആഹ്ലാദിച്ചു.<br /></div><div><br /></div><div>പടം അലമ്പായിരുന്നെങ്കിലും, ആദ്യത്തെ ഒറ്റയ്ക്കുള്ള ആ തൃശ്ശൂർ പോക്ക് ഇങ്ങനെ പച്ചയ്ക്ക് നിക്കുന്നുണ്ട് ഇപ്പോഴും!<br /></div></div>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com0tag:blogger.com,1999:blog-1433435432496535408.post-4777362372431549872022-07-29T02:37:00.004+05:302022-08-01T22:00:15.807+05:30ചായയും കത്തിയും മഴയും<p> ഇവിടെ ചായ ഇല്ലേ?!</p><p>തൃപ്രയാറിന്റെ ഹൃദയത്തിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന വൈ-മാളിന്റെ കഫറ്റീരിയയിൽ ചായ കിട്ടില്ലത്രേ!</p><p>ശ്രീത്തും അളിയനും ഞാനും പരസ്പരം നോക്കി ഇരിപ്പാണ്. ചായയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയാണ് മുഖാമുഖത്തിന്റെ വിഷയം. വൈകുന്നേരം നാലുമണിക്ക് ചൈനീസ് ഫുഡോ, പിസയോ, ഒക്കെ കഴിക്കാൻ മാത്രം ഓളംവെട്ടൊന്നും ആയിട്ടില്ല. പിന്നെ ആകെ കാണുന്ന ഓപ്ഷൻ ഫലൂദയാണ്. പുറത്താണെങ്കിൽ മഴക്കാറിന്റെ ഇരുളിച്ചയും, നേരിയ തണുപ്പും, ചാറ്റൽമഴയുമൊക്കെയായി നല്ല സ്റ്റൈലൻ ശീതളിപ്പ്. അതിനാൽ, ഫലൂദയെന്നത് അലുവയിലെ മീഞ്ചാറായിരിക്കും. ചൂടൻ ചായയ്ക്ക് ചൂടൻ ചായ തന്നെ വേണം.</p><p>അങ്ങനെ ചായയുടെ സാക്ഷാത്ക്കാരം സ്വപ്നം കണ്ടിരിക്കുമ്പോ ഗെഡിയും ദേവിയും പ്രത്യക്ഷപ്പെട്ടു. രണ്ടിനും ലുക്കിൽപ്പോലും ഒരു മാറ്റവുമില്ല. അതേ മുഖങ്ങൾ, അതേ ചിരി, അതേ വർത്തമാനം, അതേ രസം!</p><p>ഒഴിവാക്കാനാവാത്തതെന്തോ വന്നു കയറിയതുകൊണ്ട് റെനീഷിന് വരാൻ പറ്റില്ലെന്നു മെസേജ് വന്നു, അതൊരു നഷ്ടമായി. അഞ്ചാംക്ലാസ്സിൽ വെച്ച് അവന്റെ ചോറുംപാത്രത്തിൽ നിന്ന് ദിവസേന കഴിച്ചിരിരുന്ന പുട്ടിന്റേം പഴത്തിന്റേം ഇഡ്ലിടേം ചമ്മന്തിയുടേം കഥ അയവിറക്കി ഒന്നൂകൂടി ചിരിക്കാമായിരുന്നു.</p><p>നാട്ടിലെ കൂട്ടുകാരുമായി ഒന്നു കൂടണം, ഓരോ ചായ കുടിക്കണം, കുറേ കത്തി വെക്കണം. ദിത്രേം മോഹമേ ഉണ്ടാരുന്നുള്ളൂ. ഗെഡിയുടെ കൂടെ ഇത്തിരി നേരം പഴേ പത്താം ക്ലാസ്സുകാരനാവാമെന്നുള്ളതാണ് ആ മോഹലഡുവിലെ മുന്തിരി. അങ്ങനെ മൊത്തത്തിൽ വിരിഞ്ഞുവിടർന്നു നിൽക്കുന്ന നൊസ്റ്റി അന്തരീക്ഷം, ആവി പാറുന്ന അടിച്ച ചായയെയും മൊരിഞ്ഞ പരിപ്പുവടയേയും കഠിനമായി ആഗ്രഹിക്കുന്നു. സോ, സമയം കളയാതെ യൂസഫലിച്ചേട്ടനോടുള്ള പരിഭവത്തോടെ പുറത്തിറങ്ങി.</p><p>അഞ്ചുപേരെ ഗർഭം ധരിച്ച ശ്രീത്തിന്റെ ശകടം ഹൈവേയിൽക്കേറി ചായ തപ്പി നീങ്ങി. "അജീടെ ചായക്കട", "ന്റുമ്മൂമ്മാന്റെ ചായക്കട", "ചായപ്പീട്യ"... നാട്ടിൽ ചായക്കട കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടില്ല. നാട്ടികയെത്തും മുന്നേ വലതുവശം കണ്ട "ചായക്ലബ്ബി"ലെ നില്പനടിക്കാനുള്ള സെറ്റപ്പിൽ, ചോദിക്കാതെ ചേർത്ത ഏലക്കായ ഇത്തിരി നിരാശപ്പെടുത്തിയ രണ്ടു ചായയും, മോശമില്ലാത്ത ഓരോ പരിപ്പുവടയും സവാളവടയും, കുറേ ചിരികളും ഉള്ളിൽ കുതിർന്നമർന്നു. കോടതിക്കഥകളും, ക്ഷീരവികസനവും, വീടുപണിയുടെ ആവലാതികളും, എണ്ണയൂറ്റും, ട്രാഫിക്ക് പരിഭവങ്ങളും, അമേരിക്കയും അവിടെ ചിതറിവീണുകൊണ്ടിരുന്നു.</p><p>ഉള്ളിൽ ഇരുട്ടുകുത്തിയ അവസ്ഥയിൽ നിന്നും കുതറിയെണീറ്റ്, വാശിക്ക് സ്വന്തം കാലിൽ കുതിച്ചുനീങ്ങുന്നവളുടെ സ്വപ്നഗൃഹമായിരുന്നു ഹൈലൈറ്റ്. നേരെ അങ്ങോട്ടു വെച്ചുപിടിച്ചു. അവസാനവട്ട മിനുക്കുപണികൾ തകൃതിയിൽ നടന്നുകൊണ്ടിരിക്കുന്ന നല്ല അസ്സൽ വീട്. ശൗചാലയത്തിന്റെ വാതിലിന്മേൽ ലെമൺ പീസുകൾ വീണു മുങ്ങിത്താഴുന്ന മാർട്ടീനി ഗ്ലാസ്സിന്റെ പടത്തിന്റെ ഡിസൈൻ വെച്ച ബുദ്ധിയെ അഭിനന്ദിച്ച വകയിൽ കിട്ടിയതെല്ലാം വാങ്ങിക്കൂട്ടി അവിടുന്നിറങ്ങുമ്പോൾ, ദേവിയുടെ സ്ഥിരം ഐറ്റമായ രസികൻ റവലഡു ഒരു പൊതി മുടക്കമില്ലാതെ വന്നെത്തി. വീടുപാർക്കൽ കൂടാൻ പറ്റില്ല, ലീവ് തീരും. തിരിച്ചു പോവുന്നതിനു മുന്നേ തിലകത്തിനേയും കൂട്ടി ഒന്നൂടെ വരണമെന്ന് ഉള്ളിലുറപ്പിച്ചു.</p><p>നേരെ ഗെഡിയുടെ വീട്ടിലേയ്ക്കായിരുന്നു. അകത്തേതു പോരാതെ, യാത്ര പറഞ്ഞിറങ്ങി പടിക്കൽ നിന്ന് വീണ്ടും തുടങ്ങിയ കത്തിയടിയിൽ മണിക്കൂർ ഒന്നര പോയതറിഞ്ഞില്ല. നാട്ടുവർത്തമാനവും, ലോകവർത്തമാനവും, ഇടയിലൂടെ പറയാതെ പറയുന്ന ഇത്തിരി കഥകളും നൂലുപോലെ പെയ്തുകൊണ്ടിരുന്നു. </p><p>മഴയ്ക്ക് കടുപ്പത്തിലൊന്നു ശാസിക്കേണ്ടി വന്നു, പടിയ്ക്കൽ പാതിവഴിയിൽ ഇറങ്ങാൻ കൂട്ടാക്കാതിരുന്ന മനസ്സിനെ കൺവിൻസ് ചെയ്ത് ഒടുവിൽ പുറപ്പെടുവിയ്ക്കാൻ. വരണ്ട തടാകത്തിന്റെ ഹൃദയത്തിലേക്ക് പതിക്കുന്ന പുതുവർഷം പോലെയുള്ള ഒരു സായാഹ്നം വീണലിഞ്ഞു താഴ്ന്നു. ആദ്യമൊന്ന് പൊള്ളിച്ച്, പിന്നെ ആസ്വദിപ്പിച്ച്, പതിയെ ഉള്ളിലേയ്ക്കാഴ്ന്ന നനുത്ത അനുഭൂതികൾ. ഒരു ചാറ്റിനും പകർന്നു തരാൻ കഴിയാത്ത പൊട്ടിച്ചിരികൾ, കളിയാക്കലുകൾ, കുറിയ നനുത്ത നോട്ടങ്ങൾ. ഇനിയൊരു കാഴ്ചയുണ്ടാവും വരെ ചേതനയെ റീച്ചാർജ്ജു ചെയ്തു തരുന്നതുപോലെ. ഒരു മെസേജിനപ്പുറമെങ്കിലും, മുഖദാവിലിനിയെന്ന് എന്ന ചോദ്യം മുറ്റിനിൽക്കുന്ന, പരസ്പരം കൊളുത്തിവലിക്കുന്ന യാത്ര പറച്ചിലുകൾ... </p><p>അഞ്ചു പഴയ പത്താംക്ലാസ്സുകാർക്കിടയിൽ ഒരു മഴ കൂടി പെയ്തിറങ്ങി.</p>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com0tag:blogger.com,1999:blog-1433435432496535408.post-73563980327407240202020-05-30T10:27:00.003+05:302021-03-12T04:28:57.322+05:30യതി വാർത്താ: <div style="text-align: left;">ഡാ അറിഞ്ഞടാ…?”</div><div style="text-align: left;"><br /> മൂലക്ക് ഒരു കുഞ്ഞിസ്റ്റാന്റടിച്ച് പ്രതിഷ്ഠിച്ചിരുന്ന ഐടിഐ മുദ്രയുള്ള ലൈറ്റ് പച്ചക്കളർ ഫോണിന്റങ്ങേപ്രത്ത് നിന്ന് ലുലൂന്റെ ശ്വാസംകിട്ടാതെയുള്ള കെതപ്പ്.<br /><br /></div><div style="text-align: left;"> “എന്തൂട്ട്…?”<br /><br /></div><div style="text-align: left;"> “കുംബ്ലേ പത്ത് വിക്കറ്റെടുത്തൂടാ! ഇന്ത്യ ജയിച്ചു!”<br /><br /></div><div style="text-align: left;"> “ഏ... കളി കഴിഞ്ഞാ? കാലത്ത് നോക്കീപ്പോ അവമ്മാര് നല്ല കളിയാരുന്നൂലോ…”<br /><br /></div><div style="text-align: left;"> “പിന്നല്ലാ, കുംബ്ലേ കേറി മേഞ്ഞുടാ.. പത്ത് വിക്കറ്റ് മൂപ്പർക്ക്ണ്”<br /><br /></div><div style="text-align: left;"> “ഹമ്മേ, കലക്ക്യേലാ.. ബാക്കി ആർക്കൊക്കെയാടാ കിട്ടിയേ..?”<br /><br /></div><div style="text-align: left;"> “എന്തൂട്ട്?”<br /><br /></div><div style="text-align: left;"> “വിക്കറ്റോള്”<br /><br /></div><div style="text-align: left;"> “നിനക്ക് വട്ടായാ..! ഡാ, പത്തും കുംബ്ലേക്കാന്ന്”<br /><br /></div><div style="text-align: left;"> “ആടാ.. ബാക്കി നാലെണ്ണം ഇല്ലേ എന്നാലും?”<br /><br /></div><div style="text-align: left;"> “ഡാ പൊട്ടാ, മൊത്തം ടെസ്റ്റിലല്ല, അവമ്മാര്ടെ സെക്കന്റ് ഇന്നിങ്സിലെ പത്തില്‍ പത്തു വിക്കറ്റും </div><div style="text-align: left;">കുംബ്ലേക്കാടാ കിട്ടീത്. ലോകറെക്കോർഡാടാ!”<br /><br /></div><div style="text-align: left;"> “ഉവ്വാ...?! ശരിക്കും...?” മേല്‍ മൊത്തം ഒരു തരിപ്പാ കേറി.<br /><br /></div><div style="text-align: left;"> “സത്യം. നീ വേം പോയി ടീവി വെച്ച് നോക്ക്…”<br /><br /></div><div style="text-align: left;"> പറന്നു ചെന്ന് ടീവി ഓണാക്കുമ്പോ, ക്രിക്കറ്റ് ശ്വസിച്ചു ജീവിച്ചിരുന്ന അന്നത്തെ മാനസികാവസ്ഥയിൽ ഒരു നിലക്കും മാപ്പുനൽകാൻ കഴിയാത്ത തരത്തിലുള്ള എന്തോ മാരകപ്രോഗ്രാം ദൂരദർശനിൽ ഓടിക്കൊണ്ടിരിക്കുന്നു.<br /><br /></div><div style="text-align: left;"> “കോപ്പ്, ന്യൂസൊക്കെ ഇനി ഏത് നേരത്താണാവോ.. ഇവമ്മാർക്കിതൊക്കെ ഒന്നെഴുതിക്കാണിച്ചൂടെ" ന്ന് പ്രാവി തിരിയുമ്പോ അച്ഛമ്മ ഉമ്മറത്തിരുന്ന് 'കടലാസ്' വായിക്കുന്നു.<br /><br /></div><div style="text-align: left;"> "അല്ലച്ഛമ്മേ, ഇപ്പ റേഡിയോല് ന്യൂസ്ണ്ടാ?"<br /><br /></div><div style="text-align: left;"> "ആ, ഇപ്പ തൊടങ്ങും. എന്തേ?"<br /><br /></div><div style="text-align: left;"> മറുപടിക്കുപോലും ഒരു നിമിഷം കളയാണ്ടെ പാഞ്ഞുചെന്ന് റേഡിയോ ഓണാക്കി.<br /><br /></div><div style="text-align: left;"> “സമ്പ്രതി വാർത്താഹ ശുയന്താം..പ്രവാചകാഹ..”<br /><br /></div><div style="text-align: left;"> “ഓഹോ.. കറക്റ്റ് ടൈമിൽ സംസ്കൃതം വാർത്ത തന്നെ ല്ലേ... വെൽഡൺ യൂണിവേഴ്സ്, വെൽ ഡൺ" ന്നും നിരാശപ്പെട്ട്, എന്നാലും തോൽക്കാൻ തയ്യാറാവാതെ വല്ല തുമ്പോ തുരുമ്പോ കിട്ട്വോന്ന് നോക്കാം ന്ന് ആശ്വസിച്ച്, കാതുകൂർപ്പിച്ച് അന്നാ ന്യൂസിലെ ഓരോരോ അരിമണികളും പെറുക്കിപ്പെറുക്കി ചുമരിൽ ചാരി നിന്നതിന്റെ ഒടുവിൽ, നമുക്കാവശ്യമുള്ള വാക്കുകൾ മാത്രം ഒരു മായാജാലം പോലെ ചെവി ഫിൽട്ടർ ചെയ്തെടുത്തു തന്നു.<br /><br /></div><div style="text-align: left;"> “ഭാരതാ ഹ പാകിസ്താന ഹ ക്രിക്കറ്റ് ക്രീഡാ ഹ കുംബ്ലേ ഹ ദശമ ഹ…”<br /><br /></div><div style="text-align: left;"> “അടിച്ചു മോനേ!!!” ന്നും അലറി പടൂന്റെ വീട്ടിലേക്ക് ഇറങ്ങി ഓടീതും, അടുത്ത ന്യൂസ് ടെലികാസ്റ്റിൽ ഹൈലൈറ്റ്സ് കാണും വരേം, പിന്നെയുള്ള ഓരോ ന്യൂസിലും അതിന്റെ റിപീറ്റേഷൻ കണ്ടോണ്ടിരിക്കുമ്പോഴും ഉണ്ടായ ആ ആ, ഇത്..<br /><br /></div><div style="text-align: left;"> ഓർക്കുമ്പോ തന്നെ… ദേ .. !</div>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com1tag:blogger.com,1999:blog-1433435432496535408.post-83932729965777878332020-05-30T10:24:00.002+05:302021-03-12T04:31:20.530+05:30ബൈസിക്കിൾ ഡയറി <br />എഞ്ചിനീയറിങിന്റെ കൗൺസിലിങ്ങൊക്കെ കഴിഞ്ഞ് ഇടുക്കീലെ കോളേജിന്റെ പ്രണയലേഖനവും കാത്തിരിക്കുന്ന പരമബോറടിയുടെ മൂർദ്ധന്യാവസ്ഥയിലെ ദിനങ്ങളിലൊന്നിൽ...<div> <br />അന്നൊക്കെ രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി, ശേഖരശാന്തീടവിടന്ന് വാങ്ങി വെച്ച രക്തചന്ദനത്തിന്റെ മുട്ടി അമ്മീമെലൊരച്ചെടുത്തതീന്ന് കൊറച്ചെടുത്ത് നെറ്റീമെ ഇരിഞ്ച് നീളത്തിൽ ചാർത്തി, ഡിസ്കോ ലൈറ്റിട്ട സെറ്റപ്പിന്റെ ഉള്ളിലിരിക്കുന്ന ഗണപതിയുടെ മുന്നിലിരിക്കുന്ന വിളക്കിന്റെ തിരി കരിഞ്ഞതിൽ നിന്ന് ലേശെടുത്ത് രക്തചന്ദനക്കുറീടെ താഴെ ഇത്തിരി നീളം കുറവിൽ കടുകുമണി ലെങ്തിൽ അപ്രത്തേക്കും ഇപ്രത്തേക്കും അളവു മാറാതെ കൃത്യം സെന്ററിൽത്തന്നെ അപ്ലൈ ചെയ്ത്, സൈക്കിളുമെടുത്തിറങ്ങി വിനൂന്റെ ഉമ്മറത്ത് കുറേനേരത്തേക്ക് കുറ്റിയടിക്കുന്ന പതിവുണ്ടായിരുന്നു. ആയിടെ മൊത്തം അലൈന്മെന്റു പൊളിച്ചുപണിത് പുതുപുത്തൻ മോടിയിൽ സെറ്റപ്പാക്കി ഇറങ്ങിത്തുടങ്ങിയ മനോരമയിലെ സ്പോർട്സ് പേജ് ഒരക്ഷരം വിടാതെ വായിച്ചുതീർക്കുകയും, കഴിഞ്ഞ ക്രിക്കറ്റ് കളികളെ ഇഴകീറി പരിശോധിക്കുകയും അടുത്ത് വരാൻ പോവുന്ന കളിയെപ്പറ്റി കൂലങ്കുഷമായി ചർച്ചിക്കുകയും, സത്യം പറഞ്ഞാ സ്കൂളിലേക്ക് പോവുന്ന ചില തല്പരകക്ഷികളെ കാണുകയും, ആർക്കും പരാതിയില്ലാത്ത "ഒരു ചെറുചിരി അങ്ങോട്ട്, ഒരു പുഞ്ചിരി ഇങ്ങോട്ട്" സ്കീമിൽ പങ്കെടുക്കുകയുമൊക്കെയാണ് ഉദ്ദേശ്യം.</div><div> <br />മൂവായിരത്തിച്ചില്ലാനം കുട്ടികൾ പഠിക്കുന്ന കഴിമ്പ്രം സ്കൂളിലന്ന് കഷ്ടിച്ചൊരഞ്ഞൂറ് സൈക്കിള്‍ തികച്ച് വെക്കാനുള്ള സ്ഥലം ഇല്ലാത്തോണ്ട് ഒരു പത്തുനൂറ് സൈക്കിളൊക്കെ എല്ലാ ദിവസോം, സ്കൂളിന്റെ അയല്പക്കത്തുള്ള സഹൃദയരായ നാട്ടുകാരുടെ പറമ്പിലെന്ന പോലെ, വിനൂന്റെ വീടും തറവാടുമൊക്കെ ഇരിക്കുന്ന, തുറന്നു കിടന്നിരുന്ന മ്മടെ അയലൊക്കപ്പറമ്പിലും കാണുമായിരുന്നു. അങ്ങനെ ഒരുമാതിരി ടൈമിലൊക്കെ ഞങ്ങടെ താവളമായിരുന്ന ആ പറമ്പിൽ സൈക്കിൾ വെക്കാൻ വരുന്ന സ്കൂൾകുട്ടികളോട്, വിശിഷ്യാ ലേഡിബേഡ് ഉടമകളോട്, “ദവടെ വെക്കല്ലടിവളേ, ആളേൾക്ക് പോണ്ടേ”, “ഹെയ് അവടെ വെച്ചാ മറ്റേ സൈക്കിളെട്ക്കാൻ പറ്റോ, നീയങ്ട് ലേശാ നീക്കി വെച്ചേ” ന്നൊക്കെ പറഞ്ഞ് പട്ടിഷോ കാണിക്കാറുള്ള ടൈം.</div><div> <br />ഒരൂസം ഇങ്ങനെ പിള്ളേരൊക്കെ സ്കൂളീപ്പോയി, ബെല്ലൊക്കെ അടിച്ചുകഴിഞ്ഞ് കുറേനേരം കത്തിയടി കഴിഞ്ഞപ്പോ ഒരു തോറ്റം, </div><div><br /></div><div>“അല്ല വിന്വോ, മ്മക്കീ സൈക്കൊളൊക്കെ ഒന്ന് അറേഞ്ച് ചെയ്ത് വെച്ച് പിള്ളേരെ ഞെട്ടിച്ചാലോ?”. </div><div><br /></div><div>അഞ്ചിന്റെ പൈസക്ക് ഗുണമില്ലാത്ത ആ ഐഡിയ പക്ഷേ സംഘത്തെ ഉഷാറായി. സൈക്കിളുകൾ ബ്രാന്റനുസരിച്ച് പല ഭാഗങ്ങളിലേക്ക് മാറ്റി ലൈനപ്പാക്കി വെക്കപ്പെട്ടു. ലേഡീബേഡുകൾ പുളിമരത്തിന്റെ അടീല് വട്ടത്തില്‍, ബീഎസ്സേകൾ അയ്നീടെ താഴെ നീളത്തില്‍, വേറെ ചിലത് വരിവരിയായി നടവഴീടെ രണ്ടു സൈഡില്‍, അതിൽത്തന്നെ ആമ്പിള്ളെർടേം പെമ്പിള്ളേർടേം വേറെവേറെ സെക്ഷനുകൾ, അങ്ങനങ്ങനെ മൊത്തത്തിൽ പൊരിഞ്ഞ പരിപാടി. ലേഡീബേഡിന്റേം, ബീഎസ്സേടേം അതിപ്രസരത്തിൽ ലൈംലൈറ്റ് കിട്ടാത്ത ചെല ഹീറോ ഇമ്പാക്റ്റുകളും ഫോട്ടോണുകളും അപൂർവം ചെല അറ്റ്ലസുകളും, മറ്റു പല ഓർമ്മയില്ലാബ്രാന്റുകളും അടിച്ചുകൂട്ടി ഒരു മൂലക്ക് കൊണ്ടു വെച്ചു. അതിന്റെടക്ക് “മ്മക്ക് കളറു നോക്കി ഒന്നുങ്കൂടി അറെഞ്ച് ചെയ്താലാ?” ന്നൊരു രണ്ടാംതോറ്റത്തിന്റെ പുറത്ത് ബ്രാന്റിന്റെ സെക്ഷനുകൾ കളറിന്റെ അടിസ്ഥാനത്തിൽ സബ്സെക്ഷനുകളാക്കി മാറ്റി ഒരു റീഅറേഞ്ച്മെന്റ് കൂടി നടത്തിക്കഴിഞ്ഞപ്പോ പറമ്പൊരുമാതിരി സൈക്കിളുകളുടെ മെഗാമേള നടക്കുന്ന ഏതോ മൈതാനത്തിന്റെ ലുക്കായി. മനോഹരായിരുന്നു സീൻ!</div><div> <br />വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ഗ്രാമത്തെ മൊത്തം രക്ഷിച്ച പട്ടാളക്കാർ വൈന്നേരം ബാരക്കിൽ രണ്ടെണ്ണമടിച്ച് ക്ഷീണം മാറ്റാനിരിക്കുന്ന ഫീലിൽ, അവിടെ ഒരു തെങ്ങുംചോട്ടിൽ ഞങ്ങൾ കയ്യും ബേക്കിൽ കുത്തി മലന്നു കിടന്ന് അന്നത്തെ അധ്വാനത്തിന്റെ ഫലം ആസ്വദിച്ചിരുന്നു. <br /> വൈന്നേരം സ്കൂള്‍ വിടാറായപ്പോ അന്തംവിടുന്ന പിള്ളേരെ കാണാൻ പട മൂന്നു മണിയോടെ തന്നെ സെറ്റായി റെഡിയായിരുന്നു.</div><div> <br />നാലുമണിക്ക് കൂട്ടബെല്ലടിച്ച് രണ്ടുമിനിറ്റ് തികയും മുന്നേ പിള്ളേര് വന്നു തുടങ്ങി. വരുന്നവർ വരുന്നവർ “ഇതെന്ത് കൂത്ത്, എന്റെ സൈക്കിളെവടെ” എന്നമ്പരന്നും ലേശം പരിഭ്രമിച്ചും പരതിനടക്കുന്ന കണ്ടപ്പോ “ഞങ്ങളാട്ടാ ഈ കർമ്മം ചെയ്തത്, നന്ദിയൊന്നും പറയണ്ട ഒരാവശ്യോം ഇല്ല” എന്ന ഭാവത്തിൽ ഞങ്ങളവടെ ചായേം കുടിച്ചിങ്ങനെ സിരിച്ചിരുന്നു.</div><div> <br />“ദേ നിങ്ങളിങ്ങനെ തോന്ന്യേ പോലെ സൈക്കിളൊക്കെ വെച്ച് പോയാ പറമ്പൊക്കെ കാണാൻ മോശല്ലേ?" </div><div>"നാളെത്തൊട്ട് ഇന്ന് വെച്ച പോലെ അറേഞ്ച് ചെയ്ത് വെച്ചോളോട്ടാ.." </div><div>"ഇന്ന് ഞങ്ങള്‍ ഹെല്പ് ചെയ്തു. ഞങ്ങൾ എല്ലാ ദിവസോം ഇവിടെ തന്നെ കാണും, നിങ്ങളെ ഹെല്പാനായിട്ട്” </div><div><br /></div><div>എന്നിങ്ങനെ ഓരോ പത്ത് മിനിറ്റിലും ഓരോ അനൗൺസ്മെന്റും നടത്തി ആ ദിവസവും അതിന്റടുത്ത ദിവസവും ഞങ്ങൾ ടൈം കില്ലി. പിള്ളേർക്കാണെങ്കിൽ “ഇവമ്മാരിത് സീരിയസായിട്ടാണോ, അതോ പിരി പോയിട്ടാണോ” ന്ന് കൺഫ്യൂഷനുമുണ്ട്, എന്നാ പറഞ്ഞ പോലെ ചെയ്തില്ലെങ്കി ഇവമ്മാർടെ ഏരിയയിൽ ധൈര്യായിട്ടെങ്ങനെയാ സൈക്കിളും വെച്ച് പോവാൻ പറ്റാന്ന് നല്ല ഡൗട്ടുമുണ്ട്. ഞങ്ങക്കാണെങ്കിൽ അവർടെ ആ കൺഫ്യൂഷനൊക്കെ ഒന്നുരണ്ടു ദിവസം അത്യാവശ്യം നല്ല എന്റർടെയിന്റ്മെന്റ് ആയിരുന്നു.</div><div> <br />ഇപ്പോ ആലോചിക്കുമ്പോ, എന്തിന്റെ കേടായിരുന്നോ ആവോ, ആ പെമ്പിള്ളേരൊക്കെ എന്ത് വിചാരിച്ചു കാണോ ആവോ! ഹൗ... <br /> <br />
</div>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com0tag:blogger.com,1999:blog-1433435432496535408.post-2640486740213208522019-02-14T01:13:00.001+05:302020-06-06T03:02:45.749+05:30നെല്ലിയാമ്പതി<div dir="ltr" style="text-align: left;" trbidi="on">
ക്ഷീണിതനായ ഒരു വൃദ്ധൻ ചുമട് താങ്ങി വേച്ചുവേച്ചു വരുന്നത് പോലെ പോലെ എസ്.ആർ.ടി. ബസ് മലയിലെ വളവും തിരിഞ്ഞു കയറി സ്റ്റോപ്പിൽ വന്നു. ബോർഡിലെ 'നെല്ലിയാമ്പതി' എന്ന വാക്കിനടുത്ത് ഓഫാക്കാൻ മറന്നു പോയ ഒരു കുഞ്ഞുബൾബ് നിന്നു കത്തുന്നുണ്ട്.<br />
<br />
ബസ്സിൽ കൊള്ളാവുന്നത്രയും ആളുകൾ തിങ്ങി നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. നെല്ലിയാമ്പതിയിലേക്ക് ദൂരം ഇനിയും ഏറെയുണ്ട്. അടുത്ത വണ്ടിയാണെങ്കിൽ ഇനി രണ്ടു മണിക്കൂറെങ്കിലും കഴിയും, അതും വന്നാൽ വന്നു എന്ന് പറയാം. രണ്ടും കല്പിച്ച് മുത്തശ്ശനോട് ചോദിച്ചു, "മുത്തശ്ശന് ഇരുന്നു തന്നെ പോണംന്നുണ്ടോ?"<br />
<br />
"നീ പോയേന്റെ കുട്ട്യേ. നെന്റെ കൂട്ടത്തിലെ കുട്ട്യോൾടെ പോലത്തെ പിണ്ണത്തടി അല്ലിത്, ഉരുക്കാണ് ഉരുക്ക്. നീ വേണെങ്കി സീറ്റു കിട്ടുന്ന വണ്ടിക്ക് പിന്നെ വന്നോളൂ, ഞാനും മുത്തശ്ശീം വടി പോലെ നിന്ന് ഇതിൽത്തന്നെ പോക്കോളാം"<br />
<br />
ചോദിച്ചത് വേണ്ടാരുന്നൂന്ന് തോന്നി. വയസ്സ് എഴുപത്തഞ്ചാണ് മുത്തശ്ശന്, മുത്തശ്ശിക്ക് തൊണ്ണൂറ്റഞ്ചും, പക്ഷേ അതും പറഞ്ഞങ്ങോട്ട് പോയാ വെറുതെ തോറ്റു മടങ്ങുകയേ പിന്നെ നിവർത്തിയുള്ളൂ.<br />
<br />
കിട്ടിയ ഇടയിൽ മൂന്നു പേരും പടികളിൽ നിന്ന്, വാതിൽ ഭദ്രമായി ചേർത്തടച്ചതും കിളി പുറകിൽ നിന്നും അലറുന്നതു കേട്ടു,<br />
<br />
"പൂവാ... പൂവാ"<br />
<br />
കഠിനാധ്വാനത്തോടെ ഡ്രൈവർ ഗിയർ വീഴ്ത്തുന്ന ശബ്ദം ആർത്തു വന്നു. മനസ്സില്ലാമനസ്സോടെ ബസ് മുരടനക്കി മുന്നോട്ടു നീങ്ങി.<br />
<br />
വഴിയിൽ പുകമഞ്ഞു കനം വെച്ചു വരുന്നുണ്ട്. പോത്തുണ്ടി ഡാമിലെ വെള്ളപ്പരപ്പിൽ തട്ടി വെളിച്ചം ചിതറിത്തെറിക്കുന്നുണ്ട്. ടൂറിനു വന്ന ഏതോ സ്കൂളിലെ കുട്ടികൾ ഡാമിന്റെ മുകളിൽ നിരന്നു നിന്ന് പടമെടുക്കുന്നു. ആകാശത്തിന്റെ നിറം കരിനീലയോ അതോ ചാരനിറമോ എന്നറിയാൻ കഴിയുന്നില്ല, ദൂരെ മലനിരകൾ കറുപ്പു മൂടിക്കഴിഞ്ഞു. മഴ വരാതിരുന്നാൽ മതിയായിരുന്നു.<br />
<br />
ബസിനു വേഗം കുറവെങ്കിലും കാറ്റിന്റെ ശക്തി അല്പം കൂടുതലായി തോന്നുന്നുണ്ട്. മഴക്കാറുള്ളതുകൊണ്ട് തണുപ്പും നല്ല പോലെ അടിക്കുന്നു. ചെറുതായി വിറക്കുന്നുണ്ടെന്നു മനസിലായി. ആധിയോടെ മുത്തശ്ശിയെ നോക്കി. അവർ ഒരു ചെറിയ മുഷിപ്പുപോലുമില്ലാതെ മുത്തശ്ശനോടെന്തോക്കെയോ കാര്യമായി സംസാരിച്ചുകൊണ്ടിരുന്നു. ഒന്ന് മയങ്ങണമെന്നുണ്ട്, പക്ഷെ ഈ നിൽപ്പിൽ എങ്ങനെ....<br />
<br />
മണിക്കൂർ ഒന്ന് കഴിഞ്ഞു, ഒരു വലിയ വളവിന്റെ അരികിൽ വണ്ടി നിന്നു. "കാപ്പി കുടിക്കാൻ പത്തുമിനിറ്റ് സമയമുണ്ട്", വണ്ടി നിർത്തുന്നതിനു മുൻപേ ചാടിയിറങ്ങിയ കിളി ബസിനകത്തേക്ക് വിളിച്ചു പറഞ്ഞു.<br />
<br />
വാതിൽ തുറക്കാൻ ഇത്തിരി പ്രയാസപ്പെട്ടു. അതുകണ്ട്, മുഖത്തു കാർമേഘം ഉരുണ്ടുകൂടിവന്ന കിളി വന്ന് വാതിൽ വലിച്ചു തുറന്നു. മുഖത്തു പോലും നോക്കാതെ അയാൾ പിറുപിറുത്തുകൊണ്ട് മൂലയിലുള്ള ചെറിയ ചായക്കടയിലേക്ക് ധൃതിയിൽ നടന്നുപോയി.<br />
<br />
മുത്തശ്ശനു നേരെ കൈ നീട്ടിയെങ്കിലും നീരസം ഘനീഭവിച്ച ഒരു നോട്ടത്തോടെ അദ്ദേഹം ആ വാഗ്ദാനം നിരസിച്ചു കൊണ്ട് സ്വയം ഇറങ്ങി വന്നു. പിന്നാലെ മുത്തശ്ശിയും ഇറങ്ങി. ഇരുവർക്കുമുള്ള ചായ പറയാൻ ഞാൻ മുന്നോട്ടു നീങ്ങി.<br />
<br />
കടയിൽ എല്ലാവരും ആദ്യത്തെ ചായ തനിക്കു കിട്ടണമെന്ന ആഗ്രഹത്തിൽ തിക്കിത്തിരക്കുന്നുണ്ട്. ഇന്റർവെൽ സമയത്ത് സ്കൂളിനു പുറത്തെ മിഠായിക്കടകളെ പൊതിഞ്ഞുനിൽക്കുന്ന കുട്ടികളുടെ മുഖത്തെ ആശങ്കയാണ് പലർക്കും. കഴുത്തിൽ ഒരു നീല തൂവാല കെട്ടിയ ഡ്രൈവർക്കുള്ള സ്പെഷൽ ചായ അതിനകം വന്നു കഴിഞ്ഞിരുന്നു. ആദരവോടെ അയാളെ നോക്കിക്കൊണ്ടു നിൽക്കുന്ന ബസ് യാത്രക്കാരായ രണ്ടുകുട്ടികളെ നോക്കി കുസൃതിയോടെ കണ്ണിറുക്കിക്കാണിച്ച ശേഷം, അയാൾ കൊക്കക്കരികിലുള്ള ഒരു മൈൽക്കുറ്റിയിയിലിരുന്ന് തന്റെ ചായ ഊതിയൂതി ആസ്വദിക്കാൻ തുടങ്ങി.<br />
<br />
സമോവറിന്റെ അരികിൽ ഒരു ഇരുപതുപേരെങ്കിലുമുണ്ട്. മുഷിവോടെ ഞാൻ മുത്തശ്ശന്റെ നേരെ നോക്കി.<br />
<br />
"ചായ ഒന്നും വേണ്ട, കുറച്ചു മുൻപേ ആഹാരം കഴിച്ചതല്ലേ ഉള്ളൂ, പ്രസാദിങ്ങു പോന്നോളൂ", മുത്തശ്ശിയാണ് പറഞ്ഞത്. ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നെങ്കിലും ആ ചിന്ത നാലായി മടക്കി കീശയിൽ വെച്ച് അവരുടെ അടുത്തേക്ക് നടന്നു.<br />
<br />
പെട്ടെന്ന് കൊക്കയുടെ അരികിലൂടെയുള്ള നടവഴിയിലൂടെ കുറച്ചു പേർ കയറി വന്നു. തലയിൽ കെട്ടും, കണ്ണാടിയും, തോളിൽ ബാഗുകളുമൊക്കെയുണ്ട്, മലകയറ്റക്കാരാവണം. ഇനിയും പകുതിയോളം മല കയറാൻ ബാക്കിയുണ്ട്. സംഗതി എളുപ്പമല്ല. ദിനവും ഒരു കുന്നു നടന്നു കയറി പോയിരുന്ന കോളേജ് ദിനങ്ങൾ ഓർത്തു. അന്നതൊക്കെ എത്ര എളുപ്പമായിരുന്നു. ഇന്നാണെങ്കിൽ പത്തടി നടക്കാനുള്ള ത്വര പോലും കെട്ടു പോയിരിക്കുന്നു. ലജ്ജ തോന്നി.<br />
<br />
മലകയറ്റക്കാരുടെ സംഘം ചായ കുടിക്കാൻ നിൽക്കാതെ നീങ്ങി കഴിഞ്ഞപ്പോൾ കുറച്ചു പുറകിലായി നല്ല ഉയരമുള്ള ഒരാൾ ഒറ്റക്ക് കയറി വന്നു. ഒറ്റനോട്ടത്തിൽ ആളെ മനസിലായി. ഋത്വിക് റോഷനെ മുൻപും ടിവിയിൽ കണ്ട പരിചയമുണ്ട്, ഒന്നു മുന്നോട്ടു നീങ്ങി അയാൾക്ക് കൈ വാഗ്ദാനം ചെയ്തു.<br />
<br />
"പ്രസാദെന്താ ഇവിടെ, ഇന്ന് ഓഫീസില്ലെ?" ഋത്വിക് ചോദിച്ചു.<br />
<br />
"ഇല്ല, മുത്തശ്ശനേം മുത്തശ്ശിയേം കൊണ്ടൊന്ന് നെല്ലിയാമ്പതിക്ക് പോവാണ്."<br />
<br />
അവൻ അവരെ നോക്കി കൈകൂപ്പി. മുത്തശ്ശൻ മുഖം തിരിച്ചു, ആൾക്ക് സിനിമാക്കാരെ ഇഷ്ടമല്ല. മുത്തശ്ശി ചിരിച്ചു.<br />
<br />
അവൻ പുറകിലേക്കൊന്ന് വലിഞ്ഞ് എന്റെ ചെവിയിൽ ചോദിച്ചു, "നിനക്ക് നാണമില്ലെടെ, ബസ്സിൽ മല കയറാൻ...! നിന്നെ പോലുള്ള ചെറുപ്പക്കാരൊക്കെ ഇങ്ങനെ മടി പിടിക്കാൻ തുടങ്ങിയാലോ? അയ്യേ, ഛെ..."<br />
<br />
അവന്റെ ചോദ്യം കേട്ട് ചൂളിപ്പോയി. എത്ര മല കയറിയവനാ എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു, അവൻ കേൾക്കണ്ടെന്നോർത്തു മനസ്സിൽ പറഞ്ഞാശ്വസിച്ചു.<br />
<br />
എന്റെ വാടിയ ചിരി കണ്ടിട്ടാവണം, ഋത്വിക് ഒന്നയഞ്ഞു. പതിയെ മാറ്റി നിർത്തി ചോദിച്ചു, "നീ വരുന്നോ എന്റെ കൂടെ കയറാൻ? എനിക്കീ ബോറു കമ്പനി ഇഷ്ടപ്പെട്ടില്ല. അതാ അവരെ വിട്ട് ഒറ്റക്ക് നടക്കുന്നത്. നീയാവുമ്പോ ബെസ്റ്റാണ്... നമുക്ക് എസ്.പി.വെങ്കിടേഷിന്റെ പാട്ടുകളൊക്കെ പാടി ജോളിയായി കയറാം. മുത്തശ്ശനും മുത്തശ്ശീം ബസിൽ വന്നോട്ടെ..."<br />
<br />
അതൊരു നല്ല പദ്ധതിയാണ്. മനസ് മുരടിച്ചിരിക്കുകയാണ്. ഒന്ന് ഫ്രെഷാവാം, നല്ല ഉന്മേഷം തോന്നി.<br />
<br />
മുത്തശ്ശനോട് കാര്യം പറയാൻ തുടങ്ങിയപ്പോഴേ അദ്ദേഹം കൈ കാണിച്ചു പറഞ്ഞു,"കുട്ടി അവന്റെ കൂടെ നടന്നു പോരെ, ഞങ്ങൾ ബസിൽ പൊയ്ക്കോളാ"<br />
<br />
ഡ്രൈവർ ആ സമയത്ത് കയറി ഇരുന്ന് കഴിഞ്ഞിരുന്നു. സ്റ്റിയറിങ്ങിൽ കൈ കുത്തി പിന്നോട്ട് തിരിഞ്ഞിരുന്ന്, കൂടെക്കൂടെ വാച്ചിൽ നോക്കി അക്ഷമ കാണിക്കുന്നുണ്ട് അയാൾ. കിളി എല്ലാവരെയും കുത്തിക്കയറ്റുകയാണ്. മുന്നോട്ടു നീങ്ങി നിൽക്കാനുള്ള ആജ്ഞക്ക് ആക്കം പോരെന്നു തോന്നുമ്പോഴൊക്കെ അയാൾ ബസ്സിന്റെ വശത്ത് ആഞ്ഞടിച്ചു കൊണ്ടിരുന്നു. സീറ്റുകൾ കിട്ടണമെന്ന് എല്ലാവർക്കുമുണ്ടെങ്കിലും പല നിറത്തിലുള്ള തൂവാലകളും പുസ്തകങ്ങളും ഉടമസ്ഥരല്ലാത്തവരെ സീറ്റുകളിൽ നിന്നുമകറ്റി നിർത്തി.<br />
<br />
ഒടുവിൽ, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഊഴമായി. അവരെ ഫുട്ബോർഡിൽ കയറ്റി ഞാൻ വാതിലടച്ചു. കിളിയുടെ അലർച്ചയിൽ ഡ്രൈവർ കടിഞ്ഞാൺ ഇളക്കി. നീങ്ങി നിരങ്ങി അകലുന്ന ബസ്സിന്റെ നേരെ വെറുതെ ഞാൻ കൈ വീശി. മുത്തശ്ശന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛച്ചിരി ഉണ്ടായിരുന്നത് പോലെ തോന്നി.<br />
<br />
"ഡേയ്.. വാഡേയ്, ബസ് പോയില്ലേ...!" ഋത്വിക്കിന്റെ വിളി ചിന്തയിൽ നിന്നുണർത്തി.<br />
<br />
"യാ, പോവാം." നീണ്ട കാലുകൾ വലിച്ചു വെച്ച് റോഡ് മുറിച്ചു കടന്ന് അപ്പുറത്തേക്കെത്തി നിൽക്കുന്ന അവന്റെ അരികിലേക്ക്, കീശയിലെ നോട്ടുകൾ താഴെ പോവാതെ പൊത്തിപ്പിടിച്ചു ഞാൻ ധൃതിയിൽ ഓടി. മലയുടെ മുകളിലേക്ക് ഒരു മണ്ണിരയെപ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലേക്ക് ഞങ്ങൾ ഊർന്നു കയറി.<br />
<br />
* * *<br />
<br />
"ഹെന്താ മനുഷ്യാ ഈ വെളുപ്പാൻ കാലത്തു മേലേക്ക് പൊത്തിപ്പിടിച്ചു കേറുന്നേ" ന്നൊരു അലർച്ചയും വെള്ളിടി വെട്ടുന്ന പോലെ മുതുകത്തൊരു ചവിട്ടുമാണ് സ്ഥലകാലബോധത്തിലേക്ക് ടിക്കറ്റു തന്നത്. കണ്ണു മിഴിച്ചപ്പോൾ തറയിലാണ് കിടപ്പ്. പതിയെ എഴുന്നേറ്റ് കർട്ടൻ മാറ്റി നോക്കിയപ്പോൾ, രണ്ടു നാളായി കിഴക്കൻതീരത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്ന മഞ്ഞുകാറ്റ് ഒട്ടും തീവ്രത കുറയാതെ അവിടെ തന്നെ ഉണ്ട്, എങ്ങും പോയിട്ടില്ല. ഇന്നും വീട്ടിൽത്തന്നെ അടച്ചുപൂട്ടിയിരുന്നു മുഷിയേണ്ടി വരും.<br />
<br />
ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ കടന്നൽ കുത്തിയ മുഖശ്രീയോടെ മയങ്ങാൻ ശ്രമിക്കുന്ന നല്ലപാതിയെ പതിയെ ഉന്തിനീക്കിക്കിടത്തി പുതപ്പുവലിച്ചുകേറ്റി ഒന്നൂടെ കിടന്നു. ഇടയ്ക്കു മുറിഞ്ഞു പോയ ആ കാട്ടുവഴിയിലേക്ക് ഒന്നുകൂടി ഏന്തിയെത്താൻ പറ്റുമോന്നു നോക്കാം. നെല്ലിയാമ്പതിക്ക് മുകളിലേക്കു നടന്നു കയറാൻ വെമ്പുന്ന മനസ്സു മാത്രം പക്ഷേ സംശയിച്ചു നിന്നു, "ഋത്വിക് പോയിക്കാണുമോ..."<br />
<br />
* * *<br />
<u><i><b>പ്രകോപനം: കെപി കണ്ട സ്വപ്നം</b></i></u></div>
അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com0tag:blogger.com,1999:blog-1433435432496535408.post-71175875595642332382016-01-05T11:23:00.001+05:302018-01-05T05:14:39.523+05:30പ്രകൃതിയിലേക്ക്...<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px;">
ഇത്തവണത്തെ വർഷാവസാന അലച്ചിലിൽ ഏറ്റവും മനസ്സ് നിറഞ്ഞത് കോഴിക്കോട് വയലടക്കടുത്തുള്ള കാവുംപുറത്തേക്കുള്ള യാത്രയിലാണ്. തട്ടുതട്ടായ ഭൂപ്രകൃതിയുള്ള ഒരു ടിപ്പിക്കൽ ഹൈറേഞ്ച് കുടിയേറ്റ കർഷക ഗ്രാമം. അവിടെ തന്റെ രണ്ടേക്കർ സ്ഥലത്ത്, വെല്ലുവിളിക്കുന്ന പ്രകൃതിയെ ചിരിച്ചു കൊണ്ട് നേരിട്ട് ജീവിക്കുന്ന മാധവൻ എന്ന കർഷകനെ പരിചയപ്പെടാൻ അവസരം കിട്ടി. അഞ്ചാറു തട്ടിലായി കുത്തനെ നിൽക്കുന്ന ഭൂമിയിൽ, താഴെ റോഡിലേക്കും മുകളിലെ തട്ടിലെ വീട്ടിലേക്കും അസംഖ്യം തവണയുള്ള കയറ്റിറക്കങ്ങൾക്കും, പിന്നെ നാലഞ്ചു കിലോമീറ്റർ താഴെ തലയാട്ടേക്കുള്ള തന്റെ ദിനചര്യയായ കാൽനട യാത്രകൾക്കുമിടയിൽ, അറുപത്തേഴാം വയസ്സിലും വാർധക്യം തോറ്റുനിൽക്കുന്ന ഒരു മനുഷ്യൻ.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
നാല്പത് കൊല്ലം മുൻപെയാണ് മാധവേട്ടൻ ഇവിടേക്ക് കുടിയേറുന്നത്. ഇന്നും കാവുംപുറത്തേക്ക് നല്ലൊരു റോഡ് ഉണ്ടാക്കി വരുന്നേയുള്ളൂ. മാധവേട്ടന്റെ വീടിനു മുന്നൂറു-നാനൂറു മീറ്ററെങ്കിലും താഴെക്കൂടെയാണ് ആ റോഡ് പണിയുന്നത്. മാധവേട്ടന്റെ ഭൂമിയിൽ പലതാണ് കൃഷികൾ. ഇടക്ക് വല്ലപ്പോഴും വന്നു കേറുന്ന അതിഥികളെ സൽക്കരിക്കാൻ വലിയ ഉത്സാഹമാണ് ആൾക്ക്. മുകളിലത്തെ തട്ടുകളിലൊന്നിൽ കെട്ടിയ കുഞ്ഞു വീടിന്റെ ഉമ്മറത്ത്, കുത്തനെയുള്ള കയറ്റം കയറി തരിപ്പണമായ ഞങ്ങളെ ഇരുത്തി മൂപ്പർ കരിക്കിടാൻ പോയി. മുന്നിൽത്തന്നെയുള്ള രണ്ടു നില പൊക്കമുള്ള ഒരു തെങ്ങിന്റെ മണ്ടയിലെക്ക് ഒരു തോട്ടി വെച്ചു നാല് കുത്ത്, കരിംപച്ച നിറത്തിലുള്ള വലിപ്പം കുറഞ്ഞ കരിക്കുകൾ നാലഞ്ചെണ്ണം താഴെ വീണു. ഉറപ്പുള്ള തറയിലേക്കുള്ള വീഴ്ചയിൽ <span style="line-height: 19.32px;">ഒന്നുരണ്ടെണ്ണം</span><span style="line-height: 19.32px;"> </span><span style="line-height: 19.32px;">പൊട്ടിപ്പോയി. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ആ മനുഷ്യന്റെ പരിപാലനത്തിൽ തഴച്ചു വളരുന്ന തെങ്ങിൽ വിളഞ്ഞ കരിക്കുകൾ ഒട്ടും നിരാശപ്പെടുത്തിയില്ല. ഒരു കുഞ്ഞു കരിക്കിൽ നിന്നും കിട്ടിയത് രണ്ടു സ്റ്റീൽ ഗ്ലാസ് നിറയെ സ്വാദുള്ള വെള്ളം. ബാംഗ്ലൂരിലും ഹൈവെയിലുമൊക്കെ കിട്ടുന്നതിനെ ഇനി മേലിൽ കരിക്കാടി എന്ന് വിളിക്കാൻ മനസ്സിലുറപ്പിച്ച്, മനസ്സ് കവിയുവോളം മോന്തിക്കുടിച്ചു.</span></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
കരിക്ക് തീർന്നപ്പോഴേക്കും വീടിനു മുന്നിൽ നിന്ന രണ്ടു ചേംപിൻ ചെടികൾ പുള്ളി കുത്തി മറിച്ചിട്ടു. ചേമ്പിനു വലിപ്പം അധികം ആയിട്ടില്ലായിരുന്നു എങ്കിലും മൊത്തം ഫലം പൊതിഞ്ഞു വെച്ചു. വളർച്ചയുടെ പല ഘട്ടത്തിലുള്ള ജാതിക്കയും, മുറ്റത്തു കായ്ച്ചു നിൽക്കുന്ന കൊളംപ് അടക്കാമരത്തിലെ ഇത്തിരിപ്പോന്ന അടക്കകളും ഒരു കൊച്ചുകൂട്ടുകാരന്റെ സ്നേഹത്തോടെ, വാസുണ്ണിയുടെ കുഞ്ഞു കൈകളിലേക്ക് മൂപ്പർ വെച്ചു കൊടുത്തു. മുന്നിൽ തന്നെ താഴത്തെ തട്ടുകളിലെക്ക് ഉന്തിച്ചു നിന്നിരുന്ന ഒരു പാറയിൽ ഒരഭ്യാസിയെപ്പോലെ ചാടിക്കേറി അതിന്റെ അറ്റത്തു പുറത്തേക്കു വളർന്നു വലുതായി നിൽക്കുന്ന മരത്തിൽ നിന്നും നാല് ചുരക്ക കൂടി കുത്തിയിട്ട് തന്നിട്ടേ ആൾക്ക് തൃപ്തിയായുള്ളൂ.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
കോഴികളെ വളർത്തണമെന്നുണ്ടെങ്കിലും പരുന്തിന്റെ ശല്യം കാരണം അത് നടക്കില്ല എന്നാണ് മാധവേട്ടൻ പറയുന്നത്. മൂപ്പർക്ക് രണ്ടു പോത്തിൻകുട്ടികളുണ്ട്. കാട്ടുപന്നിയുടെ ശല്യം ഇടക്കുണ്ടാകും. പണ്ടായിരുന്നെങ്കിൽ കൈവശമുണ്ടായിരുന്ന ഒരു കള്ളത്തോക്ക് ഉപയോഗപ്പെട്ടിരുന്നു. പക്ഷേ കാലം മാറിയപ്പോൾ കുടുംബത്തിലെ ഒരു പോലീസുകാരന്റെ ഉപദേശപ്രകാരം അത് വിറ്റുകളയുകയായിരുന്നു. അല്ലെങ്കിൽ നമുക്കൊന്നു കറങ്ങാമായിരുന്നു എന്നാണു മൂപ്പർ പറയുന്നത്. "നിങ്ങളവിടെ ചൂടു കാരണം ഉഷ്ണിച്ചു കഴിയുംപോ ഞങ്ങൾക്കിവിടെ രാത്രി കരിംപടം പുതക്കാതെ കിടക്കാംപറ്റൂല്ല", പല്ലൊന്നും ബാക്കിയില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് മാധവേട്ടൻ പറഞ്ഞു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; display: inline; font-family: helvetica, arial, sans-serif; line-height: 19.32px; margin-top: 6px;">
അദ്ദേഹത്തിന്റെ ഊഷ്മളമായ ആതിഥ്യം ആസ്വദിച്ചു തിരിച്ചുള്ള യാത്ര മുഴുവൻ, ചെന്നെത്തിപ്പെടാൻ ഒരു വഴി പോലുമില്ലാത്ത ഇത്തരം ഇടങ്ങളിലേക്ക്, ഈ മനുഷ്യനെപ്പോലുള്ളവർ പതിറ്റാണ്ടുകൾക്കുമുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി നടത്തിയ സമരയാത്രകളുടെ കാഠിന്യമായിരുന്നു മനസ്സ് നിറയെ. എങ്ങനെയായിരിക്കും വിജയത്തിനോ ജീവനോ ഒരുറപ്പുമില്ലാതെ, ഭീതിപ്പെടുത്തുന്ന ചുറ്റുപാടുകളോട് മല്ലിട്ടും പൊരുതിയും അവർ തങ്ങളുടെ സാന്നിധ്യം അത്തരമിടങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ടാവുക എന്നത് എന്റെ തലച്ചോറിന്റെ ചുളിവുകളിൽ തെളിയുന്നവയായിരുന്നില്ല. ചൂടിനായാലും തണുപ്പിനായാലും ആഹാരത്തിന്റെ സ്വാദിനായാലും മറ്റെന്തു മാനുഷികവികാരങ്ങൾക്കായാലും യഥാർത്ഥ ആസ്വാദനശേഷി കൈവരുന്നത്, പ്രകൃതിയോട് അതിന്റെ പൂർണ്ണതയിൽ കീഴ്പ്പെട്ട് ജീവിക്കുംപോഴാണെന്നത് തിരിച്ചറിയുകയാണ്...</div>
<div>
<div style="background-color: white; color: #141823; display: inline; font-family: helvetica, arial, sans-serif; line-height: 19.32px; margin-top: 6px;">
<br /></div>
</div>
</div>
അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com2tag:blogger.com,1999:blog-1433435432496535408.post-70581723362753911942013-06-05T11:35:00.001+05:302013-06-05T19:30:23.811+05:30ഹൌ-ന്ന്???<div dir="ltr" style="text-align: left;" trbidi="on">
ആന്ധ്രയിലെ ഏതോ കുഗ്രാമത്തില്‍ എലെക്ഷന് ഡ്യൂട്ടിക്ക് പോയ കഥ പറയുകയായിരുന്നു പോലീസ് ചേട്ടായി:<br />
<br />
പത്തു
നൂറ് പോലീസുകാര്‍ ഉണ്ടായിരുന്നുത്രേ അന്ന് ഇവിടുന്ന് ആന്ധ്രയില്‍ പോയ
ടീമില്‍. അവിടെ സ്റ്റേഷനീന്നു അവരെ ഡ്യൂട്ടി സ്ഥലത്തേക്ക് കൊണ്ട് പോകാന്‍
വന്നത് ആകെ ഒരു മിനി ബസ്സും ഒരു ജീപ്പില്‍ രണ്ട് ആന്ധ്രപോലീസുകാരും.
അവമ്മാര്‍ക്കാണെങ്കില്‍ തെലുങ്ക് അല്ലാതെ മറ്റൊരു ഭാഷയും അറിയില്ല.<br />
<br />
കുറെയൊക്കെ ഇവര്‍ കാര്യം മനസ്സിലാക്കാന്‍ നോക്കി.<br />
ഒടുവില്‍
ഇതൊരു നടക്ക് പോവില്ലെന്ന് മനസ്സിലായപ്പോ കലി കയറിയ നമ്മടെ ഒരു
പോലീസുകാരന് നിരന്നു നില്ക്കുന്ന പോലീസുകാരെയും കൂടിക്കിടക്കുന്ന അവരുടെ
സാധന ജംഗമങ്ങളെയും ഒക്കെ ചൂണ്ടി കയ്യും കാലുമൊക്കെ ഇളക്കി മാക്സിമം
ആക്ഷനില്‍ മുറി ഇംഗ്ലീഷില്‍ നീട്ടിയും കുറച്ചും ഒരു പെട,<br />
<br />
<b>"യൂ ലുക്ക് ഹിയര്‍... ഹണ്ട്റഡാആആആന്റ് ഫിഫ്ടി പോലീസ്മെന്‍.. ഇക്കണ്ട ലഗ്ഗേജ്... ജസ്റ്റ് വണ്‍ ബസ്??... ഹൌ?"</b><br />
<br />
തെലങ്കന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി എന്നിട്ട് ആകെ അറിയാവുന്ന ഇംഗ്ലീഷ് സ്റ്റോക്കൊഴിച്ചു,<br />
<br />
<b>"വാട്ട് സാര്‍???"</b><br />
<br />
കേരളാ പോലീസുകാരന്റെ ഒരു അലര്‍ച്ചയാണ് പിന്നെ കേട്ടതുത്രെ ,<br />
<br />
<b>"എടാ പുല്ലേ ഹൌന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്!!!!"</b><br />
<br />
* * *<br />
<br />
അന്ന് വൈകുന്നേരം ഒരു വിധേന പ്രസ്തുത കുഗ്രാമം പുല്കിയ ശേഷം, അവടത്തെ ഒരു ലോക്കല്‍
ചായക്കടയില്‍ ഇതേ പോലീസേട്ടനും മ്മടെ ചേട്ടായിയും കൂടെ ചെന്നു. അവടെ
നില്ക്കുന്ന പയ്യന് കൊണ്ട് വെച്ച തണുത്ത വെള്ളം പോലീസേട്ടന്
ഇഷ്ടപ്പെട്ടില്ല. ചൂടുവെള്ളം വേണം, അതെങ്ങനെ തെലുങ്കില്‍ പറയുമെന്ന് ഒരു
നിശ്ചയവുമില്ല താനും. ഒടുവില്‍ രണ്ടും കല്പിച്ച് മൂപ്പര് പയ്യനെ കൈ കാട്ടി
വിളിച്ചു. എന്നിട്ട് ചൂണ്ടുവിരല്‍ ഉയര്‍ത്തി കാണിച്ചു. അത് പതിയെ
ഗ്ലാസ്സിലെ വെള്ളത്തില്‍ മുക്കി എടുത്തു. എന്നിട്ട് ആ വിരലില്‍ ഒന്ന്
ഊതിയിട്ടു പ്രസന്നമായ മുഖഭാവം വരുത്തിയിട്ട് പറഞ്ഞു,<br />
<br />
<b>"നോ പ്രോബ്ലം"</b><br />
<br />
ചുറ്റും
ഇരുന്നവരൊക്കെ ഇയ്യാളെന്താ ഈ കാണിക്കുന്നതെന്ന ഭാവത്തില്‍ പരസ്പരം നോക്കി.
അതൊന്നും മൈന്‍ഡ് ചെയ്യാതെ പോലീസേട്ടന് തന്റെ ഭാവാഭിനയം തുടര്‍ന്നു.
വിരല്‍ ഒന്നൂടെ വെള്ളത്തില്‍ മുക്കിയിട്ടു പൊള്ളിയ പോലെ വലിച്ചെടുത്തു
കുടഞ്ഞു ഊതി <b>"ഹൌ ഹൌ"</b>-ന്നു ശബ്ദവും ഉണ്ടാക്കിയിട്ട് ആ ഗ്ലാസ് എടുത്തു കൊടുത്തിട്ടു അടുക്കളയിലേക്ക് ചൂണ്ടി ശുദ്ധമലയാളത്തില്‍ അലറി,<br />
<br />
<b>"പോയി കൊണ്ട് വാടാ"</b>...</div>
അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com3tag:blogger.com,1999:blog-1433435432496535408.post-53598981467727325372013-05-03T14:24:00.002+05:302013-06-05T11:40:43.493+05:30 നടക്ക്വാവോ...<div dir="ltr" style="text-align: left;" trbidi="on">
<span class="userContent" data-ft="{"tn":"K"}">ഒരു BMW X6 വാങ്ങണം...വലിയൊരു സ്വപ്നമാണ്..<br /> <br />
ന്നിട്ട്, അതിന്റെ മുന്നിലെ ചില്ലിന്റെ മേലെ "ശ്രീ കാടാമ്പുഴഭഗവതി ഈ
വാഹനത്തിന്റെ ഐശ്വര്യം" -ന്നും താഴെ "അമ്മേ നാരായണ"-ന്നും സ്റ്റിക്കര്‍
അടിക്കണം. ബേക്കിലെ ബംപറില്‍ "കരിങ്കണ്ണാ നോക്കല്ലറാ", "SOUND HORN", "I
LOVE INDIA", "VOLVO" എന്നിങ്ങനെ മൂന്നാല് ഐറ്റം നമ്പര്‍ മേമ്പൊടികളും... <br /> <br /> നടക്ക്വാവോ...!</span></div>
അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com2tag:blogger.com,1999:blog-1433435432496535408.post-16063786398635912612013-05-03T14:22:00.001+05:302013-06-05T11:40:56.643+05:30പ്രകാശേട്ടന്..<div dir="ltr" style="text-align: left;" trbidi="on">
<span class="userContent" data-ft="{"tn":"K"}">പ്രകാശേട്ടന്റെ
ബൈക്ക് ഒരൂസം കുമാരേട്ടന്റെ കാറിന്റെ ബേക്കില് കൊണ്ടന്നലക്കി.
സാമാന്യം ശക്തിയായ ആ ഇടിയില്‍ പ്രകാശേട്ടന്റെ കൈയ്ക്കും മറ്റും സാരമായ
പരിക്ക് പറ്റുകയും 800-ന്റെ ബേക്കിലെ ചില്ല് പൊട്ടുകയും മറ്റും ചെയ്തു.
ഓടിക്കൂടിയ ആളുകളുടെ സഹായത്തോടെ രക്തം വാര്‍ന്നൊഴുകുന്ന കയ്യും താങ്ങി
എണീറ്റ പ്രകാശേട്ടനോട് കുമാരേട്ടന്റെ പരിഭ്രമത്തോടെയുള്ള ചോദ്യം
ഇതായിരുന്നു:<br /> <br /> "അല്ല പ്രകാശാ, മ്മക്കീ ചില്ലിന്റെ ക<span class="text_exposed_show">ാര്യം ഇപ്പൊ എന്താ ചെയ്യണ്ടേ?"<br /> <br /> =======<br /> <br />
ഇക്കഴിഞ്ഞ വിഷുന്റന്ന് പ്രകാശേട്ടന് സെന്ററില്‍ കത്തി വെച്ച്
നിക്കുമ്പോ ദേ വരുന്നു സെയിം ഓള്‍ഡ് കുമാരേട്ടന് ഇന്‍ ഹിസ് സെയിം
ഓള്‍ഡ് 800. സെന്ററിലെ കത്തിയടി കണ്ട് പതിയെ സ്ലോ ആക്കിയ മൂപ്പരോട്
പ്രകാശേട്ടന്, "അല്ല കുമാരേട്ടാ, SAS വാഴെലേടെ കന്ന് കൃഷിഭവനില്‍
വന്നിട്ട് നിങ്ങള്‍ ഇത് വരെ വാങ്ങാന്‍ പോയില്ലേ? അതിപ്പോ തീര്‍ന്നിണ്ടാവോലോ"<br />
കേട്ട പാതി കേള്‍ക്കാത്ത പാതി കുമാരേട്ടന്റെ 800, കൃഷിഭവനിലേക്ക് നിലം
തൊടാതെ പറക്കുകയായിരുന്നു എന്നാണു ദൃക്സാക്ഷികളായ ദോഷൈകദൃക്കുകളുടെ മൊഴി.<br /> <br /> അതിന്റെ ആഫ്ടര്‍ ഇഫക്ട് എന്തായെന്ന് അറിയാതെ ഒരു സമാധാനോമില്ല! :)</span></span></div>
അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com1tag:blogger.com,1999:blog-1433435432496535408.post-36504992236970269632011-12-28T16:29:00.002+05:302011-12-28T16:32:35.885+05:30കമാന്റോ ഓപറേഷൻ<p>സ്പെഷൽ ഫോഴ്സിലെ അംഗങ്ങൾ ആ കൊച്ചുമേശക്കു ചുറ്റും വട്ടം കൂടി നിന്നു. നിവർത്തി വെച്ചിരുന്ന കൊച്ചു മാപ്പിലെ പൊസിഷനുകൾ വിവരിച്ച ശേഷം എല്ലാവരുടെ മുഖത്തേക്കും ഒന്നു കണ്ണോടിച്ച മേജർ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു,</p><p> "നമ്മൾ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു. ഒരു പാട് നാളത്തെ പരിശ്രമത്തിനൊടുവിൽ മൗലാനാ മസൂദ് അസ്ഹറിന്റെ കൃത്യമായ സങ്കേതം നമ്മൾ കണ്ടെത്തിക്കഴിഞ്ഞു. അവിടെ നിന്നും മാറി രക്ഷപെടുവാൻ ഇനിയൊരവസരം നാം കൊടുത്തു കൂടാ. സ്ട്രൈക്കിനുള്ള അനുമതി കിട്ടിക്കഴിഞ്ഞു. വിതിൻ ടൂ അവേഴ്സ്, അതായത് കൃത്യം എട്ടു മണിക്ക് നമ്മൾ അവരുടെ താവളം അറ്റാക്ക് ചെയ്യുന്നു. ജീവനോടെ പിടിക്കുക എന്നതാണ് ലക്്ഷ്യമെങ്കിലും നിവൃത്തിയില്ലെങ്കിൽ ഷൂട്ട് ഹിം ഡെഡ്. കോയീ ഷക്ക്ക്ക്???"</p><p> "നഹീ സാബ്.."</p><p>പച്ചക്കളർ കേമോഫ്ലാജ് യൂണിഫോം ധരിച്ച നേവി സീൽസ് ഞൊടിയിടയിൽ ഗിയർ ധരിച്ചു റെഡിയായി. പെട്ടെന്ന് ഒരു മൊബൈൽ ഫോൺ ശബ്ദം. എന്റെ ഫോണായിരുന്നു. പോക്കറ്റിൽ നിന്ന് ഫോണേടുത്തു നോക്കുമ്പൊ വീട്ടിൽ നിന്നും അച്ഛനാണ് വിളിക്കുന്നത്.</p><p> "ഡാ, കൊല്ലത്ത്-ന്ന് അളിയന്റെ അച്ഛനുമമ്മേമൊക്കെ വന്നിട്ടുണ്ട്. നീ ഇവ്ടം വരെ ഒന്നു വന്നിട്ട് പൊക്കോ.."</p><p> "ശരി..ദേ വരുന്നു"</p><p> "സാബ്, ഞാനൊന്ന് വീടു വരെ പോയിട്ട് വരാം. എന്നെ കണ്ടില്ലെങ്കിൽ നിങ്ങൾ വിട്ടോ.. ഞാൻ ഏഴരേടെ ബസ്സിന് അങ്ങെത്തിയേക്കാം.."</p><p> "ഓക്കേ.. ഗിയർ അപ് എന്റ് ഗെറ്റ് റെഡി ഗയ്സ്... "</p><p> "വീ ആർ ഗുഡ് ടു ഗോ സർർർർർ.."</p><p> കഴിമ്പ്രം സ്കൂളിൽ സെറ്റ് ചെയ്ത താൽക്കാലിക പട്ടാളക്യാമ്പിൽ നിന്നും വീട്ടിലേക്ക് ഞാൻ വേഗം ഓടി.</p><p>--</p><p> വീട്ടിൽ പോയി വേറെന്തൊക്കെയോ ആയി ബിസിയായതിനാൽ കമാന്റോ ഓപറേഷന്റെ അപ്ഡേറ്റ് കിട്ടിയില്ല.. എന്തായാവോ...</p>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com0tag:blogger.com,1999:blog-1433435432496535408.post-18292490523496672552010-03-24T15:53:00.001+05:302010-03-24T15:53:20.877+05:30വെല്‍കം ടു കിണികിണി സര്‍വീസ്"വെല്‍കം ടു കിണികിണി സര്‍വീസ് ഓഫ് ഡിംഗ് ഡിംഗ് മൊബൈല്‍സ്... പ്ലീസ് പ്രസ് 1 ടു കണ്ടിന്യൂ..."<br /><br />"എതെന്തിനാപ്പോ ഒരു "പ്രസ് 1"? അങ്ങ് കണ്ടിന്യൂ ചെയ്താപോരെ? മണ്ടന്മാര്.."<br /><br />ഒന്ന് ചിരിച്ച് രാജുമോന് വണ്ണമര്‍ത്തി...<br /><br />"പ്രസ് വണ്‍ ഫോര്‍ ഇംഗ്ലീഷ്... ടു ഫോര്‍ മല്ലു... ത്രീ ഫോര്‍ കന്നട.. ഫോര്‍ ഫോര്‍ ജാപ്പനീസ്... ഫൈവ് ഫോര്‍ തുളു...സിക്സ് ഫോര്‍ ..."<br /><br />ടെന്‍ഷനായിപ്പോയ രാജുമോന് ഒന്നാലോചിച്ച് രണ്ടമര്‍ത്തി. രാജുമോന് പണ്ടേ അങ്ക്രെസി ഇഷ്ടല്ല.<br /><br />"പ്രസ് വണ്‍ ഫോര്‍ ബില്ലിംഗ് ആന്‍ഡ് താരിഫ് റിലേറ്റഡ് ..."<br /><br />"ശ്ശെടാ... ഇവരെ ഇന്ന് ഞാന്‍..."<br /><br />രാജുമോന് ലേശം കലി വന്നെങ്കിലും ഒന്നമര്‍ത്തി വെയ്റ്റ് ചെയ്യാമെന്നു വെച്ചു.<br /><br />"പ്രസ് വണ്‍ ഫോര്‍ ബില്ലിംഗ്..പ്രസ് ടു ഫോര്‍ താരിഫ്..."<br /><br />"ഓഹോ...കളിക്യാ???"<br /><br />പെരുവിരലീന്നു തരിച്ചു വന്നെങ്കിലും രാജിനു വണ്ണടിക്കാതെ നിവൃത്തിയില്ലല്ലോ...<br /><br />"പ്രസ് വണ്‍ ഫോര്‍ ബില്‍ അമൌണ്ട്..ടു ഫോര്‍ അണ്‍ബില്‍ഡ് അമൌണ്ട്..."<br /><br />"ഈശ്വരാ..."<br /><br />രാജുമോന് അറിയാതെ ദൈവത്തെ വിളിച്ചു പോയി... ഏതെങ്കിലുമൊരു "എക്സിക്യുട്ടിവിനെ" കയ്യില്‍ കിട്ടാന്‍ അവന്റെ കൈ തരിച്ചു...<br /><br />അങ്ങനെ അര മണിക്കൂര്‍ നമ്പരടിച്ചു കറങ്ങിതിരിഞ്ഞ ശേഷം ഏതോ മധുരഭാഷിണിയുടെ ഫോണിലേക്ക് രാജ് എത്തിപ്പെട്ടു...<br /><br />മധുരഭാഷിണി അമ്മച്ചി, "സാറേ.. വെല്‍കം ടു കിണികിണി സര്‍വീസ് ഓഫ് ഡിംഗ് ഡിംഗ് മൊബൈല്‍സ്... സാറിന്റെ പേരൊന്നു പറയുമോ?"<br /><br />"പറയാമെടി പറയാം... എല്ലാം പറയാം..." മനസ്സില്‍ വന്ന പാട്ടുകളെ അടക്കിപ്പിടിച്ച് രാജുമോന് ഉത്തരിച്ചു.<br /><br />"ഞാന്‍ ജബ ജബ"<br /><br />"ഫോണ്‍ നമ്പര്‍?"<br /><br />"2255"<br /><br />"ഇഷ്ടപെട്ട ടി.വി. ചാനല്‍?"<br /><br />"ആജ് തക്"<br /><br />"ങേ... ഇഷ്ട നടന്?"<br /><br />"ശക്തി കപൂര്‍"<br /><br />"അമ്പട കള്ളാ... ഇഷ്ടഭക്ഷണം?"<br /><br />"പൊറോട്ടേം ബീഫ് ഫ്രൈയും... ബീഫ് അധികം മോരിയാന്‍ പാടില്ലാട്ടാ..."<br /><br />"ആഹാ... എല്ലാം ശരിയാണല്ലോ... അപ്പൊ താന്‍ തന്നെ ജബ ജബ... മിടുക്കന്... പറയൂ.. ഞാന്‍ ഏതു വിധത്തിലാ താങ്കളെ സഹായിക്കേണ്ടത്?"<br /><br />"ആരു വിധത്തിലും സഹായിക്കണ്ട, ഉപദ്രവിക്കാതിരുന്നാല്‍ മാത്രം മതി. നിങ്ങളുടെ സഹായവും സേവനവുമോന്നും എനിക്കിനി ആവശ്യമില്ല. അത്രേ ഉള്ളൂ. ഒക്കെ ഞാന്‍ നിര്‍ത്താന്‍ തീരുമാനിച്ചു. അങ്ങോട്ടോ ഇങ്ങോട്ടോ തരാന്‍ വല്ലോം ഉണ്ടെങ്കില്‍ ഇപ്പൊ പറയണം, അത് പറയാനാ ഇപ്പ ഞാന്‍ വിളിച്ചേ..."<br /><br />"അയ്യോ... എന്ത് പറ്റി സാറേ... ഞങ്ങള്‍ കിടിലമല്ലേ? സാറിന് പോരെങ്കില്‍ ഇനീം വേണേല്‍ കിടിലമാവാം.."<br /><br />"ഊതല്ലേ... കിടിലം ആയിടത്തോളം മതി... അത് തന്നെ സഹിക്കാന്‍ പറ്റാഞ്ഞിട്ടാ..."<br /><br />"ഓ..വേണ്ടേ വേണ്ട... അല്ലാതെ ഞാനെന്നാ പറയാനാ... ഇയ്യാള് പോയേ.."<br /><br />"ആഹ... ഇപ്പൊ അങ്ങനായോ? എവിടെ എന്റെ സെക്യൂരിറ്റി ഡിപാസിറ്റ്?"<br /><br />"ഓ... ഞാനിപ്പോ എന്റെ കമ്പ്യൂട്ടറില്‍ വായിച്ചോണ്ടിരിക്യാ ഇയാള്ടെ തനികോണം... അതേ, ഇടക്കൊക്കെ ബില്ലടക്കുന്നോര്‍ക്കാ ഇതൊക്കെ തിരിച്ചു കൊടുക്കുക... അല്ലാതെ എന്റെ അപ്പനല്ല ഈ സ്ഥാപനം നടത്തുന്നത്, ചോദിക്കുന്നോര്‍ക്കൊക്കെ എടുത്തു വെളമ്പാന്‍..."<br /><br />"നീ കൊള്ളാമല്ലോ മോളേ... എപ്പഴാ ഞാന്‍ ബില്ലടക്കാഞ്ഞേ? ഏ? എപ്പഴാന്ന്?", രാജുമോന്റെ രക്തം തിളച്ചു.<br /><br />"കഴിഞ്ഞ 3 മാസത്തെ..."<br /><br />"ഓഹോ..അത്... അത്... ആഹാ... അപ്പൊ അതിനു മുന്‍പൊക്കെ അടച്ചതോ.. അതിനൊന്നും ഒരു വേലേം ഇല്ലേ?", തിളച്ച രക്തം വാങ്ങി വെച്ച് രാജുമോന് ഡീസന്റ് ആയി.<br /><br />"വെല ഉണ്ടല്ലോ... അതല്ലേ അപ്പോഴൊന്നും കണക്ഷന് കട്ട് ചെയ്യാഞ്ഞത്.."<br /><br />"വേലയെറക്കല്ലേ... മര്യാദക്കെന്റെ കാശു തരുന്നോ ഇല്ലയോ.. എനിക്കിപ്പറിയണം..."<br /><br />"തരുന്നില്ല"<br /><br />"ദേ പെണ്ണേ, കളിക്കല്ലേ. നൂറു കാര്യം ചെയ്യാനുള്ള കാശാ. പെണങ്ങല്ലേ... ആരോടും പറയണ്ട, ആ കവലക്കടുത്തുള്ള ചായക്കടയില്‍ വന്നാ മതി. നിനക്ക് ഞാനൊരു 500 ഉര്‍പ്യ തന്നെക്കാ, എന്തേ?"<br /><br />"ദേ കെളവാ... എന്റെ വായിലിരിക്കുന്നതൊന്നും കേക്കാണ്ടേ പോയേ... "<br /><br />"അയ്യോ ഞാന്‍ കേളവന്‍ ഒന്നുമല്ല... നല്ല തണ്ടും തടിയുമുള്ള ചുണക്കുട്ടനാ..."<br /><br />"ആരായാലും... താന്‍ വെച്ചിട്ട് പോയേ... എനിക്ക് അപ്പറത്തെ ഷാജിടെ കൂടെ ഊണ് കഴിക്കാന്‍ പോണം. ഇനീം വൈകിയാ അവന് ആ ഉണക്കമീന്‍ ബിജിമോള്‍ടൊപ്പം പോവും. അല്ലെങ്കിലും തന്നോടിതൊക്കെ പറഞ്ഞിട്ടെന്തിനാ? എന്റെ വെഷമം എനിക്കല്ലേ അറിയൂ. താനൊന്നു പോയി തര്വോ?"<br /><br />"അപ്പൊ എന്റെ ഡിപാസിറ്റ്????"<br /><br />"ശ്ശോ! താനാ ഡിപാസിറ്റിന്നൊന്നു വിടെടോ, എന്നിട്ട് ഇവിടെ വന്നൊരു പരാതി എഴുതിത്താ. ഒക്കെ ശരിയാക്കാം."<br /><br />"എന്നെ വിളിച്ചു വരുത്തി സെക്യൂരിറ്റിയെക്കൊണ്ട് എടുത്തിട്ട് അലക്കാനല്ലേ?"<br /><br />"അല്ല മനുഷ്യാ... താന്‍ ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്..."<br /><br />"ഹും.. ശരി... ഞാന്‍ അപ്പൊ നാളെ വീട്ടില്‍ പറഞ്ഞിട്ട് അങ്ങോട്ട് വരാം..."<br /><br />"ശരി. ഒക്കെ ഇവിടെ വന്നിട്ടു നമുക്ക് ശരിയാക്കാം. സാറിനു മറ്റെന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ?"<br /><br />"ശ്ശോ, നമ്മളിത്രേം അടുപ്പമായ നിലയ്ക്ക് സാറെന്നോന്നും വിളിക്കണ്ടട്ടാ. പിന്നെ ചോദിച്ച നിലയ്ക്ക് എനിക്കൊരു സഹായം വേണമായിരുന്നു. ആ വളവില്‍ ഉള്ള നിങ്ങടെ കമ്പനീടെ അഞ്ചേക്കര്‍ സ്ഥലമില്ലേ? അതും പിന്നെ ആ കൃഷിയാപ്പീസിനു മുകളിലെ ടവറും എനിക്ക് ചുമ്മാ സഹായമായി കിട്ടിയാ കൊള്ളാമെന്നുണ്ട്. തര്വോ? അല്ല തര്വോ? ഇല്ലല്ലോ?അപ്പോപ്പിന്നെ ഒരു പാട് ഡയലോഗടിക്കരുത്, കേട്ടോ മോളെ? ഹല്ലാ പിന്നെ.."<br /><br />"@#$%^$#$!@$%#@$@!$^&"<br /><br />"ഓക്കെ. അപ്പൊ എല്ലാം പറഞ്ഞ പോലെ"<br /><br />"ഓക്കെ. കിണികിണി-യില്‍ വിളിച്ചതിനു നന്ദി... ടാ ഷാജീ, നിക്കടാ, ഞാനും വരുന്നു.."<br /><br />"ഓ ഓ.."<br /><br /><ക്ലിംഗ്>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com12tag:blogger.com,1999:blog-1433435432496535408.post-66066581026433451132010-03-19T13:35:00.032+05:302010-03-25T10:32:19.025+05:30ഭും!!!<span style="font-size:180%;"><span style="font-weight: bold;">ഭും</span></span><span style="font-size:180%;"><span style="font-weight: bold;">...!!!</span></span><br /><br />ആറാം ഫ്ലോറിനെ പിടിച്ചു കുലുക്കിക്കൊണ്ട് ലാബില്‍ നിന്നുമൊരു പൊട്ടിത്തെറി ശബ്ദം ഉയര്‍ന്നു.<br /><br />ക്യു.ഏ. മാനേജര്‍ പരമു ഉള്‍പ്പെടെ സകലമാന ലോകരും ലാബിലേക്ക് പാഞ്ഞു.<br /><br />ചെന്നപ്പോള്‍ എന്താ അവസ്ഥ?<br /><br />കമ്പ്ലീറ്റ് റിഗ്രഷന്‍ സെറ്റപ്പ് പൊട്ടിത്തകര്‍ന്നു തവിടുപോടിയായി കിടക്കുന്നു. ആകെ പുകമയം... കരിഞ്ഞ വയറിന്റെയും മറ്റും മണവും, ആകെക്കൂടെ ജഗപൊഗ...!<br /><br />"ഓ.. നന്ന ദേവരെ... എന ഇദു... ഹേഗ ആയിത്തു ഇദു????", ദുരന്തസീന്‍ കണ്ട പരമു അറിയാതെ മാതൃലാംഗ്വേജില് നിലവിളിച്ചു.<br /><br />"ഇറ്റ്സ് ഓള് ഗോണ് മേന്‍. ഹൌ കാന്‍ ദിസ് ഹാപ്പന്‍??", പലരും ഒന്നിച്ച് ഒരേ ഡയലോഗ് അടിച്ചു.<br /><br />"ഷോര്‍ട്ട് ആയതാണെന്നു തോന്നുന്നു", തിരുവല്ലക്കാരന് ടെസ്റ്റര്‍ തടിയന് ഞെട്ടലോടെ ആത്മഗതം ചെയ്തു.<br /><br />പരമുവിന്റെ അന്നനാളത്തിലൂടെ ലെവന് കെ.വി. സൈസ് ഷോക്കിന്റെ ജമ്പോ പാക്കറ്റ്സ് ഒന്ന് രണ്ടെണ്ണം പാഞ്ഞു പോയി. നാളെ തുടങ്ങാനിരുന്ന ടെസ്റ്റിങ്ങിനുള്ള സെറ്റപ്പാണ്. വല്യ മാനേജര്‍ പാകിസ്താനിയോടിനി എന്തു പറയും? ഇന്നലത്തെ വീക്`ലി സൊറ-മീറ്റിംഗില്‍ കൂടി ക്രിക്കറ്റ് വിഷയത്തില്‍ അങ്ങേരെ എടുത്തിട്ട് വാരിയതാണ്. വേണ്ടായിരുന്നു. എന്നാലും കഴിഞ്ഞ ആഴ്ച ഓഡിറ്റ് കഴിഞ്ഞ ലാബാണ്. ഈ അബദ്ധമെങ്ങനെ സംഭവിച്ചു? പരമു ചുറ്റിനും നോക്കി.<br /><br />കമ്പ്ലീറ്റ് ടെസ്റ്റര്‍മാരും ആഹ്ലാദം കലര്‍ന്ന അമ്പരപ്പില്‍ നില്പാണ്. ആര്‍ക്കും ഈ മഹാഭാഗ്യം വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി ഇതൊന്നു നന്നാക്കി ഓടാന്‍ പാകമാകുമ്പോളേക്കും മിനിമം രണ്ടാഴ്ച എടുക്കും. എല്ലാവരും പരമുവിനെ നോക്കി വളിച്ച ചിരികള്‍ സംഭാവന ചെയ്തു.<br /><br />"ദ്രോഹികള്‍", പരമു മനസ്സില്‍ പറഞ്ഞു. എല്ലാര്ക്കും ഇന്നത്തെ പണികളും കൊടുത്ത് നാല് തെറിയും വിളിച്ച് ടി.ടി. കളിക്കാന്‍ നില്‍ക്കുമ്പോഴല്ലേ ഈ ഇടിത്തീ തലയില്‍ വീണത്? പരമു നിരാശയുടെ അഗാധതയിലേക്ക് മുങ്ങാംകുഴിയിട്ടു.<br /><br />തിരിച്ച് സീറ്റിലെത്തിയപ്പോള്‍ തടിയന് അടുത്തെത്തി.<br /><br />"ഇനിപ്പോ കുറച്ചൂസം സുഖായില്ലേ?", ഞാന്‍ ചോദിച്ചു.<br /><br />"യെസ്. രക്ഷപെട്ടു. ഇത്ര കൃത്യമായി ആ സെറ്റപ്പിന്റെ മര്‍മ്മം പൊളിക്കാന്‍ പറ്റുമെന്നു ഞാന്‍ കരുതിയില്ല."<br /><br />"എന്തൂട്ട് ന്ന്??!!"<br /><br />"കുറെ നാളായി ആ പരട്ട പരമു ഞങ്ങള്‍ക്കിട്ട് പണിയുന്നു. ഇതയാള്‍ക്കുള്ള ഒരു ഉഗാദി ഗിഫ്റ്റ് ആണ്... ഹിഹി!"<br /><br />"അണ്ണാ... നീ എന്താ ഉദ്ദേശിച്ചത്? അപ്പോ ഇതിലൊരു കൊണ്‍സ്പിരസി...?!"<br /><br />"അതെ മോനെ... കഴിഞ്ഞ തവണ നാട്ടില്പോയപ്പോള് വാങ്ങി വെച്ച ഒരു ഗുണ്ട്... ശിവകാശി മെയ്ഡ് വെറുമൊരു കൊച്ചു ഗുണ്ട്. ദാട്സ് ആള്, റിഗ്രഷന്റെ അപ്പൂപ്പന് സെറ്റപ്പ് വരെ ഇതേലെ ഭും!!!! പിണ്ണാക്ക് പരുവമാവും. ഹിഹിഹി..."<br /><br />തടിയന്റെ ചിരി എന്റെ ക്യുബിക്കിളിനു ചുറ്റും മുഴങ്ങി. അറിയാതെ ഞാന്‍ ലാബിലെ എന്റെ സ്റ്റാക്ക് സെറ്റപ്പിനെ നോക്കിപ്പോയി. പ്രത്യാശയുടെ ചെറു പാക്കറ്റുകള്‍ എന്റെ തലച്ചോറിന്റെ പോര്‍ട്ടില്‍ വന്നു ഹിറ്റിക്കൊണ്ടേയിരുന്നു... വിത്ത് നോ ജിറ്റര്‍ അറ്റ് ആള്... :)<br /><br /><തുടര്‍ന്നാല്‍ ചെലപ്പോ പണി പാളും>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com9tag:blogger.com,1999:blog-1433435432496535408.post-86071660862527277612010-03-09T11:21:00.008+05:302010-03-09T13:51:09.792+05:30വിമന്‍സ് ഡേ<span style=";font-family:ML-TTKarthika;font-size:100%;" >എന്തായിത്...???!!!</span><span style=";font-family:ML-TTKarthika;font-size:100%;" ><br /><br />ഇന്നലെ വരെ പപ്പും പൂടയും നിറഞ്ഞ്, ചിക്സ് ലാന്റിലെ കൂട്ടില്‍ തീറ്റക്കും വെള്ളത്തിനും പിന്നാലെ പാഞ്ഞുനടക്കുന്ന നനഞ്ഞ കോഴികളെ ഓര്‍മിപ്പിച്ചിരുന്ന കൂതറ ലേഡീസ് മുഴുവനും ഇതാ വൃത്തിയായി ഡ്രസ്സ് ചെയ്തു വെച്ചിരിക്കുന്ന റിയല്‍ ഗോള്‍ഡ് ബ്രോയലെഴ്സ് ആയി മാറിയിരിക്കുന്നെന്നോ??<br /><br />മുറ്റം അടിക്കാനും പാത്രം മോറാനും വരുന്ന ഈസ്റ്റ്മാന് കളര്‍ ജയമാലയെ ഓര്‍മ്മിപ്പിച്ചിരുന്നവര്‍ ഇന്നിതാ ബോഡി ഗാഡിന്റെ പോസ്റ്ററിലെ നയന്‍ താരയെപ്പോലെ കണ്ണുകളെ ചൂണ്ടയിട്ട് കൊളുത്തി വലിക്കുന്നോ..??<br /><br />ഇന്നലെ വരെ വെറുമൊരു അഹങ്കാരി കുതിരയായി മാത്രം കണ്ടിരുന്ന ആ കോണിലെ വെളുത്തു മെലിഞ്ഞ </span><span style=";font-family:ML-TTKarthika;font-size:100%;" > </span><span style=";font-family:ML-TTKarthika;font-size:100%;" >ടെസ്റ്റര്‍ </span><span style=";font-family:ML-TTKarthika;font-size:100%;" >കന്നടിഗ</span>പൈങ്കിളി<span style=";font-family:ML-TTKarthika;font-size:100%;" >... ഇന്നിതാ അവള് മംത മോഹനെപോലെ കണ്ണെഴുതി പൊട്ടും തൊട്ട് ചുവപ്പും കറുപ്പും ഇടകലര്‍ന്ന അലക്കാനൊരു സാരിയുമുടുത്ത് മന്ദഹാസം പൊഴിച്ച് പാറിപ്പാറി നടക്കുന്നോ?? </span><span style=";font-family:ML-TTKarthika;font-size:100%;" >(ഈശ്വരാ... കണ്ട്രോള് കുടി..) </span><br /><span style=";font-family:ML-TTKarthika;font-size:100%;" ><br />ആയ കാലത്ത് ഇവരെയൊക്കെ ഒന്നു മൈന്‍ഡ് ചെയ്യാമായിരുന്നു..ചെയ്തില്ല... എന്റെ പിഴ...എന്റെ ഊക്കനൊരു പിഴ...<br /><br /></span><span style=";font-family:ML-TTKarthika;font-size:100%;" >ഒരു സാരിക്ക്... കേവലമൊരു സാരിക്ക് ഇത്രേം മാജിക്കല്‍ പവറോ???!!!!</span><span style="font-size:100%;"><br /></span><span style=";font-family:ML-TTKarthika;font-size:100%;" ><br /></span><span style=";font-family:ML-TTKarthika;font-size:100%;" >മൈ ഡിയര്‍ കടവുള്‍.... ഒടുക്കത്തെ ചതിയായിപ്പോയി കേട്ടോ...<br /><br /></span>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com6tag:blogger.com,1999:blog-1433435432496535408.post-46549713100968384282010-03-05T11:59:00.002+05:302023-11-22T03:57:03.316+05:30കിളിക്കൊഞ്ചല്‍ 2.0<span class="Apple-style-span" style="font-size: small;"><span style="font-style: italic;">മൊബൈല്‍ഫോണ്‍ കാണാതെ അന്വേഷിച്ചു വിഷമിച്ചു നടക്കുന്ന ചെറിയ കിളിയോട് വലിയ കിളി:</span> സാരമില്ലെടി, തല്ക്കാലം നീ എന്റെ ഫോണ്‍ ഉപയോഗിച്ചോ.<br /><br /><span style="font-style: italic;">കുഞ്ഞിക്കിളി:</span> അതിനു നമ്പറൊന്നും എനിക്കറിയില്ല, ഒക്കെ ആ സിമ്മിലല്ലേ?<br /><br /><span style="font-style: italic;">വലിയ കിളി:</span> അതിനെന്താടി? തല്ക്കാലം നിന്റെ സിം എന്റെ ഫോണില്‍ ഇട്ട് വിളിച്ചോന്നേ...<br /><br /><span style="font-style: italic;">കുഞ്ഞിക്കിളി:</span> ഓ.. ഞാനതോര്‍ത്തില്ല..<br /><br />രണ്ടു കിളികളും ഹാപ്പി ആയി...<br /><br />* * *</span><div><span class="Apple-style-span" style="font-size: small;"><br /></span></div><div><span class="Apple-style-span" style="font-size: small;">"ഇത് നോക്ക്യേടീ, ഫ്രീവേയിലെ റ്റ്രാഫിക്ക് കണ്ടാ? എത്ര മൈലാ ബ്ലോക്ക്! ഹെലികോപ്റ്റടീന്നുള്ള ഷോട്ടാ"</span></div><div><span class="Apple-style-span" style="font-size: small;"><br /></span></div><div><span class="Apple-style-span" style="font-size: small;">"എന്താ ലേ...! പക്ഷേ ഒരു സംശയം..."</span></div><div><span class="Apple-style-span" style="font-size: small;"><br /></span></div><div><span class="Apple-style-span" style="font-size: small;">"എന്തേ..?"</span></div><div><span class="Apple-style-span" style="font-size: small;"><br /></span></div><div><span class="Apple-style-span" style="font-size: small;">"അങ്ങോട്ട് പോവുന്ന ലൈനിലെ വണ്ടികളെല്ലാം എന്തിനാ ചൊമന്ന ലൈട്ടിട്ട് പോണേ?"</span></div><div><span class="Apple-style-span" style="font-size: small;"><br /></span></div><div><span class="Apple-style-span" style="font-size: small;">"എന്റീശ്വരാാ!!!!"</span></div>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com5tag:blogger.com,1999:blog-1433435432496535408.post-81201674056289225892010-02-19T14:34:00.007+05:302010-03-05T14:19:49.192+05:30ലൈഫ് ഇന്‍ഷുറന്‍സ്<span style="font-style: italic;">കൂട്ടുകാരന്റെ കൂട്ടുകാരന്:</span> സോ, നിങ്ങളുടെ ഈ ഇന്‍ഷുറന്‍സ് എടുത്താല്‍ എനിക്ക് 5 വര്‍ഷത്തെ ലൈഫ് കവറേജ് കിട്ടുമെന്ന് ചുരുക്കം... ആം ഐ കറക്ട്?<br /><br /><span style="font-style: italic;">ഫോണിന്റെ അങ്ങേതലയ്ക്കല്‍ ഇന്‍ഷുറന്‍സ് ഏജന്റ് ഡെസ്പരേറ്റ് കോമളാംഗി:</span> അതേ സര്... 5 ലക്ഷം ഉറപ്പായും കിട്ടും...<br /><br /><span style="font-style: italic;">കൂ. കൂ. :</span> ഇനി, ഇന്‍ കേസ്, ഈ അഞ്ചു കൊല്ലം എനിക്കൊന്നും പറ്റിയില്ലെങ്കില്‍...?<br /><br /><span style="font-style: italic;">കോമള്‍:</span> സര്... വൈ ഡോണ്ട് യൂ തിങ്ക് പോസിറ്റിവ്ലി?.... യൂ വില്‍ ഡെഫിനിറ്റ്ലി.....<br /><br /><പെട്ടെന്നു നിശ്ശബ്ദത... ഫോണ്‍ കട്ടായ ശബ്ദം..><br /><br />...അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com7tag:blogger.com,1999:blog-1433435432496535408.post-79963458573780354542009-08-24T13:56:00.013+05:302009-12-01T09:54:04.848+05:30ഓരോരോ കഷ്ടപ്പാടുകളേ...<div>ഇവര്‍ക്കൊക്കെ വട്ടാണെന്നു തോന്നുന്നു.</div><br /><div>ഈ വെളിച്ചം കണ്ണിലടിക്കുമ്പോ ഉള്ള മഞ്ഞളിപ്പു കാരണം കണ്ണടച്ചാല്‍ അപ്പൊ തൊടങ്ങും, </div><br /><div>"അച്ചോടാ... കണ്ണു തൊറക്കെടാ കുട്ടാ...അച്ഛമുത്തല്ലേടാ... തൊറക്കെടാ.." ശല്യം!</div><br /><div>ഇനി കഷ്ടപ്പെട്ട് കണ്ണുതുറന്ന് എല്ലാരേമൊന്നു നോക്കാന്നു വെച്ചാല്‍ അപ്പൊ തൊടങ്ങും അടുത്ത കമന്ററി, </div><br /><div>"അയ്യോടാ.. എല്ലാരേം സൂക്ഷിച്ചു നോക്കണുണ്ടല്ലോ...ഏ..ചുന്ദരാ..കള്ളാ...എന്താടാ നോക്കണേ.."</div><br /><div> </div>എന്റെ പൊന്നുചങ്ങാതീ, ഒന്നും നോക്കണില്ല.വെറുതെ കണ്ണു തുറന്നതാ ക്ഷമി... എന്നു പറയണമെന്നുണ്ട് . നാക്കു വഴങ്ങിത്തുടങ്ങാത്തതു കൊണ്ട് അതും പറ്റ്ണില്ല.<br /><div> </div><br /><div>എത്ര നേരംന്ന് വെച്ചിട്ടാ ഈ കെടക്കേമൈങ്ങനെ കെടക്കാ. പൊറത്തെ കാഴ്ച്ചോള് കാണാന്‍ ഏതൊരു സാമാന്യമനുഷ്യനും ആഗ്രഹം കാണില്ലേ... എന്നീട്ട് അതിനു വേണ്ടി ഒന്നു കരഞ്ഞാല്‍ പുറത്തു കൊണ്ട് പോവുന്നതൊഴിച്ചുള്ള എല്ലാ കാര്യങ്ങളും ചെയ്യും. മണ്ടന്മാര്!<br /><br />വിവരദോഷികള്‍..<br /><br />ഈ മുലപ്പാലു കൊണ്ടു മാത്രം എന്താവാനാ...അതും എന്നെപ്പോലെ വിജയകരമായ 3 മാസം പിന്നിട്ട ഒരു ശിശുകോമളന്.. രാത്രി ഓരോ ഈരണ്ടുമണിക്കൂറിലും വിശന്നിട്ടാണു മക്കളേ കരയുന്നത്, അല്ലാതെ വയറുവേദന കാരണമല്ല...ശ്ശൊ!!<br /><br />ബെഡ്റൂം അല്ലെങ്കില്‍ ടിവിയുടെ മുന്നിലേയ്ക്ക്, അതല്ലാതൊരു ലോകം കണ്ടിട്ടില്ല ഈ ബ്ളാങ്കൂരു വന്ന ശേഷം. കഷ്ടം! ആ കഴിമ്പ്രത്തായിരുന്നെങ്കില്‍ ചാച്ചനും അച്ഛമ്മേം കൂടെ ഉച്ച തിരിഞ്ഞാല്‍ എടുത്ത് സിറ്റൌട്ടില്‍ കൊണ്ട് കിടത്തുമായിരുന്നു. ആ കാറ്റും കൊണ്ട് അവരുടെ വര്‍ത്തമാനമൊക്കെ കണ്ട് പറന്നു പോവുന്ന കിളികളേയും അണ്ണാറക്കണ്ണന്മാരെയും പടിഞ്ഞാറ് കടലിലേക്ക് താഴുന്ന സൂര്യനെയുമൊക്കെ കണ്ട്...ഹൊ എന്തു രസമായിരുന്നു. ആ ലോകമെവിടെ കുടുസ്സുമുറികളുടെ തടവറകളുടെ ഈ ലോകമെവിടെ! ഇവരൊക്കെ ഇവിടെ എങ്ങനെ ജീവിക്കുന്നാവോ!<br /></div><br /><div> </div>കഷ്ടപ്പെട്ട് അമ്മേ എന്നൊന്നു വിളിക്കാന്‍ ശ്രമിച്ചപ്പൊ കഷ്ടകാലത്തിനാണ് അതു "ങ്കേ" എന്ന് പുറത്തേക്ക് വന്നത്. അതോടെ പുകിലായി, അതു "ഗംഗേ" എന്നാണത്രെ. ഈ പിതാശ്രീ വരുന്നവരോടും പോകുന്നവരോടുമൊക്കെ ഇതേ കോമഡി പറയുന്നത് കേട്ട് ചെവിയുടെ ടിമ്പാനം തേഞ്ഞു. സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ് അടുത്ത് താപ്പിനു കിട്ടിയപ്പൊ രണ്ടു ചവിട്ട് പാസ്സാക്കിയത്. അപ്പൊ ദേ പറയണു "ഹും ചവിട്ടിക്കേറാന്‍ നോക്കുന്നുണ്ട്, ഇവന് ഭാവിയില്‍ നീല്‍ ആംസ്ട്രോങ്ങാവുമെടീ""... എന്റെ ദൈവമേ, എനിക്കൊരു മിനിമം കോമണ്‍സെന്‍സെങ്കിലുമുള്ള ഒരു തന്തയെ തരാമായിരുന്നില്ലേ നിനക്ക്?<br /><br />നടക്കാന്‍, വേണ്ട, അറ്റ്ലീസ്റ്റൊന്ന് മുട്ടിലിഴയാനുള്ള പ്രായമെങ്കിലും ആയിട്ട് വേണം ഇവര്‍ക്കിട്ട് പണികള്‍ കൊടുത്തു തുടങ്ങാന്‍. ഈ മാതാപിതാക്കളുടെ ഭാഷ പഠിക്കാനാണെങ്കില്‍ എളുപ്പല്ല. ഇടക്ക് കേള്‍ക്കാം "ഇങ്ങ്ട് തര്യായ്ര്ന്നില്ലേ?" വേറെ ചെലപ്പൊ കേള്‍ക്കും "എനിക്ക് തന്നൂടേന്യോ?". അതു പോലെത്തന്നെ ഇടക്ക് "നീ അവനോടാ പറഞ്ഞീര്ക്ക്യ്" എന്നാണെങ്കില്‍ പിന്നെ കേള്‍ക്കാം "ജ്ജ് ഓന്റെട്ത്ത് പറഞ്ഞോള്‍ണ്ടീന്‍" -ന്ന്... എന്റെ ശ്രീപത്മനാഭാ, നീ എന്റെ ബുദ്ധിമുട്ട് വല്ലതും അറിയുന്നുണ്ടോ?<br /><br />അപ്പി ഇട്ടാല്‍ തല്ലു കിട്ടില്ല എന്ന ഉറപ്പുള്ളതുകൊണ്ട് മാത്രം അതുകൊടുത്ത് ദേഷ്യം തീര്‍ക്കാം ഇപ്പൊ. ആരെങ്കിലും എടുക്കുന്ന വരെ അതൊന്നു പിടിച്ചു നിര്‍ത്താനുള്ള ബുദ്ധിമുട്ട് സഹിക്കണമെന്നേയുള്ളൂ.. ഹിഹി!<br /><br />ഈശ്വരാ, ദേ വൈകുന്നേരത്തെ തല്ലിപ്പൊളി മരുന്ന് കൊണ്ട് വരുന്നു... വേഗം കരയാന്‍ ഒരുങ്ങട്ടെ... എന്നിട്ട് വേണം ആ പേട്ടമരുന്നിന് കോംപന്‍സേഷന്‍ കിട്ടുന്ന പാലും കുടിച്ച് ഒന്ന് മയങ്ങാന്‍...<br /><br /><br /><div> </div>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com6tag:blogger.com,1999:blog-1433435432496535408.post-37092283109362466882009-03-28T14:26:00.028+05:302022-08-02T00:46:23.088+05:30കലികാലം<p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">മുറിയിലെ ഫാനും ലൈറ്റുമെല്ലാം ഓഫായി. വലിച്ചു വാരിയിട്ടിരിക്കുന്ന ഷെല്‍ഫില്‍ നിന്നും താക്കോല്‍ക്കൂട്ടമെടുത്ത് അയാള്‍ പുറത്തേക്കിറങ്ങി.</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"ക്ടക്...", വാതിലിലെ താക്കോല്‍ദ്വാരത്തില്‍, ഒരാളെ തല്ലിക്കൊല്ലാന്‍ വലിപ്പമുള്ള താക്കോല്‍ തിരിഞ്ഞു വൃത്തികെട്ട ശബ്ദമുണ്ടാക്കി.</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">ഷൂസിന്റെ ശബ്ദം രണ്ടാം നിലയില്‍ നിന്നും താഴേക്കിറങ്ങി അകന്നകന്നു പോയി</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">മുറിയിലാകെ നിശ്ശബ്ദത പരന്നു.</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">പെട്ടെന്ന് മുക്കിലിരുന്ന ഡസ്റ്റ്ബിന്‍ ചാടിയെണീറ്റ് വായിട്ടലച്ചു</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"ആ കോപ്പന് പോയല്ലേ?..ഹൊ! മനസ്സമാധാനമായി. അങ്ങോട്ട് പോവുമ്പോ ഒരു തട്ട്, ഇങ്ങോട്ട് പോവുമ്പോ ഒരു തട്ട്, എന്നിട്ട് ഞാന്‍ നേരെ ഇരിക്കാത്തതിന് ആ പെണ്ണുമ്പിള്ളക്കിട്ട് തെറിയും! നേരെ വെച്ചാലല്ലേ നേരെ ഇരിക്കൂ...! ഉള്ളിലെ കവറിലാണെങ്കില്‍ വേസ്റ്റ് നിറഞ്ഞ് നാറിയിട്ട് വയ്യാ... എന്റെ ഒരു വിധി!"</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"അതു താന്‍ പറഞ്ഞതു ശരിയാ", ഉള്ളില്‍ മുഴുവന്‍ അലക്കാത്ത തുണി നിറഞ്ഞു കവിഞ്ഞിരിക്കുന്ന പൊണ്ണത്തടിയന് തുണിസഞ്ചി ചിരിച്ചു കൊണ്ടു പറഞ്ഞു. "ഞാന്‍ തന്നെ ഇതിപ്പൊ മൂന്നുനാലു ദിവസമായി ഇതേ ഇരിപ്പിരിക്കുന്നു. ഒന്നെടുത്ത് ആ വാഷിങ്മെഷീനിലിടാന്‍ ഇത്രപ്പെരുത്ത് സമയം വേണോ, എവടെ!! മടി തന്നെ, അല്ലാണ്ടെന്താ!</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"വന്നാലുടനെ ആ ലാപ്കോപ്പെടുത്ത് കുത്തിക്കൊണ്ടിരിക്കും. ആ പെണ്ണുമ്പിള്ള പറയുന്ന കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കില്ല. അവരടുത്തു തന്നെ ഇങ്ങോരെ ഇട്ടിട്ടു പൊടീം തട്ടിപ്പോവും", കാലിളകിത്തുടങ്ങിയ മരക്കസേര ആരോടെന്നില്ലാതെ പറഞ്ഞു. </span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"ആ സ്ക്രൂഡ്രൈവറൊന്നെടുത്ത് രണ്ടേ രണ്ടു മിനിറ്റ് പണിയെടുത്താല്‍ എന്റെ ഈ ചാഞ്ചാട്ടം നിന്നോളും, എനിക്ക് വേണ്ടിയല്ലല്ലോ, സ്വന്തം തണ്ടലിന് സെഗ്മെന്റേഷന്‍ ഫോള്‍ട്ട് വരാണ്ടിരിക്കാന്‍ വേണ്ടിയല്ലേ, അവസാനം നടൂം കുത്തി വീണാല്‍ എന്നെയും എന്റെ അപ്പനപ്പൂമ്മരെയും മൊത്തം തെറി വിളി നടത്തുകേം ചെയ്യും. കണ്ട്രിപ്പയല്"!</span></span></span><span class="Apple-style-span">
</span></span></p><p><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span" style="font-size: medium;">"ഡേ ഡേ, പേടിക്കണ്ട, എയര്‍ടെലിന്റെ ഈ മാസത്തെ ബില്ലടച്ചിട്ടില്ല, കക്ഷി അതു മറന്നു പോയിരിക്കുകയാ. കണക്ഷന് കട്ടായിക്കഴിയുമ്പൊ താനെ ലാപ്കോപ്പിലെ കുത്തലു നിന്നോളും", സ്റ്റൂളിന്മേലിരുന്ന മോഡം ചിരിച്ചു കൊണ്ട് പറഞ്ഞു.
</span></span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"അതു തന്ന്യഷ്ടാ ഇവട്ത്തെ അവസ്ഥയും..ഹിഹി", സ്റ്റാന്‍ഡിലിരുന്ന സെറ്റ് ടോപ് ബോക്സ് ഏറ്റുപിടിച്ചു, </span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"അവസാനം സര്‍വ്വീസു കട്ടാവുമ്പോ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടം കാണാം... ഹായ് ഹായ്! ശ്വാസം കിട്ടാണ്ടായാപ്പോലും മന്ഷമ്മാര്ക്കിത്ര വെപ്രാളം കാണില്ല. പക്ഷേ ടീവി...ഹൊ!!!</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"ബുഹു ബുഹു ബുഹാ", ഹാളിലാകെ തുമ്മലിന്റെ ഒച്ച മുഴങ്ങി. </span></span></span><span class="Apple-style-span">
</span></span></p><p><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span" style="font-size: medium;">"എന്റെ പൊന്നു പെങ്ങളേ, ഇങ്ങനെ തുമ്മിയാ നിന്റെ കട്ടേം പടോം അടുത്തു തന്നെ മടങ്ങും", അടുത്ത തുമ്മലിന് മൂക്കുതിരുമ്മിക്കൊണ്ടിരുന്ന കാര്‍പെറ്റിനോട് ടീപോയ് പറഞ്ഞു.
</span></span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"പ്ഫ ചെറ്റേ!!എടുത്തൊരു അലക്കാ അലക്കീട്ട്ണ്ടെങ്കില്ണ്ടല്ലാ!! ദെവസം മുഴേനും എന്റെ നെഞ്ചത്തിരുന്ന് സുഖിക്കണതും പോരാ, കഷ്ടപ്പെട്ട് തുമ്മുമ്പോ ഡയലോഗ് വീശണാ? ഒരു ചാമ്പാ ചാമ്പ്യാലേ കയ്യും കാലും കണ്ടിച്ച് ആ മുക്കീപ്പോയ്ക്കെടക്കും", കാര്‍പെറ്റിന് ടീപോയെ പണ്ടേ പിടിക്കില്ല. കൊണ്ടുവന്ന അന്നു മുതല്‍ കേറ്റി വെച്ചിരിക്കയല്ലേ തന്റെ നെഞ്ചത്ത് ആ കുരിശിനെ...</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"ആദ്യൊക്കെ ആഴ്ചേലൊരിക്കലെങ്കിലും ഈ പണ്ടാരത്തിനെ നെഞ്ചത്ത്ന്നെറക്കി ഈ പൊടിയൊക്കെ ഒന്നു തട്ടിക്കളഞ്ഞിരുന്നു. ഇപ്പ കൊറച്ച് നാളായി അതൂല്യ. യെവനൊക്കെ ക്ഷയം പിടിച്ചു ചാവാനാണാ നോക്കണേ...", കാര്‍പെറ്റിന്റെ അരിശം തീരുന്നില്ലായിരുന്നു. "എന്തു പണ്ടാരംവേണേലും ആയിക്കോട്ടെ, എനിക്കിത്തിരി സൌന്ദര്യബോധം ഉണ്ടായിപ്പോയി, ഒന്നു മെനയായിക്കെടക്കാന്‍ ആ കോപ്പനതിന് സമ്മതിക്കണ്ടേ, ഈ ആഴ്ചയെങ്കിലും ഒന്നെടുത്ത് വൃത്തിയാക്കിയാ മത്യായിര്ന്നു.</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"പിന്നേ, കാത്തിരുന്നോ, ശനിയാഴ്ച വെളുപ്പിനേ അലാറം വെച്ചെണീറ്റ് വൃത്തിയാക്കും", ടി.വിയുടെ പ്രതികരണവും പൊട്ടിച്ചിരിയും ഒന്നിച്ചായിരുന്നു. "ഇക്കണ്ട കാലമായിട്ട് ഒരൊറ്റത്തവണയാണ് ഇപ്പറയണ മനുഷ്യന് എന്നെയൊന്ന് തുടച്ചിട്ടുള്ളത്, ആ ആളാണ് നെലത്ത് കെടക്കണ തന്നെ എടുത്തിനി തൂത്തുവൃത്ത്യാക്കാന്‍ പോണേ, ഒന്നു പോടാപ്പാ..."</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"ഇഹപരശാപം തീര്‍ക്കാനമ്മേ ഇനിയൊരു ജന്മം കൂടി തരുമോ", അടുക്കളയില്‍ നിന്നും ഗ്യാസടുപ്പിന്റെ കരകരശബ്ദം അരിച്ചരിച്ചു വന്നു.</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"അമ്മാവോ, ഇന്നു നേരത്തേ തുടങ്ങിയല്ലോ?"</span></span></span><span class="Apple-style-span">
</span></span></p><p><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"വേണ്ട്റാ വേണ്ട്റാ... എനിക്കത്ര പ്രായൊന്നും ആയിട്ടില്ലടാ. ഈ കുഷ്ഠം പിടിച്ച പോലത്തെ ലുക്ക് നീ നോക്കണ്ടാട്ടാ... പക്ഷേ, പറഞ്ഞിട്ട് കാര്യല്ല. ഒക്കേത്തിനുമൊരു യോഗം വേണം. ഈ കരീം കറേമൊക്കെ ഒന്നു തുടച്ച് വൃത്തിയായി നല്ല കുട്ടപ്പനായി ഒന്നു തിളങ്ങാമെന്നുള്ള എന്റെ പ്രതീക്ഷ ഞാനിപ്പൊ അട്ടത്തു വെച്ചു. ഇനിയിപ്പൊ പ്രാര്‍ഥിച്ച് ശിഷ്ടകാലം കഴിക്കന്നെ. ആ സീലിങ്ങ് ഫാന്‍മണികളെത്തന്നെ കണ്ടില്ലേ, നല്ല ചോക്ളേറ്റ് ചോക്ളേറ്റു പോലെയായിരുന്നില്ലേ കൊണ്ടു വന്ന് തൂക്കിയിട്ടപ്പൊ. ഇപ്പഴോ, ഒരു മാതിരി മഡ്റേസ് കഴിഞ്ഞു വന്ന ബൈക്കിന്റെ എഞ്ചിന്‍ഗാര്‍ഡു പോലെയായി. ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര...</span></span></span><span class="Apple-style-span">
</span></span></p><p><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; font-size: medium; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">"തറ ഡെയ്ലി തുടക്കാന്‍ ആ തമിഴത്തിയെ ഏര്‍പ്പാടാക്ക്ണ കണ്ടപ്പൊ ഞാന്‍ വിചാരിച്ചു നല്ലകാലം തുടങ്ങീന്ന്. യെവടെ! ആ പെണ്ണുമ്പിള്ളയുടെ പരാക്രമം കണ്ടാല്‍ രൊറ്റ പൂശാ പൂശാനാ തോന്ന്വ. നെലത്തിരുന്ന് നനഞ്ഞ തുണി വെച്ച് അങ്ങോട്ടൊരു വീശ്, ഇങ്ങോട്ടൊരു വീശ്, പോണ വഴിയിലെങ്ങാനും തറയിലൊന്നു തൊട്ടായായി! ഇതിലും ഭേദം മാസത്തിലൊരു പ്രാവശ്യെങ്കിലും മര്യാദക്കു തൊടക്കലായിര്ന്നു. ടോയ്ലെറ്റില്‍പ്പോണവര്‍ക്ക് പോലും ആ അമ്മച്ചീടത്ര തിക്കും തെരക്കും ഞാന്‍ കണ്ടിട്ടില്ല", അഴുക്കു പിടിച്ച തറ അരിശത്തോടെ പറഞ്ഞു.</span></span><span class="Apple-style-span">
</span></span></p><p><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; font-size: medium; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">ഞെട്ടിയെണീറ്റപ്പൊ നോട്ടം നേരെ മേലേയ്ക്കാണ് പോയത്. അതാ അഴുക്കു കട്ട പിടിച്ച ഫാന്‍ മുരണ്ടുകൊണ്ട് കറങ്ങിക്കൊണ്ടിരിക്കുന്നു. മൂലയിലെ പൂര്‍ണ്ണഗര്‍ഭിണിയായ തുണിസഞ്ചിയും അഴുക്കു പിടിച്ച ടിവിയും ആടിയിളകുന്ന കസേരയുമെല്ലാം അതു പോലെ തന്നെ ഇരിപ്പുണ്ട്. മുന്‍വാതിലിനടുത്ത് ചെരിപ്പുകളും ഷൂസുകളും നിറകൊട്ടയിലെ ചാളകളെന്ന പോലെ കിടക്കുന്നു. ദൈവമേ, വാട്ട് അ മെസ്സ്! ഉച്ചമയക്കം വിടാതെ ശയിക്കുന്ന നല്ലപകുതിയെ ഉണര്‍ത്താന്‍ പതിവു പോലെ ഒരു വിഫലശ്രമം നടത്തി നേരെ കസേരയുടെ അടുത്തേക്കു ചെന്നു. കഴിഞ്ഞ ദിവസം വാങ്ങിയ സ്ക്രൂഡ്രൈവറെടുത്ത് അളിയന്റെ ഇളക്കം ശരിയാക്കി. ടിവിയുടെ മേല്‍ മിസ്റ്റര്‍ മസില് വെച്ച് തുടച്ചു ക്ളീന്‍ ക്ളീനാക്കി. തുണിസഞ്ചിയിലെ തുണികളെടുത്ത് മെഷീനിലിട്ട് സൂപ്പര്‍വാഷ് തന്നെ കൊടുത്തു. അലമ്പായി കിടക്കുന്ന സ്വീകരണ-കം-ഡൈനിങ്ങ് മുറിയെ അടക്കിയൊതുക്കി. ഗ്യാസടുപ്പിനെ ഈസി-ഓ-ബാങ്ങ് വെച്ച് കലക്കനാക്കി.</span></span><span class="Apple-style-span">
</span></span></p><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span" style="font-size: medium;">കാര്‍പെറ്റിന്റെ മേലെന്ന് ടീപ്പോയെ എടുത്ത് മാറ്റിവെച്ച് അതിനെ പുറത്തു കൊണ്ടു പോയി തട്ടിക്കുടഞ്ഞു വൃത്തിയാക്കി. നിസ്കാരപ്പള്ളി പോലെ കിടന്നിരുന്ന സോഫാസെറ്റിയെല്ലാം വലിച്ചിട്ട് നേരെയാക്കി. എല്ലാം കഴിഞ്ഞപ്പൊ കണ്ണും തിരുമ്മി എണീറ്റു വന്ന നല്ല പകുതി ഏതോ വിചിത്രലോകത്തെത്തിയെന്നോണം കണ്ണു മിഴിച്ചു നിന്നു. ഞാനാരെന്നു നീ കരുതി എന്ന മട്ടില്‍ വിജയീഭാവത്തോടെ ഞാനവളെ നോക്കി ഒരു അഹങ്കാരച്ചിരി ചിരിച്ചു... ഹൊ!</span></span></span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span" style="font-size: medium;">
</span></span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span" style="font-size: medium;">"അഭിട്ടാ...എണീക്ക്, ഞാന്‍ കുളിക്കാന്‍ പോവ്വാ, ആ അമ്മച്ചി വന്നിട്ടുണ്ട്, ഒന്നു നോക്കിക്കോണേ..."</span></span></span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span" style="font-size: medium;">
</span></span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span" style="font-size: medium;">"ഏ? എന്താന്ന്? അയ്യോ, തൃപ്രയാറപ്പാ... അപ്പദ് സ്വപ്നായിര്ന്നോ?"</span></span></span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span" style="font-size: medium;">
</span></span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span" style="font-size: medium;">"നാന് വറേന്‍ അമ്മാ..." തമിഴ്പ്പൊണ്ണിന്റെ കളമൊഴി വാസലില്‍ മുഴങ്ങി.</span></span></span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span" style="font-size: medium;">
</span></span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span" style="font-size: medium;">"ഓ ഓ, അങ്ങനെയാവട്ടമ്മച്ചീ..." എന്നും പറഞ്ഞ് പല്ലു തേക്കാനായി നടന്നപ്പൊ നിറഞ്ഞുകവിഞ്ഞ തുണിസഞ്ചിയില്‍ തട്ടി വീഴാന്‍ പോയി.</span></span></span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span" style="font-size: medium;">
</span></span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span" style="font-size: medium;">നാശം, ഇവള്‍ടൊരു കാര്യം!</span></span></span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; font-size: medium; white-space: pre-wrap;">
</span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span" style="font-size: medium;">"ഡീ, നീയ്യീ തുണി ഇതു വരെ അലക്കീലേ...????"</span></span></span></div><div><span class="Apple-style-span" face="-webkit-monospace" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; border-spacing: 2px; font-size: 48px; white-space: pre-wrap;">
</span></div><p></p>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com12tag:blogger.com,1999:blog-1433435432496535408.post-83624034479567518992009-03-27T22:13:00.031+05:302022-08-02T00:49:27.281+05:30ലില്ലിക്കഥ<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">ലില്ലിക്കുട്ടിക്ക് ഏഴഴകായിരുന്നു. </span></span></span></span></div><div dir="ltr" style="text-align: left;" trbidi="on"><span style="font-size: medium;"><span style="white-space: pre-wrap;"><br /></span>
<span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">വേഷവിധാനത്തില്‍ മാത്രം ലേശം മാറ്റമുണ്ടെന്നൊഴിച്ചാല്‍, ഒരു റഫറന്‍സിനു വേണ്ടി മാത്രം, വേണമെങ്കില്‍ കോണ്ടലീസ റൈസ് ചേച്ചിയുടെ മുറിച്ച മുറി എന്നു പറയാം. കഴിമ്പ്രത്തിന്റെ ദൈനംദിന ജീവിതത്തില്‍ തദ്ദേശീയരായ സ്ത്രീപ്രജകള്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാതിരുന്ന ഒരു കാലഘട്ടത്തിലാണ് പിറന്നു വീണതെന്നതിനാല്‍, നാലാളറിയണമെങ്കില്‍ അല്‍പ്പം തക്കിടതരികിടകളെല്ലാം വേണമെന്ന അറിവ് കൌമാരം വിട്ടതിന്റെ പിറ്റേന്ന് മുതല്‍ ലില്ലിക്കുട്ടിയ്ക്കുണ്ടായി എന്നതു വാസ്തവം.</span></span></span><span class="Apple-style-span">
</span><br />
<span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">സ്കൂളുമായുള്ള ബന്ധം വിച്ഛേദിച്ചതിനു ശേഷം ലില്ലിക്കുട്ടിയുടെ നേരംപോക്കുകള്‍ കഴിമ്പ്രത്തെ വേറൊരു പണിയുമില്ലാ-ഉണ്ണികള്‍ക്കൊപ്പമായിരുന്നു. അവര്‍ക്കും ഒരു രസം, ലില്ലിക്കുട്ടിയ്ക്കും ഒരു രസം. </span></span></span></span></div><div dir="ltr" style="text-align: left;" trbidi="on"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span"><br /></span></span></span></span></div><div dir="ltr" style="text-align: left;" trbidi="on"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">അങ്ങനെ കുടുംബത്തില്‍പ്പിറന്നവരും അല്ലാത്തവരുമൊക്കെ തന്റെ പറമ്പിലൂടെ "ലില്ലിക്കുട്ടി ഭവനി"ലേയ്ക്ക് മാര്‍ച്ചു ചെയ്യുന്നതു കണ്ട മിലിറ്ററി സിംഹം ഹിറ്റ്ലര്‍ മാധവന്‍കുട്ടിയാണ് ലില്ലിക്കുട്ടിയ്ക്കു നേരേ ആദ്യ യുദ്ധഭീഷണി മുഴക്കിയത്. എന്നാല്‍ സുനാമി ഇളകി വരുന്നെന്നു പറഞ്ഞാല്‍പ്പോലും "എന്നാലിന്നൊന്നു കുളിച്ചേക്കാം" എന്ന ഭാവം മാത്രം കാണിക്കുന്ന ലില്ലിക്കുട്ടിയ്ക്കുണ്ടോ വല്ല കുലുക്കവും. അവള് തന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നു. ലില്ലിക്കുട്ടിയുടെ അത്രേം തൊലിക്കട്ടിയില്ലാത്ത നാട്ടുകാര്‍ വഴി ലേശം വളഞ്ഞു വരാന്‍ തുടങ്ങിയെന്നു മാത്രം.</span></span></span></span></div><div dir="ltr" style="text-align: left;" trbidi="on"><span style="font-size: medium;"><span class="Apple-style-span">
</span><span style="white-space: pre-wrap;"><br /></span>
<span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">അങ്ങനെയിരിക്കെ, നാട്ടിലെ പ്രധാന ഉല്‍സവമായ മാവില്‍ക്കുത്ത് പൂരം വന്നു. എല്ലാക്കൊല്ലത്തെയും പോലെ അഞ്ചാറു കരിവീരന്മാര് പൂരം കൊഴുപ്പിക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും വന്നെത്തി. നാട്ടുകാര്‍ക്ക് മേല്‍പ്പറഞ്ഞ ആനകള്‍ കൌതുകവും സന്തോഷവുമൊക്കെയായിരുന്നെങ്കിലും, ലില്ലിക്കുട്ടിയുടെ ഫാമിലിക്കു മാത്രം അവ പേടിസ്വപ്നമായിരുന്നു. കാരണമെന്താ, ആനകളെ മുഴുവനും തളക്കുന്നത് ശങ്കുമാഷ്ടെ പറമ്പിന്റെ മൂലയിലാണ്, എന്ന്വച്ചാല്‍ ലില്ലിക്കുട്ടിയുടെ ഓലപ്പുര നില്ക്കുന്ന അഞ്ചു സെന്റിനോട് തൊട്ട്. ഈ രണ്ടു പറമ്പിനേം വേര്‍തിരിക്കുന്ന വേലി ലില്ലിക്കുട്ടി വളര്‍ത്തിയിരുന്ന ആട്ടിന്‍കുട്ടികള്‍ക്കോ കോഴികള്‍ക്കോ വരെ ഒരു ഭീഷണിയല്ലെന്നിരിക്കെ, അതിനെ വിശ്വസിച്ച് ലില്ലിക്കുട്ടി എങ്ങനെ കിടന്നുറങ്ങും. അതു കൊണ്ടു തന്നെ രാത്രികളില്‍ മുള്ളാനെന്ന വ്യാജേന ഇടക്കിടയ്ക്ക് പുറത്തിറങ്ങി ആനകള്‍ കെട്ടിയിടത്തു തന്നെയുണ്ടോ, അതോ കോലായില്‍കേറിയിരുപ്പുണ്ടോ എന്നൊക്കെ നോക്കുകയും , ജീവന് ബാക്കിയുണ്ടെന്നുറപ്പു വരുത്തുകയുമായിരുന്നു പാവം ലില്ലിക്കുട്ടിയുടെ ഉല്‍സവരാത്രികളിലെ പ്രധാനപണി. </span></span></span></span></div><div dir="ltr" style="text-align: left;" trbidi="on"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span"><br /></span></span></span></span></div><div dir="ltr" style="text-align: left;" trbidi="on"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">അല്ലാണ്ടുള്ള പകല്‍സമയങ്ങളില്‍ ചെറുപ്പക്കാരായ പാപ്പാന്മാരോട് കത്തിയടിക്കാനും ലില്ലിക്കുട്ടി സമയം കണ്ടെത്തുക പതിവായിരുന്നു. പകലു മുഴുവന്‍ ആനകളെ നോക്കി നോക്കി കുരു പൊട്ടി നില്‍ക്കുന്നപാപ്പാന്മാര്‍ക്ക് ലില്ലിക്കുട്ടിയെ കാണുമ്പോള്‍ "ഇതെങ്കിലിത്" എന്ന ഒരു ചിന്ത വരുന്നതിലും തെറ്റു പറയാന്‍ പറ്റില്ല.</span></span></span><span class="Apple-style-span">
</span><br />
<span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span"><br /></span></span></span></span></div><div dir="ltr" style="text-align: left;" trbidi="on"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">അങ്ങനെയിരിക്കെയാണ്, അക്കൊല്ലത്തെ പൂരത്തിന് ലക്ഷണമൊത്ത ഒരു ആനയുടെ കൊമ്പില്‍ത്തൂങ്ങി ലക്ഷണം അത്ര പോരാത്ത രാജ്കുമാര് എന്ന രാജുമോന് കഴിമ്പ്രത്ത് കാലു കുത്തുന്നത്. ദോഷം പറയരുതല്ലോ, രാജുമോന് സുന്ദരനായിരുന്നു, വിരിഞ്ഞു നില്ക്കുന്ന നെഞ്ചുംകൂടും 6 പാക്ക് ആബ്സും ബലിഷ്ഠമായ കരങ്ങളും കട്ടിമീശയും കണ്ടാല്‍ ഏതു മോളുമൊന്നു മയങ്ങിപ്പോവും. എന്നല്ലാ, മയങ്ങി. ലില്ലിക്കുട്ടിയല്ല, ഉല്‍സവപ്പറമ്പിലെ വള-മാല-ചാന്ത്-പൊട്ട് കച്ചവടക്കാര്‍ക്കു നേരെ ഒളികണ്ണെറിഞ്ഞ് ഷോപ്പിങ്ങ് നടത്തുന്ന അവളെക്കണ്ട രാജുമോന്. പൂരം കഴിഞ്ഞതിന്റെ പിറ്റേന്ന് രാജുമോന് ലില്ലിക്കുട്ടിയുടെ കുടുംബത്തു ചെന്നു പെണ്ണു ചോദിച്ചു.</span></span></span><br />
<span class="Apple-style-span" face=""-webkit-monospace"" style="white-space: pre-wrap;"><span class="Apple-style-span"><br /></span></span></span></div><div dir="ltr" style="text-align: left;" trbidi="on"><span style="font-size: medium;"><span class="Apple-style-span" face=""-webkit-monospace"" style="white-space: pre-wrap;"><span class="Apple-style-span">അങ്ങനെ, അരോഗദൃഢഗാത്രനും കട്ടിമീശക്കാരനുമായ രാജുപ്പുലി അന്നേയ്ക്ക് പത്താം നാള് ലില്ലിക്കുട്ടിയുടെ കഴുത്തില്‍ കുരുക്കിട്ടു. വിവാഹശേഷം ലില്ലിക്കുട്ടിയുടെ സ്നേഹമസൃണമായ നിര്‍ബന്ധത്തിനു വഴങ്ങി രാജുമോന് തന്റെ ഊരുചുറ്റല്‍ അവസാനിപ്പിച്ചു. നാട്ടിലെ അല്ലറ ചില്ലറ പണികളിലേയ്ക്ക് തിരിഞ്ഞ രാജ് വളരേപ്പെട്ടെന്നു തന്നെ നാട്ടുകാര്‍ക്കു വേണ്ടപ്പെട്ടവനായി. തെങ്ങിനു തടമെടുക്കാനായാലും, വളമിടാനായാലും, കുളം വറ്റിക്കാനായാലും, മീന്‍ പിടിക്കാനായാലും, ഇലക്ട്രിക് പോസ്റ്റില്‍ വീണ പട്ട എടുത്തുമാറ്റാനായാലും, കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനായാലും എന്തിന്, അറ്റ കൈയ്ക്ക് കടലില്‍ പോവാന്‍ വരെ രാജുമോന് റെഡിയായിരുന്നു!!</span></span><span class="Apple-style-span">
</span><br />
</span><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span"><br /></span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;">
<span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">ലില്ലിച്ചേച്ചിയുടെ മൂത്ത സഹോദരി അമ്മിണിച്ചേച്ചിയുടെ ഹബ്ബി ഒരു ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു. മൂന്നരയടി പൊക്കമുള്ള ആ സിംഹം ഗര്‍ജ്ജിക്കുമ്പോള്‍ വമിക്കുന്ന ചാരായത്തിന്റെ മണം സഹിക്കാന്‍ വയ്യാതെ, അങ്ങേരുടെ കൂടെയുള്ള പൊറുതി അകാലത്തില്‍ ടെര്‍മിനേറ്റ് ചെയ്ത്, സഹോദരിക്കും അമ്മയ്ക്കുമൊപ്പം സ്വവസതിയില്‍ താമസിച്ച്, കൂലിപ്പണിയ്ക്കു പോയി സ്വന്തമായി വരുമാനമുണ്ടാക്കി മൂന്നു കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്യുന്ന തങ്കപ്പെട്ട ഒരു സ്ത്രീ ആയിരുന്നു അമ്മിണിച്ചേച്ചി. ഭാര്യയുടെ ഈ പ്രവര്‍ത്തി അത്രയ്ക്കിഷ്ടപ്പെടാത്ത ഹബ്ബി പണി കഴിഞ്ഞു കിട്ടുന്നതെല്ലാം വൃന്ദാരബാറിന്റെ ഓണര്‍ ശ്രീനിവാസേട്ടനു കൊടുത്ത് ഫുള്‍ടാങ്കായി വന്ന് ഇടയ്ക്കിടെ തെറിവിളി നടത്തും. ഒടുവില്‍ റിലേ കട്ടായിക്കഴിയുമ്പോള്‍ പറമ്പില്‍ത്തന്നെ കിടന്നുറങ്ങി വെളുപ്പിനേ പോവുകയായിരുന്നു മൂപ്പരുടെ ഒരു രീതി. </span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span"><br /></span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">എന്നാല്‍...</span></span></span><span class="Apple-style-span">
</span><br />
<span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">രാജുമോന് അവതരിച്ചതോടെ ഈ രീതികള്‍ നടക്കാതെയായി. പല തവണ രാജുമോനുമായി എന്‍കൌണ്ടറിന് നമ്മുടെ സിംഹം ശ്രമിച്ചെങ്കിലും രാജുമോന് സുരേഷ് ഗോപി സ്റ്റൈലില്‍ ഒഴിഞ്ഞുമാറിക്കൊണ്ടേ ഇരുന്നു. എന്നാല്‍ അതിന്റെ ക്ളൈമാക്സ് സിംഹത്തിനൂഹിക്കാന്‍ കഴിയാവുന്നതിനേക്കാള്‍ കനത്തതായിരുന്നു. സിംഹത്തിന്റെ പതിവുബെഡ്റൂമായ ആ പറമ്പിലിട്ട് രാജുമോന് സിംഹത്തെ തല്ലിത്തകര്‍ത്തു. ഇരുമ്പിന്‍കൂടം പോലുള്ള തന്റെ കൈകള്‍ കൊണ്ട് സിംഹത്തിന്റെ നെഞ്ചാംകൂട്ടില്‍ രാജുമോന് പൊങ്കാലയിട്ടു. സമീപവാസികളെ മുഴുവനും സാക്ഷിയാക്കി അങ്കം ജയിച്ച രാജുമോന്, കുന്നത്തിന്റെ ചുവന്ന അണ്ടര്‍വെയറുമിട്ട്, 123 കിഡ്-നെപ്പോലെ നടത്തിയ വിജയാഹ്ളാദം അങ്ങേരെ ഞങ്ങള്‍ പീക്കിരികളുടെ മാച്ചോമാനാക്കി മാറ്റി. </span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span"><br /></span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">അനാഥനായിരുന്ന തന്നെ എടുത്തു വളര്‍ത്തിയ പള്ളീലച്ചന്റെയും ആരുമറിയാതെ ഒളിഞ്ഞു നിന്ന് ഒരു ദിവസം താന്‍ കണ്ട തന്റെ പണക്കാരായ അച്ഛനമ്മമാരുടെയും കഥ ഒരിക്കല്‍ രാജുമോന് പറഞ്ഞപ്പോള്‍, കേട്ടുനിന്ന ഞങ്ങളുടെ കണ്ണും നിറഞ്ഞുപോയിരുന്നു. അന്നേ ഉടലെടുത്തിരുന്ന ആരാധനാമനോഭാവം ഈ സംഭവത്തോടെ ഇരട്ടിക്കുകയും സമയം കിട്ടുമ്പോഴൊക്കെ രാജുമോന്റെ വീരസ്യങ്ങള്‍ കേള്‍ക്കാന്‍ കുട്ടിപ്പട പിന്നാലെ പായുന്നതും പതിവായി.</span></span></span><span class="Apple-style-span">
</span><br />
<span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span"><br /></span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">അങ്ങനെ കാക്ക കരയുകയും പട്ടി കുരയ്ക്കുകയും ശാന്തേച്ചി രാമഡുവിനെ തെറി വിളിച്ചെണീപ്പിക്കുകയും ചെയ്ത, കഴിമ്പ്രത്തെ ഒരു ടിപ്പിക്കല്‍ പുലര്‍കാലത്ത് രാജുമോന് മിസ്സിങ്ങായി. രാജുമോനെ അന്വേഷിച്ച് പലരും പല വഴിയ്ക്ക് പോയി. ചേമ്പിന്തണ്ടുപോലെ തളര്‍ന്നു കിടന്ന ലില്ലിക്കുട്ടിയെ ആശ്വസിപ്പിക്കാന്‍ അയല്പക്കത്തെ സ്ത്രീകള്‍ ഇടയ്ക്കിടെ വന്നുംപോയും കൊണ്ടിരുന്നു എന്നതൊഴിച്ചാല്‍, കാര്യമായ പുരോഗതിയൊന്നും ഇക്കാര്യത്തിലുണ്ടായില്ല. ദിവസങ്ങള്‍ ആഴ്ചകളുടെ കൂടെ മാസങ്ങളിലേറി പൊയ്ക്കൊണ്ടേ ഇരുന്നു.</span></span></span><span class="Apple-style-span">
</span><br />
<span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span"><br /></span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">രാജുമോന്റെ വരവോടെ ലില്ലിക്കുട്ടിയുടെ കമ്പനി നഷ്ടപ്പെട്ട യുവകോമളന്മാര് മാത്രം സന്തോഷിച്ചു. അവരുടെ അപവാദപ്രചരണങ്ങള്‍ നാട്ടുകാര്‍ വിശ്വസിച്ചു തുടങ്ങി. അങ്ങനെ ഇനി രാജുമോന് തിരിച്ചുവരില്ലെന്ന വിശ്വാസം ഉറച്ചു തുടങ്ങിയപ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് രാജ് ലില്ലിക്കുട്ടിയുടെ പടി കേറി വന്നു. വെറുംകയ്യോടെയല്ല, ഒരു ബാഗ് നിറയെ മധുരപലഹാരങ്ങളും, പിന്നെ ഒരു വലിയ കുപ്പി ഹോര്‍ലിക്സും! അമ്മയ്ക്ക് കമ്പിളിയും ചേച്ചിക്കും പിള്ളേര്‍ക്കും ഉടുപ്പുകളും ലില്ലിക്കുട്ടിക്ക് ഹോര്‍ലിക്സും കൊടുത്തൊതുക്കിയ രാജുമോന് പറഞ്ഞ കഥകളില്‍ ബോംബെയും (മുംബൈ, അതു തന്നെ), അധോലോകവും സംഘട്ടനങ്ങളും നീണ്ട ആശുപത്രിവാസവുമെല്ലാമുണ്ടായിരുന്നു. എല്ലാം കേട്ട് തരിച്ചിരുന്ന, ആ ആവറേജ് കഴിമ്പ്രം ഫാമിലി രാജുമോനെ സസന്തോഷം സല്ക്കരിച്ചു. എന്നാല്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ട് മറ്റൊരു പുലര്‍കാലത്ത് രാജുമോന് എന്നെന്നേക്കുമായി അപ്രത്യക്ഷനായി.</span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span">
</span><span style="white-space: pre-wrap;"><br /></span>
<span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">ഒരു കാര്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഞെട്ടുന്നത് ഇഷ്ടമല്ലാത്തവരായതു കൊണ്ടും, കഴിമ്പ്രത്ത് രാജുമോനെ റീപ്ളേസ് ചെയ്ത പലരും കൂടുതല്‍ ശുഷ്കാന്തിയുള്ളവരായതു കൊണ്ടും, നാട്ടുകാര്‍ക്ക് അതൊരു പെട്ടിക്കോളം വാര്‍ത്ത മാത്രമായി മാറി. എന്നാല്‍ ലില്ലിക്കുട്ടിയ്ക്ക് അതിനു കഴിയില്ലല്ലോ, അവള് രാജുമോനെ കാത്തിരുന്നു. ഏറെക്കാലം കഴിഞ്ഞിട്ടും രാജ്സെയ്തികള്‍ കിട്ടാതായപ്പോള്‍, അങ്ങേരെ ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ലില്ലിക്കുട്ടിയ്ക്ക് ബോധ്യപ്പെട്ടു. </span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span"><br /></span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">രാജുമോന്റെ കൂടെ നടക്കുമ്പോള്‍, തന്റെ പഴയ കമ്പനികളെ കണ്ടാല്‍, അങ്ങേരുടെ കരിവീട്ടി പോലുള്ള കൈകളില്‍ കുറേക്കൂടി മുറുകെപ്പിടിച്ച്, "കണ്ട്റാ മക്കളേ, വാഴപ്പിണ്ടി പോല്യൊള്ള നിന്റെ കയ്യിലെ നീരല്ല, ദേ ഇത്ണ് ഈ മസില് മസില് എന്നു പറയുന്ന സാധനം" എന്ന ഭാവത്തില്‍ പുച്ഛത്തോടെ നോക്കിയിരുന്ന ലില്ലിമോള്, പിന്നെ അവമ്മാരോട് ചിരിച്ചു കാണിച്ചു തുടങ്ങി. ഹിറ്റ്ലറുടെ കണ്ണില്‍പ്പെടാതെ ലില്ലിഭവനിലേയ്ക്ക് സമയത്തും അസമയത്തും ആരാധകവൃന്ദത്തിന്റെ വിസിറ്റുകള്‍ വീണ്ടും ഉണ്ടാവാന്‍ തുടങ്ങി. ഇടയ്ക്കിടെ അമ്മിണിച്ചേച്ചിയും ലില്ലിയും തമ്മിലുള്ള അങ്കംവെട്ടിന്റെ ഒച്ച അയല്‍ക്കാരുടെ ഉറക്കവും കെടുത്താന്‍ തുടങ്ങി. എന്നാല്‍ ലില്ലിക്കുണ്ടോ വല്ല കുലുക്കവും! </span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span"><br /></span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">അവള് രണ്ടും കല്പ്പിച്ചു തന്നെയായിരുന്നു. </span></span></span><span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">അവളുടെ ലക്ഷ്യങ്ങള്‍ മറ്റൊന്നായിരുന്നു. ഇരുട്ടു പരക്കുമ്പോള്‍ റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുകളില്‍ ലില്ലിക്കുട്ടി കയറിപ്പോവുന്നതു പതിവായി. സല്ഗുണസമ്പന്നന്മാരും സദാചാരത്തിന്റെ അപ്പോസ്തലന്മാരും എല്ലാം തികഞ്ഞവരുമായ നാട്ടുകാര്‍ കുശുകുശുത്തു, അപവാദം പറഞ്ഞു. പക്ഷേ, ഹൂ കെയ്ഴ്സ്?! ലില്ലിക്കുട്ടി തന്റെ പാത തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. പിന്നെന്താ, പകലൊക്കെ അല്ലറചില്ലറ പരദൂഷണം പറയുമെന്നല്ലേയുള്ളൂ; അങ്ങ് പടിഞ്ഞാറ് സൂര്യന് കടലിലെ ചേറില്‍ പൂണ്ടുകഴിഞ്ഞാല്‍പ്പിന്നെ നാട്ടുകാരുടെ വകയും നല്ല പ്രോത്സാഹനമായിരുന്നല്ലോ.</span></span></span></span></div><div style="border-top-width: 0px; padding-left: 3px; padding-right: 3px;"><span style="font-size: medium;"><span class="Apple-style-span">
</span><span style="white-space: pre-wrap;"><br /></span>
<span class="Apple-style-span" face="-webkit-monospace" style="white-space: pre-wrap;"><span class="Apple-style-span"><span class="Apple-style-span">അശുഭം...</span></span></span></span><span class="Apple-style-span" style="font-size: small;">
</span>
</div>
</div>
അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com9tag:blogger.com,1999:blog-1433435432496535408.post-41543749219477867062009-03-25T11:25:00.023+05:302022-08-02T00:53:56.209+05:30കിളിക്കൊഞ്ചല്‍ 1.0<span class="Apple-style-span">ജനശതാബ്ധി എക്സ്പ്രസ്സ് കൂകിക്കിതച്ച് തൃശ്ശൂര്‍ സ്റ്റേഷന്റെ പ്ളാറ്റ്ഫോം 2-ല്‍ തളര്‍ന്ന് നിന്നു. ബാഗുകളും സൂട്ട്കേസും കവറുകളും വാട്ടര്‍ബോട്ടിലുമൊക്കെ തൂക്കിപ്പിടിച്ച് ഞങ്ങള്‍ ബോഗിക്കുള്ളിലേക്ക് കേറിക്കൂടി. പതിവു പോലെ പോവുന്ന ദിശയ്ക്ക് എതിര്‍വശത്തോട്ട് നോക്കിയിരിക്കാനായിരുന്നു ചെയര്‍കാറില്‍ക്കേറിയ ഞങ്ങളുടെ യോഗം. അങ്ങനെ ഒരു വിധം ഇരിപ്പുറപ്പിച്ചു കഴിഞ്ഞപ്പോള്‍ കിളിനാദം... </span><div><span class="Apple-style-span"> "നാശം, എന്നും ഈ ട്രെയിന്‍ പോവുന്നത് എതിര്‍ദിശയിലേക്കാണെന്നറിഞ്ഞൂടെ ഇവര്‍ക്ക്?? പിന്നെന്തിനാ സീറ്റൊക്കെ ഇങ്ങനെ തിരിച്ചു ഫിറ്റ് ചെയ്തുവെച്ചിരിക്കുന്നതാവോ!!" </span></div><div><span class="Apple-style-span"> എന്തു പറയാന്‍! ;) </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span"> *** </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span"> മെരിലാന്‍ഡിന്റെ ശ്രീമഹാഭാരതം ടിവിയില്‍ നടമാടിക്കൊണ്ടിരിക്കുന്നു. അജ്ഞാതവാസത്തില്‍ കഴിയുന്ന പാണ്ഡവര്‍ തങ്ങളുടെ അവസ്ഥകള്‍ പരസ്പരം ഡിസ്കസ്സ് ചെയ്യുന്ന സീന്‍ ആണ്. ഓരോരുത്തരുടെ ഡയലോഗും അതിന്റെ ക്ളോസപ്പ് ഷോട്ടും കഴിഞ്ഞ് ക്യാമറ പാഞ്ചാലിയായി അഭിനയിക്കുന്ന കുട്ടിയുടെ മുഖത്തേക്ക് സൂം ചെയ്തു. ഉടനെ പുറകില്‍ നിന്നും ആത്മാര്‍ഥമായ ഒരു കമന്റ്. </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"പോരാ..സീത പോരാ..." </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span"> "@$#@#!@#" </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span"> *** </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"നോക്ക് നോക്ക്... ആ പശൂനൊരു റോയല്‍ ലുക്കില്ലേ?"</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"എന്താന്ന്??" </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"</span>അല്ലാ, അതിന്റെ പുറത്തെ ആ മുഴയൊക്കെ കണ്ടോ? നല്ല എടുപ്പുള്ള പശു!"</div><div><br /></div><div>"@#!#!@#!@!@...അതൊരു കാളയാടീ...!!!" </div><div><br /></div><div>***</div><div><br /></div><div><span class="Apple-style-span"><div><span class="Apple-style-span">
</span></div><div><div><span class="Apple-style-span">"അമ്പാടിപ്പയ്യുകള്‍ മേയും കാണാത്തീരത്ത്..."</span></div><div><span class="Apple-style-span">
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"ഹലോ.."</span></div><div><span class="Apple-style-span">
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"ഹലോ..എന്താ?"</span></div><div><span class="Apple-style-span">
</span></div><div><br /></div><div>"ഇട്ടാ, എവടെയാ?"</div><div><span class="Apple-style-span">
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"കൊഞ്ചാതെ കാര്യം പറ മോളേ, ഞാനിവിടെ സിഗ്നലില്‍ കെട്ക്ക്ണ്. ഗ്രീനാവാറായി."</span></div><div><span class="Apple-style-span">
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"ഇട്ടന്‍ വീട്ടിലെത്തുമ്പൊ എന്നെ ഒന്നു വിളിക്ക്വോ?"
<div><span class="Apple-style-span">
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"അതെന്തേ? നീ വീട്ടിലെത്താറായില്ലേ?"</span></div><div><span class="Apple-style-span">
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"അല്ലാ, മഴ ചാറുന്ന്ണ്ടേ. ഞാന്‍ കുട എടുത്തില്ലേന്നൊരു സംശയം. ഇട്ടന്‍ വീട്ടില്‍ച്ചെന്ന് ഞാന്‍ വെക്കാറുള്ളിടത്തൊക്കെ ഒന്നു നോക്ക്വോ? എന്നിട്ടവിടെ ഇല്ലെങ്കിലെന്നെ വിളിച്ചു പറയണം."</span></div><div><span class="Apple-style-span">
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"എന്തിനാ??"</span></div><div><span class="Apple-style-span">
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"എനിക്കെന്റെ ബാഗില്‍ നോക്കാനാ..."</span></div><div><span class="Apple-style-span">
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"!@#!$@!#!@#$#@#$%@#!!!!"</span></div><div><span class="Apple-style-span">
</span></div><div><br /></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">
</span></div><div><span class="Apple-style-span">***</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">
</span></div></span></div><span class="Apple-style-span">"മാന്‍ ഓഫ് ദ് മാച്ച് ഡക്ക്വര്‍ത്ത് ലുയിസ്-നു കൊടുക്കണം. കളി ജയിച്ചത് അതു കാരണമല്ലേ...ഹഹ.." </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span"><span></span>
അടുക്കളയില്‍ നിന്നും ദേ കിളിമൊഴി, </span>"അതിന് ഇന്ത്യയല്ലേ ജയിച്ചത്..പിന്നെങ്ങനാ അയാള്‍ക്ക് മാന്‍ ഓഫ് ദ് മാച്ച് കൊടുക്കണേ?" </div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span"><span></span>
ഹാളില്‍ ചിരി അടങ്ങി. കരച്ചില് തുടങ്ങി...</span><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">
* * * </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"</span><span class="Apple-style-span">എന്റെ പൊന്നിഷ്ടാ.. വേണ്ടി വന്നാ ലിവര്‍പൂളിനു വേണ്ടി ഞാന്‍ മരിക്കും..." </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span"><span></span>
കിളിമൊഴി, "ഓ... അതെന്തു തരം വെപ്പാ? നിനക്ക് അത്രക്ക് ഇഷ്ടാ? എനിക്കീ ലിവര്‍ ഇട്ടതൊന്നും അത്ര പിടിക്കില്യ!" </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span"><span></span>
ആവേശം അടങ്ങി. അടി തുടങ്ങി...</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">* * * </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">കിളിമൊഴി, "അയ്യോ.. ആലന് ഫോണ്‍ ഇവിടെ വെച്ചു മറന്നല്ലോ... അവന് വീട്ടിലെത്തിക്കാണും.." </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"ഇല്ലെന്നേ... ഞാനിപ്പത്തന്നെ അവനെ വിളിച്ചു പറയാം. 9940..." </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span"> "????!!!!!!" </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"ഓ..ഛെ..!!"
(കിളിയുടെ പൊട്ടിച്ചിരി) </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">കുറച്ചു സമയത്തിനു ശേഷം... </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span"><span></span>
"ക്ളാ ക്ളാ ക്ളീ ക്ളീ ക്ളൂ ക്ളൂ..പ്ളീസ് ഓപണ്‍ ദ് ഡോര്‍!" </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"ഹിഹി... നീ വന്നോ..ഫോണ്‍ മറന്നല്ലേ...? ദാ കൊണ്ടു പൊക്കോ.." </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"ഉം.. വഴിയില്‍ വെച്ചാ ഓര്‍മ്മ വന്നത്..ഉടനെ വണ്ടി നിര്‍ത്തി മൊത്തം തപ്പുവാരുന്നു..നിന്നെ വിളിച്ചു പറയാന്‍..." </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"????!!!!!!" </span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">(അടുക്കളയില്‍ കിളിയുടെ അട്ടഹാസം)
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">* * *</span><div><span class="Apple-style-span">
</span></div><div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"ദാ, ആ വലതു വശത്തു കാണുന്നതാണ് വിധാന്‍ സൌധ, ഇനി കണ്ടില്ലാ കണ്ടില്ലാ എന്നു പറയരുത്"</span></div><div><span class="Apple-style-span">
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"ഹായ്! ബാംഗ്ളൂരു വന്നിട്ട് ഇത്രേം നാളായിട്ടും ഇതു കണ്ടിട്ടില്ലായിരുന്നു, എന്തു വലുതാ അല്ലെ? എന്തൊരു ഭംഗി! ഇവിടെ ആരാ ഇപ്പൊ താമസിക്കുന്നത്?"</span></div><div><span class="Apple-style-span">
</span></div><div><span class="Apple-style-span">
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">"????!!!!" </span></div><div><span class="Apple-style-span">
</span></div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">* * *</span></div><div><span class="Apple-style-span">
</span></div><div><div><span class="Apple-style-span"><br /></span></div><div><span class="Apple-style-span">(തുടര്‍ന്നു കൊണ്ടേ ഇരിക്കും)</span>
</div></div></div></div></div></span></div>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com15tag:blogger.com,1999:blog-1433435432496535408.post-88091764390863526902008-09-29T08:41:00.009+05:302008-09-30T09:05:08.920+05:30ചിത്രവധം<div><br /></div><div>"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന് തോന്നണ് ", കൈ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് ഷമ്മു പറഞ്ഞു.<br /></div><div><div><br /></div><div>ചെമ്പന്‍ വൈദ്യര് പതിയെ പുറത്തേയ്ക്കു വന്നു. ശരിയായിരുന്നു. അബോധാവസ്ഥയിലായ ഒരുവനെ അവിടേയ്ക്ക് കുറേപ്പേര് താങ്ങിക്കൊണ്ട് വന്നു. അവരയാളെ നിലത്തു കിടത്തി. വായില്‍ നിന്നും നുരയും പതയും ഒഴുകി അവശനായിക്കിടന്ന അയാളുടെ ദേഹമാകെ നനഞ്ഞു കുതിര്‍ന്നിരുന്നു, എന്തൊക്കെയോ രാസവസ്തുക്കളുടെ മണം അവിടെയാകെ പടര്‍ന്നു.</div><div><br /></div><div>ചെമ്പന്‍ വൈദ്യര് ചുറ്റിനും നോക്കി. കൂടി നില്‍ക്കുന്നവരുടെയെല്ലാം കണ്ണുകളില്‍ ആശങ്കയുടെയും മരണഭീതിയുടേയും സ്ഫുരണങ്ങള്‍ വൈദ്യര്‍ക്കു കാണാന്‍ കഴിഞ്ഞു. ആസന്നമായ മരണത്തിന്റെ ദൈന്യമായ രൂപം അവരിങ്ങനെ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിരിക്കുന്നു.</div><div><br /></div><div><div>പ്രായം തളര്‍ത്തിയെങ്കിലും തിളക്കവും തീക്ഷണതയും വിട്ടു മാറാത്ത വൈദ്യരുടെ കണ്ണുകള്‍ തന്റെ രോഗിയുടെ ദേഹമാകെ പരതി നടന്നു, അയാളുടെ തളര്‍ന്ന കൈകളില്‍ പിടിച്ചു നോക്കിയ അദ്ദേഹത്തിന്റെ ഉള്ളില്‍ നിന്നും നീണ്ട ഒരു നെടുവീര്‍പ്പുയര്‍ന്നു.</div><div><br /></div><div><div>"കഴിഞ്ഞു. ഇതും അതു തന്നെ കാരണം", നിരാശയോടെ അദ്ദേഹം നിലത്തു നോക്കിപ്പറഞ്ഞു. ചുറ്റും കൂടിയവരിലെ ചില സ്ത്രീകള്‍ വാവിട്ടു നിലവിളിച്ചു കൊണ്ട് അവിടെ നിന്നും ഓടിപ്പോയി, അടുത്തത് തങ്ങളുടെ വീട്ടുകാരനായിരിക്കുമെന്നവര്‍ ഭയന്നിരിക്കണം.</div><div><br /></div><div><div>തറയില്‍ കിടന്ന ചേതനയറ്റ ശരീരം ആരൊക്കെയോ ചേര്‍ന്ന് എടുത്തുകൊണ്ട് പോയി. "പോവുന്നില്ലേ" എന്ന ഷമ്മുവിന്റെ ചോദ്യത്തിന്, എവിടെയോ നോക്കി ചിന്തയിലാണ്ടു നിന്ന വൈദ്യര് തലയാട്ടി "ഇല്ല" എന്ന് മറുപടി പറഞ്ഞു. </div><div><br /></div><div>"ഈ ചുരുങ്ങിയ ദിനങ്ങള്‍ക്കുള്ളില്‍ ഇതെത്ര തവണയായി വൈദ്യരേ, എന്താ നമുക്കൊക്കെ സംഭവിക്കുന്നത്?" ഷമ്മുവിന്റെ ചോദ്യത്തിലെ ഉത്കണ്ഠ വൈദ്യരെ ചിന്തയില്‍ നിന്നുണര്‍ത്തി.</div><div><br /></div><div>മൌനം തളം കെട്ടിനിന്ന കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം വൈദ്യര് എങ്ങോട്ടെന്നില്ലാതെ നോക്കി നിന്നു കൊണ്ടു പറഞ്ഞു,</div><div><br /></div><div> "എല്ലാം വിധിയാണ് ഷമ്മ്വോ.. വിധിയുടെ കളികളാണെല്ലാം. കുറേ നാള് ആരുടെയും നിയന്ത്രണങ്ങളില്ലാതെ ഇവിടെ നമ്മുടെ ആളുകള്‍ അഹങ്കരിച്ചു നടന്നു. അവനവന്റെ ശക്തിയുടെ പതിന്മടങ്ങ് കഴിവുള്ള ശത്രുക്കളോടെതിരിടുമ്പോള്‍ കരുതലോടെയിരിക്കാനുള്ള നമ്മുടെയൊന്നും മുന്നറിയിപ്പുകളെ ചെറുപ്പക്കാര്‍ ഗൌനിച്ചില്ല. കയ്യും കാലും മാത്രമേ നമ്മുടെ ആളുകള്‍ക്ക് ആയുധമായുള്ളൂ. അവരങ്ങനെയല്ല, അവര്‍ ചതിയന്മാരാണ്, വിഷമാണവരുടെ ആയുധം, ചതിയാണവരുടെ മുറ, കാണുന്നില്ലേ ഓരോ ദിവസവും കുന്നുകൂടുന്ന നമ്മുടെ ആളുകളുടെ ശവശരീരങ്ങള്‍?? നമുക്കവരെ എതിര്‍ക്കാന്‍ കഴിയില്ലെടോ. അതിനുള്ള ആയുധങ്ങള്‍ നമുക്കില്ല. ഇനിയൊന്നുണ്ടാക്കാനും നമുക്കാവില്ല. നമുക്കു മുന്നില്‍ ഒരൊറ്റ വഴിയേ അവശേഷിച്ചിട്ടുള്ളൂ; പോകണം, ഇവിടം വിട്ടെങ്ങോട്ടെങ്കിലും പോവണം."<br /></div><div><br /></div><div><div>"പക്ഷേ, നാമെങ്ങോട്ട് പോവും വൈദ്യരേ, ഇവിടെയല്ലേ നാം ജനിച്ചത്? ഇവിടെയല്ലേ നാം വളര്‍ന്നത്? ഇല്ല, എനിക്കെങ്ങോട്ടും പോവാന്‍ കഴിയില്ല. മരിക്കുന്നെങ്കില്‍ ഇവിടെക്കിടന്ന്, അതെനിക്കുറപ്പാണ്", ഷമ്മുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.</div><div><br /></div><div>"അങ്ങനെയല്ല ഷമ്മ്വോ. വികാരങ്ങളും ആത്മബന്ധങ്ങളും ഷമ്മുവിനേക്കാള്‍ ഈ നാടിനോടുള്ളതെനിക്കാണ്. പക്ഷേ, പോയേ പറ്റൂ. നമ്മുടെ വികാരങ്ങള്‍ക്കു വേണ്ടി ഒരു കുഞ്ഞുതലമുറയെ കുരുതികൊടുക്കാന്‍ നാമൊരുങ്ങരുത്. ഇനിയും നാമെതിര്‍ത്തു നിന്നാല്‍ അവര്‍ ആക്രമണത്തിന്റെ ശക്തി കൂട്ടുകയേ ഉള്ളൂ. കാണുന്നില്ലേ പുറമെയെല്ലാം പടരുന്ന വിഷപ്പുക? കാണുന്നില്ലേ നമ്മുടെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നത്? രാത്രിയില്‍ പാത്തും പതുങ്ങിയും പുറത്തു പോയിട്ടു പോലും നമ്മുടെ എത്ര ചെറുപ്പക്കാര്‍ ജീവനോടെ തിരിച്ചു വരുന്നുണ്ട്? പട്ടിണിയും ദാരിദ്ര്യവും നമ്മുടെ വീടുകളെ കീഴ്പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇനിയുമിങ്ങനെ തുടര്‍ന്നാല്‍ സര്‍വ്വനാശമായിരിക്കും ഫലം. എത്രയോ തലമുറകളിലൂടെ നിലനിന്നു പോരുന്നതാണ് നമ്മുടെ വംശം! അതിനിങ്ങനെ ഒരു ദാരുണമായ അന്ത്യമുണ്ടാവരുത്. അതിനു വേണ്ടി നാം ഈ നശിച്ച സ്ഥലമുപേക്ഷിച്ചേ പറ്റൂ. ദൈവമുണ്ട് നമുക്ക് കൂട്ടിന്."</div><div><br /></div><div>ഒന്നു നിര്‍ത്തിയ ശേഷം വൈദ്യര് തുടര്‍ന്നു.</div><div><br /></div><div>"പുറത്തു കണ്ടാല്‍ ജീവനോടെ വിടരുതെന്നാണത്രെ കല്‍പ്പന! ആരോ ഒളിവിലറിഞ്ഞതാണ്. കീഴടങ്ങി നിന്ന ബാബുക്കുട്ടനെ നിഷ്ഠൂരം ശ്വാസം മുട്ടിച്ചുകൊല്ലുന്നത് ഞാനെന്റെ കണ്ണുകൊണ്ടു കണ്ടതാണ്. അതാണു ഞാന്‍ പറയുന്നത്. നമ്മുടെ കീഴടങ്ങലല്ല, വംശഹത്യയാണവരുടെ ലക്ഷ്യം. അതിനു നാം ഇട വരുത്തരുത്. നാമിവിടം വിടുന്നു, ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ഇതാണെന്റെ തീരുമാനം.", വൈദ്യരുടെ ശബ്ദം ഉറച്ചതായിരുന്നു. </div><div><br /></div><div><div>കൂടി നിന്നവര്‍ക്കാര്‍ക്കും മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. എല്ലാവരുടേയും മുഖത്ത് നിരാശ പടര്‍ന്നിരുന്നു.</div><div><br /></div><div>"പോവാം വൈദ്യരേ, നമുക്കു പോവാം, നമ്മുടെ കുഞ്ഞുങ്ങളെ ഇനിയും കൊലയ്ക്കു കൊടുക്കാന്‍ വയ്യ", വാര്‍ദ്ധക്യം കീഴ്പ്പെടുത്തിയ കുഞ്ഞിക്കണ്ണന് വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു.</div><div><br /></div><div>"എങ്കില്‍ ശരി. ഇന്നു രാത്രി നാം ഇവിടെ നിന്നും പുറപ്പെടുന്നു. ആരും ഇന്നു പകല്‍ പുറത്തിറങ്ങരുത്. രാത്രി ഏറെ വൈകിക്കഴിഞ്ഞാല്‍, വഴികളിലൊന്നും വിഷം തുപ്പുന്ന ആയുധങ്ങളുമായി ആരുമില്ലെന്നുറപ്പു വരുത്തി നമുക്കു നീങ്ങണം. നമ്മളില്‍ പലരും പല സംഘങ്ങളായി വേണം രക്ഷപ്പെടാന്‍. വഴികളില്‍ അവരൊരുക്കിയ ചതിക്കുഴികള്‍ കാണും, അവയില്‍ വീഴാതെ നോക്കണം. എന്തെങ്കിലും കാരണവശാല്‍ ശത്രുക്കളുടെ മുന്നിലകപ്പെട്ടാല്‍ എതിര്‍ക്കാന്‍ നില്‍ക്കരുത്. ഓടണം, കഴിവതും വേഗത്തില്‍ ഓടി രക്ഷപ്പെടണം. ഇവിടത്തെ ഭൂമിശാസ്ത്രം നമ്മുടെയത്ര അവര്‍ക്കറിയാന്‍ വഴിയില്ലല്ലോ, എവിടെയെങ്കിലും പോയി ഒളിക്കണം. നാളെ പുലരുമ്പോള്‍ നമ്മളിലൊരൊറ്റക്കുഞ്ഞു പോലും ഇവിടെ കാണരുത്", വൈദ്യര് തന്റെ പദ്ധതി വിവരിച്ചുകൊടുത്തു.</div><div><br /></div><div><div>പൊടുന്നനെ അവിടെയാകെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നു. പെട്ടെന്നുണ്ടായ ശക്തിയായ വെളിച്ചത്തില്‍ കണ്ണു മഞ്ഞളിച്ചു പോയവര്‍ എങ്ങോട്ടെന്നില്ലാതെ പരക്കം പാഞ്ഞു. എവിടെ നിന്നോ അവിടെയാകെ ഒരു അലര്‍ച്ച ഉയര്‍ന്നു. </div><div><br /></div><div>"ജസ്കൂ, ദേടി ഇവടേം കൊറേയെണ്ണം കൂടിയിരിക്കണ്, വേഗം ഹിറ്റ് എടുത്തോണ്ടു വാ...".</div><div><br /></div><div>"രക്ഷപ്പെടൂ...", അപകടം മണത്തറിഞ്ഞ വൈദ്യര് അലറി. ചുറ്റും കൂടിനിന്നവരെല്ലാം നാലുപാടും ഓടി. പൊടുന്നനെ അവിടമാകെ വിഷം പടര്‍ന്നു. മുന്നില്‍പെട്ടു പോയ ഒരു കുഞ്ഞിനെ അവിടെക്കണ്ട മാളത്തിലൊളിപ്പിച്ച് ഓടാന്‍ നോക്കിയ വൈദ്യര്‍ക്കു പക്ഷേ രക്ഷപെടാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ശരീരത്തിലാകെ പൊടുന്നനെ വിഷമഴ പെയ്തു. മലര്‍ന്നു വീണുപിടഞ്ഞ വൈദ്യരുടെ കൈകാലുകള്‍ നിമിഷനേരം കൊണ്ട് നിശ്ചലമായി. അദ്ദേഹത്തിന്റെ നീണ്ട കൊമ്പുകള്‍ പതിയെ താഴ്ന്ന് നിലം തൊട്ടു.</div><div><br /></div><div>വിഷത്തില്‍ കുളിച്ചു കിടന്ന് ഊര്‍ദ്ധന്‍ വലിക്കവെ അവസാനമായി അദ്ദേഹമൊരു ശബ്ദം കേട്ടു.</div><div><br /></div><div>"ഹൊ, ഇത്രേം വല്യേ ഒരെണ്ണം ഇവടെയുണ്ടായിരുന്നോ...! കൊറച്ചൂസായിട്ട് കുഞ്ഞിപ്പീക്കിരികളെ മാത്രം കണ്ടപ്പോ ഞാന്‍ കരുതി തീരാറായീന്ന്. എവടെ!! ഇവറ്റകളെയൊക്കെ ഞാനെങ്ങനെയാ ദൈവമേ ഒന്നു നശിപ്പിക്കുന്നത്...!"</div><div><br /></div><div>* * *</div><div>വാല് കാ പൂട:</div><div> "ചിത്രശാല"യില്‍ ചിത്രവധം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നവരുടെ പാവനസ്മരണയ്ക്കു മുന്നില്‍ തലകുനിച്ചു കൊണ്ട്...</div></div></div></div></div></div></div></div>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com13tag:blogger.com,1999:blog-1433435432496535408.post-36440869867333183832008-07-17T12:08:00.002+05:302009-04-22T10:05:20.767+05:30പുതിയ വെളിച്ചം<p>"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..."</p><p>ദാസേട്ടന് ഉറക്കെപ്പറഞ്ഞു.</p><p>"ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ദെം റിയലി ഡോണ്ട് മീന്‍ വാട്ട് ദേ സേ..."</p><p>ദാസേട്ടന്റെ മുഖത്തുണ്ടായിരുന്ന നിര്‍വ്വികാരതയെ പുച്ഛഭാവം കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ തോന്നി. സാം ഒന്നും മിണ്ടുന്നില്ല. കുമ്പിട്ടിരിക്കുന്ന അവന്റെ മുഖത്ത് കണ്ട നിരാശ എന്നില്‍ പേടിയുളവാക്കി. ഞാന്‍ രാമ്വേട്ടനെ നോക്കി. രാമ്വേട്ടന്‍ സാമിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.</p><p>"ദാസേട്ടന് പറഞ്ഞതു ശരിയല്ല."</p><p>പപ്പന്റെ മറുപടി നിശ്ശബ്ദത ഭേദിച്ചു.</p><p>"അങ്ങനെ പറയാനൊന്നും പറ്റ്ല്ല. സാം അവളെ ശരിക്കും ആഗ്രഹിച്ചിരുന്നു. അവള് പറയുന്നതല്ലേ വിശ്വസിക്കാന്‍ പറ്റൂ. അല്ലാതെ അവളുടെ ഉള്ളില്‍ മറ്റെന്തെങ്കിലുമുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഇവനവസരം കിട്ടിയിട്ടുണ്ടോ?", പപ്പനു ദേഷ്യം വരുന്നുണ്ടായിരുന്നു. </p><p>"അതാ ഞാന്‍ പറഞ്ഞത്, ഒന്നും സിന്‍സിയറല്ലെന്ന്..."</p><p>"അപ്പോ ദാസേട്ടന് പറയുന്നത് ഇവന് സിന്‍സിയറല്ലെന്നാണോ?"</p><p>"അതു കൊണ്ടെന്തു കാര്യം? പ്രണയം സിന്‍സിയറിറ്റിയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നാണോ?", ദാസേട്ടന് പപ്പനു നേരെ തിരിഞ്ഞു.</p><p>"പക്ഷേ, ഇതിപ്പോ ഇങ്ങനെ ഒരു സാഹചര്യത്തില്‍ അവളെയും പൂര്‍ണ്ണമായി കുറ്റം പറയുന്നത് ശരിയല്ല. അവള് അവളുടെ സാഹചര്യം മനസ്സിലാക്കിയില്ല. പക്വതയില്ലാതെ പെരുമാറി. ഇവനു വാക്കും കൊടുത്തു. ഇവനു വേണമെങ്കില്‍ കുറേക്കൂടി ചിന്തിച്ചു പെരുമാറാമായിരുന്നു.", രാമ്വേട്ടന്റെ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി. രാമ്വേട്ടന്‍ സാമിനെ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്.</p><p>"യെസ്, യൂ സെഡ് ഇറ്റ് റാം, അതാ ഞാന്‍ പറഞ്ഞത്. പപ്പാ, ഇവന്റെ അവസ്ഥയില്‍ നീയാണെങ്കിലും ഇങ്ങനെയേ പെരുമാറൂ. അതേ നമ്മളൊക്കെ ശീലിച്ചിട്ടുള്ളൂ. ഒരിക്കലും ഒന്നിനെയും പൂര്‍ണ്ണമായി മനസ്സിലാക്കില്ല."</p><p>ദാസേട്ടന് തുടര്‍ന്നു.</p><p>"എന്തു വന്നാലും എതിര്‍ത്ത് ഒരുമിച്ചു ജീവിക്കാമെന്നാണ് ആദ്യം വരുന്ന മനോവിചാരം. അതിലെന്തു കാര്യം? അറിഞ്ഞുകൊണ്ട് പ്രശ്നങ്ങളെ വരുത്തിവെച്ച് പിന്നെ അവയെ നേരിട്ട് മിക്കവാറും കേസുകളില്‍ കീഴടങ്ങിക്കൊടുക്കുന്നതാണോ സോ-കോള്‍ഡ് ലൈഫ് ഫോര്‍ ദ ലവ്? ഇവന്റെ കാര്യം തന്നെ എടുക്ക്. അവളെ കണ്ടപ്പോളേ ഇവന് ഇഷ്ടമായി. അത് അവളോട് പറഞ്ഞു. അവള്‍ക്കും ഇവനെ ഇഷ്ടമായി. അവള് ഇവന്റെ പ്രണയത്തെ അംഗീകരിച്ചു. എന്റെ ചോദ്യം ഇത്രയേ ഉള്ളൂ, നീ എന്തു കണ്ടിട്ടാണവള്‍ക്കു വാക്കു കൊടുത്തത്? അവള് എന്തു കണ്ടിട്ടാണ് നിന്റെ വാക്കു വിശ്വസിച്ചത്? നിനക്ക് ജോലിയില്ലായിരുന്നു, നീ പഠിച്ചു കൊണ്ടിരിക്കയായിരുന്നു, അവളും. ബട്ട്, നിങ്ങളുടെ ബന്ധം തുടങ്ങിയ ശേഷം നിന്റെ ലക്ഷ്യങ്ങള്‍ മാറിപ്പോയി. യൂ ഷുഡ് ഹാവ് ട്രൈഡ് ഫോര്‍ IAS, അതായിരുന്നില്ലേ നിന്റെ ലക്ഷ്യം? പക്ഷേ, നീ പെട്ടെന്നു മറ്റേതെങ്കിലും ജോലിയില്‍ കയറി സെറ്റിലാവാന്‍ ശ്രമിച്ചു. അവളുടെ പഠനവും അവതാളത്തിലായി. എന്തിനു നിങ്ങള്‍ നിങ്ങളുടെ ജീവിതലക്ഷ്യങ്ങളെ മാറ്റിമറിച്ചു എന്നാണ് ഞാന്‍ ചോദിക്കുന്നത്. അവളും നിന്റെ IAS ലക്ഷ്യത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. ദെന്‍ വാട്ട്സ് സോ സ്പെഷ്യല്‍ അബൌട്ട് യുവര്‍ ഡാം ലവ്?"</p><p>"നോക്കൂ സാം. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം, ഇറ്റീസ് ടു മേക് എ ഡിഫ്രന്‍സ്. വിദ്യാഭ്യാസം കൊണ്ട് മാത്രമേ നമ്മെപ്പോലുള്ളവര്ക്ക് അതു സാധിക്കൂ. അവളുടെ പാരന്റ്സിനു അവളെ പീ.ജി എടുപ്പിക്കണമെന്നുണ്ടായിരുന്നു. അവള് സ്വന്തം കാലില്‍ നില്‍ക്കണമെന്ന് അവര്‍ക്കാഗ്രഹമുണ്ടായിരുന്നു. ബട്ട്, ഷീ ഫെയില്‍ഡ് റ്റു മെയ്ക് ഇറ്റ്, ജസ്റ്റ് ബിക്കോസ് ഓഫ് ദിസ് റിലേഷന്‍."</p><p>"അവളാണ് തെറ്റുകാരിയെന്ന് പപ്പന് പറയുന്നു. പക്ഷേ, നിങ്ങള്‍ രണ്ടു പേരും ഇക്കാര്യത്തില്‍ ഒരു പോലെ തെറ്റുകാരാണ്. നിങ്ങള്‍ തമ്മിലുള്ള റിലേഷന്‍ ശരിയാംവണ്ണം നിങ്ങളെ സ്നേഹിക്കുന്ന മറ്റുള്ളവര്‍ക്ക്, നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക്, മനസ്സിലാക്കിക്കൊടുക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല. അല്ലെങ്കില്‍ അവരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ കഴിയാത്തവണ്ണം ഒരു വെറും "ഊതിയാല്‍പ്പറക്കുന്ന" റിലേഷന്‍ മാത്രമായിരുന്നു അത്. ശരിയല്ലെന്നു തോന്നുന്നുണ്ടോ? ഈ ബന്ധം തുടങ്ങിയ ശേഷം നിന്റെ ജോലിയന്വേഷണത്തെ ആശ്രയിച്ചു മാത്രമായി അവളുടെ ജീവിതം. അവളറിയാതെത്തന്നെ അവള് അവളുടെ കുടുംബത്തില്‍ നിന്നകലുകയായിരുന്നു. അതില്‍ നിനക്കും ഒരു വലിയ പങ്കുണ്ട്. അവളുടെ പഠനത്തിലുള്ള ശ്രദ്ധ കുറയുന്നതും മറ്റും നീ ശ്രദ്ധിക്കണമായിരുന്നു. അവളെ മോട്ടിവേറ്റ് ചെയ്യണമായിരുന്നു. പക്ഷേ, നിന്റെയും അവളുടെയും ഈ റിലേഷനില്‍ അത്തരം കാര്യങ്ങളൊന്നും കടന്നു വരാതിരുന്നതു തന്നെ ആ ബന്ധത്തിന്റെ കെട്ടുറപ്പില്ലായ്മയെ കാണിക്കുന്നു. ഐ ഡൌട്ട്, ഇഫ് ബോത്ത് ഓഫ് യൂ ഹാഡ് ഗോട്ട് എ ചാന്‍സ് ടു ഹാവ് സെക്ഷ്വല്‍ റിലേഷന്‍, നിങ്ങളുടെ ബന്ധം കുറേക്കൂടെ എളുപ്പത്തില്‍ തകരുമായിരുന്നു. കാരണം, പരസ്പരമുള്ള വെറുമൊരു അട്രാക്ഷനാണ് നിങ്ങളുടെ ബന്ധത്തിന്റെ അടിത്തറ. അതിന്റെ പുതുമ മാറിക്കഴിഞ്ഞാല്‍ ദേറിസ് നത്തിങ്ങ് ലെഫ്റ്റ് ഇന്‍ ഇറ്റ്."</p><p>"ദാസേട്ടാ, ഒന്നു നിര്‍ത്തുന്നുണ്ടോ? ഇവനൊരു അബദ്ധം പറ്റിയെന്നു വെച്ച് ദാസേട്ടന് ഇവന്റെ ബന്ധത്തെ ഇത്രക്കങ്ങോട്ട് കളിയാക്കുന്നതെന്തിനാ? ഇവനൊരു വാക്കു പറഞ്ഞാല്‍ ഞാനിപ്പൊ അവളെ ഇവന്റടുത്തെത്തിക്കും. ഇവരുടെ വിവാഹവും നടത്തിക്കൊടുക്കും. കാണണോ?", പപ്പന് പൊട്ടിത്തെറിച്ചു.</p><p>"ഹഹഹഹഹഹാ...", അതു കേട്ടപാടെ ദാസേട്ടന് ഉറക്കെയുറക്കെ ചിരിച്ചു.</p><p>"ദിസ് ഈസ് ദ പ്രോബ്ലം. ഇതാണ് ഏറ്റവും വലിയ പ്രശ്നം. എടാ പപ്പാ, നിന്നെപ്പോലെ ഇടംവലം നോക്കാത്ത കൂട്ടുകാരാണ് പലപ്പോഴും സ്വാഭാവികമായി അറ്റു പോയേക്കാവുന്ന പല കേവലബന്ധങ്ങളെയും അനാവശ്യമായി വീട്ടുകാരെ എതിര്‍ക്കുന്നതിലേയ്ക്കും വിവാഹത്തിലേയ്ക്കും തുടര്‍ന്നുള്ള ദുരിതങ്ങളിലേയ്ക്കും നയിക്കുന്നത്. സ്റ്റുപ്പിഡ്, വാട്ട് ഡൂ യൂ തിങ്ക് ഓഫ് ഫാമിലി ലൈഫ്? ഒരു വിവാഹം നടത്തിക്കൊടുത്താല്‍ ഇവരുടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നെന്നാണോ നീ കരുതുന്നത്? അതോടെ ഇവര്‍ ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കുമോ? എടാ ഏറ്റവും പ്രധാനം മനഃപൊരുത്തമാണ്. പരസ്പരം അറിഞ്ഞുകൊണ്ടുള്ള സുഖകരമായ ജീവിതം. തന്റെ പങ്കാളിയുടെ എല്ലാ കഴിവുകളെയും കഴിവുകേടുകളെയും അറിഞ്ഞുകൊണ്ടും ബഹുമാനിച്ചുകൊണ്ടും ഉള്ള ലൈഫ്. അതാണ് ദാമ്പത്യം."</p><p>"പിന്നെ, ഞാനും കുറെ കണ്ടതാ ദാസേട്ടാ. ഇത്രേം കൊണ്ടെത്തിച്ചിട്ട് ഇനി വേണ്ടെന്നു വെച്ചാല്‍, ഇവന് വാക്കു കൊടുത്തതല്ലേ? ഇവനൊരു ആണല്ലേ?", പപ്പന് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.</p><p>"ബുള്‍ഷിറ്റ്!!! എന്താടാ ആണത്തം, പറ, എന്താ ആണത്തം??? കണ്ടവന്റെയൊക്കെ വാക്കും കേട്ട് എന്തിനുമേതിനും ഇറങ്ങിപ്പുറപ്പെടുന്നതോ? ഡാം ഇറ്റ്!! നീയൊക്കെ ഇതു വഷളാക്കിയേ അടങ്ങൂ അല്ലേ? സ്വന്തമായി നിലനില്‍പ്പില്ലാത്തവന് വാക്കുകൊടുക്കാന്‍ എന്താണവകാശം? ഇനി അങ്ങനെ വാക്കു കൊടുത്താല്‍ക്കൂടെ അതു വിശ്വസിക്കാന്‍ മാത്രം പക്വതയുള്ള ആ കുട്ടിയില്‍ നിന്നും സാം കൂടുതലൊക്കെ പ്രതീക്ഷിക്കാന്‍ പോയതു തന്നെ തെറ്റ്! സാം നീ പറ, നീ എന്തിനാണ് അവളെത്തന്നെ വേണമെന്നു കരുതുന്നത്? കമോണ്‍ ടെല്‍ മീ...", ദാസേട്ടനെ ക്ഷുഭിതനായി ഞാനാദ്യമായി കാണുകയായിരുന്നു. </p><p>ദാസേട്ടന്റെ ഭാവമാറ്റം കണ്ട് പരിഭ്രമിച്ച സാം ഒരു നിമിഷം എന്റെ മുഖത്തു നോക്കി. എന്നിട്ട് നിരാശയോടെ നിലത്തു നോക്കിപ്പറഞ്ഞു. </p><p>"എനിക്കവളെ മറക്കാന്‍ പറ്റണില്ല ദാസേട്ടാ... കഴിഞ്ഞ രണ്ടു വര്‍ഷമായി അവളാണെന്റെ മനസ്സില്‍, അവള് മാത്രം. അവളെനിക്ക് വാക്കു തന്നിരുന്നു, മറ്റൊരു വിവാഹം അവളുടെ ജീവിതത്തിലില്ലെന്ന്. എനിക്കും അങ്ങനെ തന്നെയായിരുന്നു. എന്നിട്ടിപ്പൊ, അവളുടെ ചേട്ടന്മാര് ഇങ്ങനെ അവളെ ബ്രെയിന്‍വാഷ് ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. അവളെന്റെ മുഖത്തു നോക്കിപ്പറഞ്ഞു, ഇതു നടക്കില്ലെന്ന്."</p><p>സാമിന്റെ മറുപടി കേട്ട് ദാസേട്ടന് രാമ്വേട്ടനെ ഒരു നിമിഷം നോക്കി. എന്നിട്ട് സാമിനോട് പറഞ്ഞു.</p><p>"അവള്‍ക്ക് നിന്നേക്കാള്‍ വിവരമുണ്ടെന്ന് ഞാന്‍ പറയും. അവളുടെ ചേട്ടന്മാര് അവള്‍ക്കു കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്തു. ഇന്റര്‍നെറ്റു വഴി പരിചയപ്പെട്ട ഒരു പെണ്ണിനോടു തോന്നിയ കേവലമൊരു ഇന്‍ഫാക്ച്വേഷന്റെ പേരില്‍ സ്വന്തം ജീവിതലക്ഷ്യങ്ങളെ മറന്ന നിന്നോടവര്‍ക്ക് പുച്ഛം തോന്നിക്കാണും. അവളും തെറ്റുകാരിയാണ്, സമ്മതിച്ചു. ബട്ട് ഷീ റിയലൈസ്ഡ് ഇറ്റ് ബിഫോര്‍ ഇറ്റ് ബിക്കംസ് ടൂ ലേറ്റ്. പറയ്, ടെലിഫോണിലൂടെയും ചാറ്റിങ്ങിലൂടെയും നടത്തിയ മധുരം പുരട്ടിയ സംഭാഷണങ്ങളില്‍കൂടെ അറിഞ്ഞതല്ലാതെ നിങ്ങള്‍ക്ക് പരസ്പരം എന്തറിയാം? അവളെയോ അവളുടെ കുടുംബത്തെയോ അവള് പറഞ്ഞ അറിവു മാത്രം വെച്ച് കണ്ട നിന്നോട് അവളുടെ വീട്ടുകാര്‍ക്ക് എന്ത് അഭിപ്രായമുണ്ടാവാനാടാ? അവളുടെ എഡ്യൂക്കേഷന്‍ ഇത്രയും പ്രാധാന്യത്തോടെ അവളുടെ പാരന്റ്സ് കാണുന്നു എന്നറിഞ്ഞിട്ടു കൂടെ അവളോ നീയോ അതിന് പ്രാധാന്യം കൊടുത്തില്ല. വൈ? നോ വണ്ടര്‍ ദേ റിജെക്ടഡ് യുവര്‍ പ്രൊപ്പോസല്‍!"</p><p>"ദാസേട്ടാ, ഇങ്ങനെയൊക്കെപ്പറഞ്ഞാല്‍...ഇതിങ്ങനെയൊക്കെയല്ലേ ദാസേട്ടാ നടക്കൂ", പപ്പന്റെ ശബ്ദത്തിന് ഇത്തവണ നല്ല ഒതുക്കമുണ്ടായിരുന്നു.</p><p>ദാസേട്ടനൊരു ദീര്‍ഘനിശ്വാസമെടുത്തു, എന്നിട്ട് പപ്പനോടായിപറഞ്ഞു.</p><p>"പൊതുവെയുള്ള പ്രശ്നമാണ്. പെണ്ണായാലും ആണായാലും സ്വന്തം വീട്ടുകാരെ ഒന്നും അറിയിക്കില്ല. അവസാനംവരെ രഹസ്യമായി കൊണ്ടു നടക്കും. സാം, നിന്റെ കാര്യത്തില്‍ത്തന്നെ, അവളുടെ അച്ഛനുമമ്മയുമൊക്കെ അവളോടെത്ര അടുപ്പമുള്ളവരായിരുന്നു, സ്റ്റില്‍ ഷീ ചോസ് നോട്ട് ടു ടെല്‍ ദിസ് ടു ദെം. ഞാന്‍ പറയും ഇതൊരു തരം ചീറ്റിങ്ങാണെന്ന്. പാരന്റ്സറിഞ്ഞാലെന്താടാ പ്രശ്നം? നല്ല ബന്ധമാണെന്നു തോന്നിയാല്‍ അവര്‍ സമ്മതിക്കില്ലെന്നാണോ നീ കരുതുന്നത്? നമ്മുടെ സൊസൈറ്റി പണ്ടത്തെപ്പോലെയല്ല സാം, മാറിക്കൊണ്ടിരിക്കുന്ന ഒന്നാണത്. ആ മാറ്റം നമ്മളിലൂടെ ആവണോ വേണ്ടയോ എന്നത് നമ്മുടെ ചോയ്സാണ്. നിങ്ങള്‍ അതു തെരെഞ്ഞെടുത്തില്ല. ഐ വുഡ് സേ, അതാണ് നിങ്ങളിവിടെ ചെയ്ത ഏറ്റവും വലിയ മിസ്റ്റേക്ക്."</p><p>ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും മുഖം കുമ്പിട്ടിരിക്കുകയായിരുന്നു, ദാസേട്ടനൊഴികെ.</p><p>"എനിക്ക് തെറ്റുപറ്റിയിട്ടുണ്ട് ദാസേട്ടാ, ഞാന്‍ കുറേക്കൂടി പക്വത കാണിക്കേണ്ടതായിരുന്നു. ഇറ്റ്സ് മൈ മിസ്റ്റേക്ക്. പക്ഷേ, എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു. ഇല്ലെന്ന് ദാസേട്ടന് പറയരുത്", സാമിന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.</p><p>"നോ സാം. ഞാനങ്ങനെയല്ല ഉദ്ദേശിച്ചത്. ഒരു പാട് നന്മകളുള്ളതാണെങ്കിലും, നാമുള്‍പ്പെടെയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ ചില പ്രശ്നങ്ങളാണിത്. പ്രേമിച്ചാല്‍ കല്യാണം കഴിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ ഇടയ്ക്കു വെച്ച് താളപ്പിഴകളുണ്ടായി പിരിയേണ്ടി വന്നാല്‍, ഇതിനെയൊക്കെ നാം നല്ല രീതിയില്‍ക്കൂടി എടുക്കാന്‍ പഠിക്കണം. ഒരു പ്രണയം അതിന്റെ പൂര്‍ണ്ണതയിലെത്തുന്നത് വിവാഹം കഴിക്കുമ്പോളല്ല, പരസ്പരം പൂര്‍ണ്ണമായി അറിയുമ്പോളാണ്. ആ തിരിച്ചറിവുണ്ടാക്കുന്ന ആനന്ദമാണ് ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതും. സാം, നീ നല്ല ഒരു ചെറുപ്പക്കാരനാണ്, നിനക്ക് സ്നേഹിക്കാനറിയാം. നിന്റെ ജീവിതത്തില്‍ നല്ല പ്രണയം ഇനിയുമുണ്ടാവാം. ജസ്റ്റ് വെയ്റ്റ് ഫോര്‍ ഇറ്റ്. നൌ മേക്ക് യുവര്‍സെല്‍ഫ് ബിലീവ് ദാറ്റ് ഷീ വാസ് നോട്ട് ദ വണ്‍. പക്ഷേ അടുത്ത തവണ നീ കുറേക്കൂടി മച്യൂരിറ്റി കാണിക്കണം. പ്രായം കൂടുന്നതോടൊപ്പം നീ കൊടുക്കുന്ന വാക്കിനും വിലയേറുമെന്ന് നീ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു."</p><p>"ഉവ്വ് ദാസേട്ടാ, എനിക്ക് കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ട്",</p><p>ഒന്നു നിര്‍ത്തിയ ശേഷം സാം ഉറച്ച ശബ്ദത്തില്‍ തുടര്‍ന്നു.</p><p>"പിന്നെ, ദാസേട്ടാ, ഞാന്‍ IAS വിട്ടിട്ടൊന്നുമില്ല. അടുത്ത തവണ ഞാന്‍ എഴുതിയെടുക്കും, യൂ ബെറ്റ് ഓണ്‍ ദാറ്റ്..."</p><p>ദാസേട്ടന് സാമിനെ ചേര്‍ത്തു പിടിച്ചു,</p><p>"നന്നായി സാം, യൂ വില്‍ മേക്ക് ഇറ്റ്. ഐം ഷുവര്‍. ഇതൊന്നും നിന്റെ ലക്ഷ്യങ്ങളെ ബാധിക്കാന്‍ പാടില്ല സാം. ഐം ദേര്‍ വിത് യൂ..."</p><p>***</p><p>കുറച്ചു ദിവസമായി മനസ്സിനെ മൂടിക്കെട്ടി നിന്ന അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ പെയ്തൊഴിയുകയായിരുന്നു അന്നവിടെ. അടുത്ത കട്ടിലില്‍, വളരേ നാളുകള്‍ക്കു ശേഷം അന്ന് ശാന്തമായി കിടന്നുറങ്ങിയിരുന്ന സാമിനെ നോക്കി മനസ്സു മന്ത്രിച്ചു, "സാം, നീ ഇതിനെ അതിജീവിക്കും, ഇതൊരു അവസാനമല്ലടാ, എ മച്ച് ബെറ്റര്‍ ലൈഫ് ഈസ് വെയ്റ്റിങ്ങ് ഫോര്‍ യൂ."</p><p>അവന്റെ മുഖത്ത് ദാസേട്ടന് കനലൂതി ജ്വലിപ്പിച്ചു വിട്ട ഒരു പുതിയ <span class="Apple-style-span" style="font-family: '-webkit-monospace'; white-space: pre-wrap; -webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; "><span class="Apple-style-span" style="font-size: medium;">വെളിച്ചം </span></span>തെളിഞ്ഞു കാണാമായിരുന്നു. ചിലപ്പോഴൊക്കെ കയ്പുള്ള സത്യങ്ങള്‍ ഒളിച്ചു വെക്കുന്നതിനേക്കാള്‍ പറഞ്ഞുതീര്‍ക്കുന്നതു തന്നെയാണ് നല്ലതെന്ന് ഞാനന്ന് മനസ്സിലാക്കുകയായിരുന്നു.</p><p></p>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com13tag:blogger.com,1999:blog-1433435432496535408.post-1776576229721127392008-07-09T11:47:00.000+05:302008-07-15T15:56:06.230+05:30ബാലചരിതംരാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യിലെ ഡയറി കാണിച്ചു കൊണ്ട് ബാലന് പറഞ്ഞു.<br /><br />"എടാ, അവള് സാധാരണക്കാരിയല്ല, അസ്സലായി എഴുതും, അപാരഭാവന! അവള്ടെ കുറേ എഴുത്തുകുത്തുകളാണ് ഇതില്‍. കുറേ കവിതകളും മറ്റും. എന്നോട് വായിച്ചു നോക്കാന്‍ പറഞ്ഞു".<br /><br />ഓഹോ, അതാണു കാര്യം. കുറച്ചു നാളായി ബാലനീ അസുഖം തുടങ്ങിയിട്ട്. CS-ലെ ആ നീണ്ട മുടിയുള്ള പെങ്കൊച്ചിനെക്കാണുമ്പോളുള്ള മിസ്സിങ്ങ് കണ്ടപ്പോഴേ തോന്നിയതാണ് ഇതിവിടെയൊക്കെ എത്തിപ്പെടുമെന്ന്. ശരി, അപ്പൊ അവളോട് സൊള്ളി ഡയറിയും വാങ്ങി വന്നിരിക്കുകയാണ് ചുള്ളന്. കൊള്ളാമല്ലോ, കാര്യങ്ങള്‍ക്ക് നല്ല വേഗതയുണ്ട്.<br /><br />മെസ്സിലെ ചൂടുചായ-മുഷ്ബീര്‍ പഴംപൊരി സെഷന് തീരുന്നതിനു മുമ്പേ, കുട്ടകം പോലുള്ള ഗ്ളാസ്സിലെ പാതിയോളം ചായയെ ബേസിനിലേക്കൊഴിച്ച്, പകുതി പഴംപൊരി മേശപ്പുറത്തുപേക്ഷിച്ച്, പഹയന് മാളത്തിലേയ്ക്ക് ഓടിപ്പോയി.<br /><br />"ഡാ ഡാ, ആ ഡയറി അവിടെത്തന്നെ കാണൂല്ലേ, കുറച്ചു കഴിഞ്ഞ് നോക്കിയാല്‍ എഴുതിയതൊന്നും മാഞ്ഞുപോവത്തില്ലല്ലോ..." കെ.പി. വിളിച്ചു പറഞ്ഞു. പക്ഷേ, F4-ലെ ബെഡ്റൂമിന്റെ കതകടഞ്ഞു കഴിഞ്ഞിരുന്നു.<br /><br />ഈയ്യിടെയുള്ള ബാലന്റെ ചുറ്റിക്കളികളെക്കുറിച്ചും, സോഫ്റ്റ്കോര്‍ണറുകളെക്കുറിച്ചും, തുളസിക്കതിരിനോടും നീണ്ട മുടിയോടും മലയാളത്തനിമയോടുമൊക്കെ അവനു വര്‍ദ്ധിച്ചു വരുന്ന താല്പര്യത്തെക്കുറിച്ചും, അവിടെ സംഘത്തിന്റെ ചര്‍ച്ച നടന്നു.<br /><br />"എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട്...ഹും...", ആലന് ആത്മഗതം ചെയ്തു.<br /><br />"എന്തോന്ന് സംശയം? ഇവനവളെ വളച്ചെടുക്കാനുള്ള പരിപാടിയാണ്, വേറൊന്നുമല്ല", ഖാന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.<br /><br />കുറ്റിക്കാട്ടൂരിന്റെ ഭാവിവികസനപദ്ധതികളെക്കുറിച്ചും കോളേജ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചും പണക്കൊതിയെക്കുറിച്ചും രോഷപൂര്‍വ്വം നടത്താറുള്ള സ്ഥിരം ചര്‍ച്ച കൂടി കഴിഞ്ഞ ശേഷം സംഘം അടിയിലെത്തിയപ്പോള്‍, ബാലന്റെ മുറിയില്‍ നിന്നും വയലിന് നാദം ഉയരുന്നതു കേട്ടു! ശ്ശെടാ, ഈ നേരത്ത് ഇവനിതു പതിവില്ലല്ലൊ, മുറിയില്‍ച്ചെന്ന് കതകുതട്ടിയപ്പോള്‍ തുറക്കാനൊരു താമസമുണ്ടായിരുന്നു. അകത്തു കേറിയപ്പോള്‍ തുറന്നു വെച്ച ഡയറിയുടെ താളില്‍ ഒരു കവിത കുറിച്ചിട്ടിരിക്കുന്നു. കവിത വായിച്ച യുവകവി പ്രേം അത്ഭുതത്തോടെ മൊഴിഞ്ഞു, "ഏ, അപ്പോ ഇവള് മാധവിക്കുട്ടിയുടെ ആളാണോ?"<br /><br />"അതേടാ, സൂപ്പര്‍ കവിത! കാമുകനെ കാത്തിരിക്കുന്ന കാമുകിയുടെ മനോവിചാരങ്ങളുടെ അത്യുഗ്രന്‍ ആവിഷ്കാരം! ഇത്ര മനോഹരമായ ഒരു കവിത അടുത്തൊന്നും ഞാന്‍ കണ്ടിട്ടില്ല. ചരണത്തിലെ ആ പ്രയോഗങ്ങളോക്കെക്കണ്ടോ? ഇങ്ങനെയൊക്കെ എഴുതാനവള്‍ക്കു കഴിയുമെന്ന് ഞാനൊരിക്കലും കരുതിയില്ല. അവളുടെ ഈ കവിതയെ എങ്ങനെ ഒന്നു അഭിനന്ദിക്കുമെന്നു കരുതിയപ്പോളാണ് ഇങ്ങനൊരു ഐഡിയ തോന്നിയത്", ബാലന് ആവേശത്തിന്റെ മുള്‍മുനയിലായിരുന്നു.<br /><br />"എന്ത് ഐഡിയ?", സംഘത്തിന് താല്പര്യമുണര്ന്നു.<br /><br />"ഞാനിതിനു ട്യൂണ്‍ കൊടുക്കും, എന്നിട്ട് നാളെ അവളെ കേള്‍പ്പിക്കും, സ്വന്തം കവിതയ്ക്ക് മറ്റൊരാള്‍ ട്യൂണ്‍ കൊടുത്ത് അതു കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ഒരു സന്തോഷമുണ്ടാകില്ലേ, യേത്?".<br /><br />"ഓ, അപ്പോ ആ ട്യൂണ്‍ ജനിപ്പിച്ച സന്തോഷം വഴി നിനക്ക് മറ്റു പാതകള്‍ വെട്ടിത്തുറക്കാമെന്ന്... ഗൊള്ളാം, നല്ല ഐഡിയ", പ്രേമിന്റെ ഇടംകാലനടി പോസ്റ്റിന്റെ വലതുമൂലയിലേയ്ക്ക് പതിച്ചു. ബാലന് ഒരു ഇളിഭ്യച്ചിരി ചിരിച്ചു.<br /><br />കൂട്ടത്തില്‍ സംഗീതബോധമുള്ള ഒരെയൊരുവന്‍ ബാലനാണ്; കുറേക്കാലം ഒരു പാവം തിമിലയുടെ ഇരുകരണവും പുകച്ച കേ.പിയും ഇടയ്ക്ക് രാഗം, താളം, ബോധം എന്നൊക്കെപ്പറയാറുണ്ടെങ്കിലും. അതു കൊണ്ട് ബാലന്റെ ഈ ഉദ്യമത്തിന് ആദ്യമേ തന്നെ കെ.പി. പിന്തുണ പ്രഖ്യാപിച്ചു. വഴിയേ എല്ലാവരും. അന്ന് അത്താഴത്തിന് മുകളിലേക്ക് പോവുമ്പോഴും ബാലന്റെ മുറി തുറന്നിരുന്നില്ല. അകത്ത് വയലിന് കരഞ്ഞു കൊണ്ടേ ഇരിക്കുന്നു. മുറിയില്‍ കയറാന്‍ പറ്റാതെ ബാലന്റെ സഹവാസി ദീപക് ഫ്ളാറ്റുകള്‍ തോറും അലഞ്ഞു നടക്കുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ "ഞാന്‍ വന്നേക്കാം" എന്ന മറുപടി കിട്ടിയതു കൊണ്ട് സംഘം ജീവിതലക്ഷ്യം നിറവേറ്റാന്‍ മുകളിലേയ്ക്ക് നടന്നു. രാത്രി ഏറെ വൈകിയിട്ടും ബാലന്റെ വയലിന് കരച്ചില് തുടരുന്നുണ്ടായിരുന്നു.<br /><br />പിറ്റേന്ന് അതിരാവിലെത്തന്നെ ബാലന് ഉറക്കമുണര്‍ന്നു. എട്ടരയുടെ ബസ്സില്‍ വരുന്ന കാമുകിയെക്കാണാന്‍ ബദ്ധപ്പെട്ട് ഒരുങ്ങുന്നതിനിടെ ഞാന്‍ ബാലനെക്കണ്ടപ്പോള്‍ ഊക്കനൊരു ട്യൂണ്‍ കിട്ടിയതിന്റെ സര്‍വ്വലക്ഷണങ്ങളും ആ മുഖത്തു മിന്നിമായുന്നുണ്ടായിരുന്നു. കുളിച്ച് കുട്ടപ്പനായി നേരത്തേ ഒരുങ്ങി നില്‍പ്പാണ് കക്ഷി. കൊള്ളാം.<br /><br />"ഡാ, ഇന്നു നിന്നെ വെറുതെ വിട്ടിരിക്കുന്നു, നീ അവള്ടെ അടുത്ത് ട്യൂണ്‍ കേള്‍പ്പിക്കുമ്പൊ ശല്യപ്പെടുത്തേണ്ട എന്ന് സംഘം തീരുമാനിച്ചിട്ടുണ്ട്", ബാലന്റെ മുഖത്ത് ആശ്വാസത്തിന്റെ ചെമ്പരത്തിപ്പൂക്കള്‍ പൂത്തുലഞ്ഞു.<br /><br />വൈകീട്ട് ബാലന്റെ ഉദ്യമത്തിന്റെ ഫലമറിയാനുള്ള തിടുക്കത്തിലായിരുന്നു എല്ലാരും. കോളേജില്‍ വെച്ച് അവന്റെ ഭാവത്തില്‍ പ്രത്യേകിച്ചൊരു മാറ്റം കണ്ടതായി തോന്നിയില്ല, ആരും അങ്ങനെയൊന്നും പറഞ്ഞതുമില്ല.<br /><br />"ഇനിയിപ്പൊ അവള്‍ക്കത് കേള്‍പ്പിച്ചു കൊടുക്കാന്‍ അവസരം കിട്ടിക്കാണില്ലേ, അതോ അവളെങ്ങാനും 'ഇയാളുടെ കോപ്പിലെ ഒരു ട്യൂണ്‍, കൊണ്ട് പോടാ' എന്നെങ്ങാനും താങ്ങിയിരിക്കുമോ, ഏയ്... അവളൊരു മിണ്ടാപ്പൂച്ചയല്ലേ, അങ്ങനൊന്നും പറയത്തില്ല..." ആലന് പിറുപിറുത്തുകൊണ്ടേ ഇരുന്നു.<br /><br />നേരം സന്ധ്യയാവാറായപ്പോള്‍, ബാലന് കയറി വന്നു. മുഖത്താകെ ഒരു തരം കരിഞ്ഞ ഭാവം, വിഷാദത്തിന്റെ നൂലാമാലകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന ആ മുഖത്ത് നിരാശയുടെ ചിലന്തിക്കുഞ്ഞുക്കള്‍ ഓടിക്കളിക്കുന്നു. "ബാലാ, എന്തു പറ്റി? ട്യൂണ്‍ തന്ത്രം ഏറ്റില്ലേ?", എല്ലാവരും ആകാംക്ഷയോടെ ആ മുഖത്ത് കണ്ണും നട്ടിരിപ്പാണ്. പത്തുവര്‍ഷം പഴക്കമുള്ള പച്ച ജാന്‍സ്പോര്‍ട്ട് ബാഗ് കസേരയിലേയ്ക്ക് വലിച്ചറിഞ്ഞ് ബാലന് എല്ലാവരെയും ഒന്നു നോക്കി. എന്നിട്ട് വിഷണ്ണഭാവത്തോടെ പറഞ്ഞു.<br /><br />"ഉച്ചക്ക് അവളെ ഒതുക്കത്തിലൊന്നു കിട്ടിയപ്പോ ഞാന്‍ കരുതി ഇതു തന്നെ ടൈം എന്ന്. പക്ഷേ, ഞാനാകെ നെര്‍വസ്സ് ആയിരുന്നു. ഒരു തുടക്കം കിട്ടാന്‍ വേണ്ടി ആ കവിതയെ ഞാന്‍ കുറേ പൊക്കിപ്പറഞ്ഞു. അവള് ചിരിച്ചു. എനിക്ക് ആവേശമായി. റൂട്ട് ഒന്നൂടൊന്നു ക്ളിയറാക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു, 'ഇയ്യാളാണ് ഇതെഴുതിയതെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. സത്യം പറ, ഇതെങ്ങനെ ഒപ്പിച്ചു?' എന്ന് ..." ബാലന് ഒന്നു നിര്‍ത്തി, നിരാശയുടെ മുകുളങ്ങള്‍ കുറേയെണ്ണം കൂടി ആ മുഖത്ത് മുളച്ച്, വിരിഞ്ഞ്, പൊഴിഞ്ഞു വീണു.<br /><br />"അപ്പോ...?", സംഘത്തിന് ആകാംക്ഷ സഹിക്കാനായില്ല.<br /><br />"അവളുടെ മറുപടി എന്റെ ചങ്കിലാണ് കൊണ്ടത്, 'അയ്യോ, അത് പുതിയ ഒരു സിനിമയിലെയാ, കണ്ണകി. വരികള്‍ക്കൊക്കെ നല്ല ഭാവം, കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള ട്യൂണ്‍. എനിക്ക് വളരേ ഇഷ്ടായി, അതാ ഡയറിയില്‍ അത് എഴുതി വെച്ചേ...'"<br /><br />ഒരു നിമിഷം അന്തം വിട്ടു നിന്ന സംഘത്തില്‍ നിന്നും മാലപ്പടക്കം പൊട്ടിയ കണക്കെ പൊട്ടിച്ചിരി ഉയര്‍ന്നു. തലേന്ന് മെസ്സില്‍ പകുതി ബാക്കി വെച്ച പഴംപൊരിയെയും, രാത്രി നഷ്ടപ്പെടുത്തിയ പൊറോട്ട-ചിക്കനെയും, ഉറക്കത്തെയും, അതിലുപരി, യുഗയുഗാന്തരങ്ങളോളം നില നിന്നേക്കാവുന്ന സംഘം വക പീഢകളേയും മനസ്സിലോര്‍ത്ത് സ്വയം പ്രാകിക്കൊണ്ട് ബാലന് ദൂരെ തെങ്ങിന്‍തലപ്പുകള്‍ക്കു മുകളിലൂടെ മറയുന്ന പ്രത്യാശയുടെ പകല്‍വെളിച്ചത്തെ നോക്കിനിന്നു. അവന്റെ ഉള്ളില്‍, തലേന്നു രാത്രി മോഹനകല്യാണിയില്‍ താന്‍ ചിട്ടപ്പെടുത്തിയ ആ വരികള്‍ അപ്പോള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.<br /><br />"എന്നു വരും നീ... എന്നു വരും നീ...<br />എന്റെ കിനാപ്പന്തലില്‍...വെറുതേ...<br />എന്റെ കിനാപ്പന്തലില്‍..."<br /><br />* * *<br />വാല്:<br />ബാലന്റെ കല്യാണം അടുത്ത മാസമാണ്. വധു ആരാണെന്നിനി പ്രത്യേകം പറയണ്ടല്ലോ, ല്ലേ? ;)അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com15tag:blogger.com,1999:blog-1433435432496535408.post-9646245780027989622008-07-07T11:30:00.000+05:302008-07-14T14:42:22.629+05:30പെരുമഴക്കാലം<p>മഴ അതിശക്തിയായി പെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡിനെ തോടാക്കിക്കൊണ്ട് വെള്ളച്ചാലുകള്‍ കുത്തിപ്പാഞ്ഞൊഴുകുന്നു. ഇടയ്ക്ക് വീശുന്ന ശക്തിയായ കാറ്റിലുലഞ്ഞ് കാവടിയാടുന്ന മാവുകളും ഇടയ്ക്കിടെ വീഴുന്ന ഓലപ്പട്ടകളുടെ ശബ്ദവും ഇരുണ്ട മാനത്ത് പെരുമ്പറ കൊട്ടുന്ന ഇടിമുഴക്കവുമൊക്കെച്ചേര്‍ന്ന് പ്രകൃതി അതിന്റെ വശ്യതയാര്‍ന്ന ഒരു ദൃശ്യാവിഷ്കാരം അവിടെ മാളിയേക്കല്‍ ഹോസ്റ്റലിനു പുറത്ത് നടമാടിക്കൊണ്ടിരിക്കുന്നു.</p><p>എത്ര കണ്ടാലും മതിവരാത്തതെന്തെന്നു ചോദിച്ചാല്‍, ആനയെയും കടലിനെയും കൂടാതെ മഴ എന്നു കൂടി ഒരു ഉത്തരം എന്നും മനസ്സിലുണ്ടായിരുന്നു. പുറത്ത് മഴ തകൃതിയായി പെയ്യുമ്പോള്‍, ശരീരത്തെ ചൂഴ്ന്നു കയറാന്‍ ശ്രമിക്കുന്ന തണുപ്പിന്റെ സൂചിക്കുത്തുകളെ വക വെക്കാതെ ഒരു ബര്‍മുഡയോ മുണ്ടോ മാത്രം ധരിച്ച്, വരാന്തയില്‍ "F6-ന്റെ സ്വന്തം കസേര" എന്നെഴുതിയ പ്ളാസ്റ്റിക് കസേരയും വലിച്ചിട്ട്, കാലു രണ്ടും പാരപെറ്റില്‍ വെച്ച് ചടഞ്ഞു കൂടിയിരിക്കുകയെന്നത് ഹോസ്റ്റല്‍ജീവിതത്തിലെ ഏറ്റവും നനുത്ത സുഖങ്ങളിലൊന്നായിരുന്നു. ടാര്‍ ചെയ്യാത്ത റോഡിലൂടെ പാഞ്ഞു പോകുന്ന "ന്യൂ ഇന്‍ഡ്യ"യും "ഫിഫാ പാലസു"മെല്ലാം ചേര്‍ന്ന് ചെമ്മണ്ണു പുതപ്പിച്ച് മൂടിവെക്കുന്ന തങ്ങളുടെ സൌന്ദര്യം, മഴവെള്ളം ഒഴുകിയിറങ്ങുന്നതോടെ പുറത്ത് വന്നു തുടങ്ങുമ്പോള്‍, വഴിവക്കിലെയും മറ്റും ശീമക്കൊന്നകളും, കശുമാവുകളും, തെങ്ങുകളുമെല്ലാം ആഹ്ളാദത്തില്‍ മതിമറന്ന് നീരാടാന്‍ തുടങ്ങും. പുറമെയുള്ള ചെമപ്പുനിറം മാഞ്ഞുപോയിത്തുടങ്ങുന്നതോടെ പച്ചപ്പിന്റെ സൌന്ദര്യമെന്തെന്ന് വിളിച്ചോതിക്കൊണ്ട് അവ ഊര്‍ജ്ജസ്വലതയോടെ ആടിയുലയും.</p><p>വിരിഞ്ഞാടുന്ന തെങ്ങിന്തലപ്പുകളുടെ കരിംപച്ചയും, അവയ്ക്കു പുറകില്‍, സൂര്യനെ മൂടിവെച്ച് സമയബോധത്തെ ദിശതെറ്റിക്കുന്ന ഇരുണ്ട മേഘങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ആകാശവും ചേര്‍ന്നു സൃഷ്ടിച്ചിരുന്ന ആ നിഗൂഢസൌന്ദര്യം എത്ര കണ്ടാലും മതിവരാത്ത ഒരു വിസ്മയമായിരുന്നു. മഴ കനത്തു തുടങ്ങുമ്പോള്‍, മുന്‍വശത്തെ പാടം വെള്ളം കൊണ്ട് നിറയും. പുഴയിലെ ചെറുദ്വീപുകളെന്ന വണ്ണം, ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന വരമ്പുകളില്‍ നട്ടിട്ടുള്ള തെങ്ങുകളും അവയുടെ പുറത്തുകാണുന്ന വേരുകള്‍ തീര്‍ക്കുന്ന പൊല്ലകളും മാത്രം അപ്പോള്‍ ആ പാടത്ത് പൊന്തി നില്ക്കുന്നതു കാണാം. പാടം നിറഞ്ഞൊഴുകുന്ന വെള്ളം മുന്‍വശത്തെ റോഡിനെ പുണര്‍ന്നു കൊണ്ട് ഹോസ്റ്റലിന്റെ പടിവാതില്‍ വരെ കയറി വരും. എന്നാല്‍ ഉയര്‍ന്നു നില്ക്കുന്ന വളപ്പിലേയ്ക്ക് കയറാന്‍ കഴിയാതെ വെള്ളച്ചാലുകള്‍ നിരാശയോടെ പിന്‍വാങ്ങുന്നതും വീണ്ടും അതിനായി ശ്രമിക്കുന്നതും കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു.</p>മഴയുടെ ഹുങ്കാരം കൂടിവരുന്നതിനൊപ്പം ഹോസ്റ്റലില്‍ ആവേശത്തിന്റെ അലയടികളും ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. ഓരോരുത്തരായി പുറത്തേയ്ക്കു വന്ന് തോളില്‍ കയ്യിട്ട് നിരനിരയായി നിന്ന് മഴത്തുള്ളികളെ കയ്യിലെടുത്ത് അമ്മാനമാടി നോക്കുന്നുണ്ട്. ഒരു കയ്യില്‍ സോമര്‍വില്ലിയെയും താങ്ങിപ്പിടിച്ച് പുറത്തേക്ക് വന്ന നിഖില്‍ തന്റെ സ്വതസിദ്ധവും നിഷ്കളങ്കവുമായ മുറി-മലയാളത്തില്‍ മഴയെപ്പറ്റി എന്തോ ആവേശത്തോടെ പറയുന്നുണ്ട്. വരാന്തയുടെ അങ്ങേയറ്റത്ത് മടിയിലിരിക്കുന്ന "ജാവ അണ്‍ലീഷ്ഡ്"-നെ മുണ്ടു കൊണ്ട് മഴ നനയാതെ മൂടിവെച്ച്, പുട്ട് മാനം നോക്കിയിരിക്കുന്നു. അവിടെ F4-യില്‍ പിന്റോയുടെ കൂക്കുവിളി കേള്‍ക്കുന്നുണ്ട്. അടിയില്‍, കാടനെ ആരൊക്കെയോ ചേര്‍ന്ന് ചൊറിയുന്നുണ്ടെന്നു തോന്നുന്നു. ഇപ്പൊ തെറിവിളി കേള്‍ക്കാം.<br /><br />ഈ ആലന് ഇതു വരെ എണീറ്റില്ലേ?<br /><br />"എടാ ആലാ.. മ*$&%#..." ...<br /><p>"എന്താടാ %^$#$%"...<br /></p><p>"ഇവടെ വാടാ.."<br /></p><p>F5-ന്റെ കവാടത്തില്‍ പുള്ളിനിക്കറിട്ട ആലന്റെ ദിവ്യരൂപം തെളിഞ്ഞു വന്നു. ഉറക്കം നഷ്ടപ്പെട്ട അവന്റെ പകുതിയടഞ്ഞ കണ്ണുകളില്‍ കളിപ്പാട്ടം കളഞ്ഞു പോയ ഒരു കുഞ്ഞിന്റെ ദൈന്യതയായിരുന്നു. പ്രേം അവനെ വലിച്ചു കൊണ്ട് വന്ന് കസേരയിലിരുത്തി.<br /></p><p>"നീ മഴ കണ്ടില്ലേ?"<br /></p><p>ആലന് എന്നെ രൂക്ഷമായൊന്നു നോക്കി. ഇതു പറയാനാണോ പുന്നാരമോനേ നീ എന്നെ വിളിച്ചു വരുത്തിയതെന്ന ഭാവത്തില്‍. ഞാനതു കണ്ടില്ലെന്നു നടിച്ചു. ആലനെ ചൊറിയുക എന്നത് പണ്ടും ഒരു വിനോദമായിരുന്നല്ലോ.<br /></p><p>തോരാനൊരു ഭാവവുമില്ലാതെ പെയ്തു കൊണ്ടിരിക്കുന്ന മഴയെ നോക്കിയിരുന്ന ആലന്റെ ഭാവം പതിയെ മാറുന്നുണ്ടായിരുന്നു. അലസതയില്‍ തുടങ്ങി, ആശങ്കയുടെ സങ്കീര്‍ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്ച്, നിസ്സംഗതയുടെ ഒരു പ്രത്യേക അവസ്ഥയിലെത്തി ആ ഭാവമാറ്റം അവസാനിച്ചു.<br /></p><p>ഇടയ്ക്കിടെ ആഞ്ഞടിക്കുന്ന കാറ്റില്‍ "ശീതന്‍" മുഖത്ത് തട്ടിയുടയുന്നുണ്ടായിരുനു. പക്ഷേ, തുടച്ചുകളയാന്‍ മനസ്സു വരുന്നില്ല. മുഖത്ത് കൂടിനില്ക്കുന്ന വെള്ളത്തുള്ളികളെല്ലാം ചേര്‍ന്ന് ഇരുപുരികങ്ങള്‍ക്കുമിടയിലൂടെ ഒരു നീര്‍ച്ചാലായി രൂപം കൊണ്ട്, മുഖത്തുകൂടെ ഒഴുകി ചുണ്ടിലെത്തിച്ചേരുമ്പോള്‍, ശുദ്ധമായ മഴവെള്ളത്തിന്റെ നനുത്ത സ്വാദ് ബോധമണ്ഡലത്തെ തൊട്ടുണര്‍ത്തുന്നത് വല്ലാത്തൊരു സുഖമായിരുന്നു.<br /></p><p>മഴയത്ത് കുടയുമെടുത്ത്, നനഞ്ഞു കൊണ്ട് പുറത്തേയ്ക്ക് പോയവരാരോ അടിയിലെത്തി വിളിച്ചു പറഞ്ഞു. "കുറ്റിക്കാട്ടൂരാകെ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. റോഡില്‍ അരപ്പൊക്കത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്നു."<br /></p><p>രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ദൂരെയെവിടെയോ ഏതോ ബണ്ട് പൊട്ടിയിട്ടുണ്ട്. അതാണത്രെ കുറ്റിക്കാട്ടൂരില്‍ വെള്ളംകയറാന്‍ കാരണം. ഏതായാലുമൊന്നു പോയി നോക്കാന്‍ നിശ്ചയിച്ച് ആലനേം കുത്തിപ്പൊക്കി പുറത്തേക്കിറങ്ങി. മഴയ്ക്കൊരു കുറവുമില്ല. എന്നാലും മനുഷ്യന്റെ കൌതുകത്തെ തടയാന്‍ കഴിവില്ലാത്ത മഴയെ ഗൌനിക്കാതെ പുറത്തിറങ്ങിയപ്പോള്‍, റോഡിലൂടെ മുണ്ടും പോക്കിപ്പിടിച്ച് കാലുകള്‍ വലിച്ചു വലിച്ച് നടന്നു നീങ്ങുന്ന കുറേപ്പേരെ കണ്ടു. അവരുടെ പാത പിന്തുടര്ന്ന് നീങ്ങുമ്പോള്‍ ലേശം പേടിയും ഉള്ളിലുണ്ടായിരുന്നു. റോഡിന്റെ വശത്തുള്ള പാടത്തൊക്കെ പാമ്പിനേം കീരിയെയുമൊക്കെ കാണുന്നത് സര്‍വ്വസാധാരണമായ സമയത്ത്, അരയ്ക്കു കീഴെ "എക്സ്പോസ്ഡ്" ആയി ഇങ്ങനെ വെള്ളത്തില്‍ നീങ്ങുന്നത് അത്ര പന്തിയല്ല. പ്രത്യേകിച്ച് അവയുടെ ആവാസസ്ഥാനങ്ങളാകെ മഴ തകര്‍ത്തിരിക്കുന്ന അവസ്ഥയില്‍. എന്തായാലും അതൊന്നും ഇപ്പൊ ഓര്‍ക്കാത്തിരിക്കുന്നതാണ് നല്ലതെന്നു തോന്നി.<br /></p><p>കുറ്റിക്കാട്ടൂരെത്തിയപ്പോള്‍ കണ്ട കാഴ്ച വല്ലാത്തതായിരുന്നു. ടൌണാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. മൂന്നും നാലും തവണ മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്ത മാവൂര്‍റോഡിന്റെ തരി പോലും പുറത്തു കാണാനില്ല. കടകളൊന്നും തുറന്നിട്ടില്ല, തുറന്നിട്ട് കാര്യവുമില്ലെന്നു തോന്നുന്നു, സാധനങ്ങളൊക്കെ വെള്ളം കയറി നശിച്ചു കാണണം. ഒന്നു രണ്ട് കടകളൊക്കെ തുറന്നിട്ടുണ്ട്. നശിച്ചുപോയ സാധനങ്ങള്‍ നോക്കി നിരാശയോടെ നില്ക്കുന്ന കടക്കാരെക്കണ്ടപ്പോള്‍ വിഷമം തോന്നാതിരുന്നില്ല. സെന്ററിനടുത്ത് കുടില്‍കെട്ടി താമസിച്ചിരുന്ന തമിഴന്മാരുടെ കൂരകള്‍ മുഴുവനും വെള്ളത്തില്‍ നാശമായിപ്പോയിരിക്കുന്നു. അവിടെ കളക്ടറോ മറ്റോ വന്നിട്ടുണ്ടെന്നോ നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയാണെന്നോ ഒക്കെ പറയുന്നതു കേട്ടു.കുറച്ചു നേരം അവിടെ ചുറ്റിയ ശേഷം തിരിച്ചു ഹോസ്റ്റലിലേയ്ക്ക് പോന്നു. അപ്പോഴേയ്ക്കും മഴ കൊണ്ട് ദേഹമാസകലം നനഞ്ഞു കുതിര്‍ന്നിരുന്നു. ഒട്ടിയിരിക്കുന്ന ഷര്‍ട്ടില്‍ വീണ്ടും മഴവെള്ളം വീഴുമ്പോഴുണ്ടാകുന്ന സുഖമുള്ള ആ അസ്വസ്ഥതയെ ആസ്വദിച്ചു കൊണ്ട് തിരിച്ച് പോരവേ മഴയുടെ ശക്തി കുറഞ്ഞു വരുന്നതായി തോന്നി.<br /></p><p>വൈകുന്നേരമായപ്പോഴേക്കും മഴ ശമിച്ചു. രൌദ്രഭാവത്തില്‍ ആടിയുറഞ്ഞ് താണ്ഡവമാടിയ വൃക്ഷങ്ങള്‍ ശാന്തമായി നില കൊണ്ടു. ഒടിഞ്ഞു വീണ മരക്കൊമ്പുകളും ഓലപ്പട്ടകളും കടപ്ളാവിന്റെ വലിയ ഇലകളും ചേര്‍ന്ന് ചുറ്റുപാടുമുള്ള തൊടികള്‍ക്ക് അപൂര്‍വ്വമായ ഒരു ഭീകരതയും അപരിചിതത്വവും സൃഷ്ടിച്ചു. കാറ്റില്‍ പിടിച്ചു നില്ക്കാന് കഴിയാതെ വന്ന ചില കശുമാവുകള്‍ ചെരിഞ്ഞ് നിലംപറ്റാറായി നില്‍പ്പുണ്ട്. ശീമക്കൊന്നകളുടെയും മറ്റു ചെറുമരങ്ങളുടെയും കൊമ്പുകള്‍ക്ക് കാറ്റിന്റെ സംഹാരശക്തിയില്‍ കാര്യമായ രൂപമാറ്റം സംഭവിച്ചിരിക്കുന്നു. നനഞ്ഞുകുതിര്‍ന്ന ചിറകുകള് കുടഞ്ഞുണക്കിക്കൊണ്ട് കാക്കകളും ചെമ്പോത്തുകളും മരക്കൊമ്പുകളില്‍ ചേക്കേറിക്കഴിഞ്ഞു.<br /></p><p>പൊഴിഞ്ഞു വീണ ഇലകള്‍ക്കിടയില്‍ നിന്നും മാങ്ങകള്‍ പെറുക്കാന്‍ ഓടി നടക്കുന്ന കുട്ടികളെ ജനലിലൂടെ നോക്കിക്കൊണ്ട് വസ്ത്രം മാറുമ്പോളാണ് രണ്ടുമൂന്നു ദിവസത്തേയ്ക്ക് ക്ളാസ്സുണ്ടാവില്ലെന്ന അപ്ഡേറ്റുമായി പ്രേം വന്നത്. "നന്നായി, ഈ ക്ളൈമറ്റില്‍ ക്ളാസ്സിലിരിക്കുന്നതിലും സുഖം ഈ വരാന്ത തന്നെയാസ്റ്റാ.." എന്ന് ഉരുവിട്ട്, കുളിമുറിയില്‍ക്കേറി തണുത്തുറഞ്ഞ വെള്ളത്തില്‍ ഞാനൊരു നീണ്ട ഒരു കുളി പാസ്സാക്കി.<br /></p><p>അത്താഴത്തിനു ശേഷം, കിടക്ക വിരിച്ച് തലചായ്ച്ചപ്പോള്‍, പുറത്ത് വീണ്ടും മഴ ചാറുന്നതിന്റെ ലക്ഷണങ്ങള്‍ കേട്ടു തുടങ്ങി. "ഇതൊരു നടയ്ക്ക് പോവുന്ന ലക്ഷണമില്ലാ..." എന്ന് പിറുപിറുത്ത് പ്രേം പുതപ്പിനടിയിലേയ്ക്ക് പിന്‍വാങ്ങിയതും, ശക്തിയായ ഒരു ഇടിമുഴക്കത്തോടെ മഴ കോരിച്ചൊരിഞ്ഞതും ഒന്നിച്ചായിരുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും ഇരുട്ടില്‍ നിന്ന് മഴയുടെ നാദത്തെ മാത്രം ശ്രവിച്ചു കൊണ്ടിരിക്കുമ്പോഴുള്ള ആ സുഖത്തെ ഓര്‍ത്ത് ഒരു ബര്‍മുഡയും വലിച്ചു കേറ്റി വരാന്തയിലെത്തിയപ്പോള്‍, മങ്ങിയ വെളിച്ചത്തില്‍, അട്ടറവെള്ളത്തിന്റെ ശബ്ദത്തെ കാതോര്‍ത്ത്, ട്രേഡ്മാര്‍ക്ക് നിസ്സംഗതയോടെ, പുറത്തേയ്ക്കും നോക്കിക്കൊണ്ട് ആലന് അവിടെ ഇരിപ്പുണ്ടായിരുന്നു.</p><p><br /></p>അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.com7